ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

നില്ക്കുന്നവരെ കണ്ണു തുറന്നു നോക്കും; എന്നാൽ ഉച്ചതിരിഞ്ഞ ഉടനേ
കഫവലി ആരംഭിച്ചു. അയ്യനെ വളരേ സ്നേഹിച്ചും ശുശ്രഷിച്ചും വന്ന
എപ്പൊറെറക്കരിയുടെ അഭിപ്രായപ്രകാരം ഇനി രണ്ടു മണിക്കൂറു നേര
മേയുള്ളൂ എന്നു ബന്ധുക്കൾ കേട്ടപ്പോൾ (അപ്പൻ മുൻനിയമിച്ച ഗീത
ങ്ങളെ പാടുകയും വേദാംശങ്ങളെ വായിക്കയും ചെയ്വാൻ തുടങ്ങി. ഇവ്വ
ണ്ണം മക്കൾ പാട്ടുകൾ പാടി പ്രാൎത്ഥനകഴിക്കുന്നതിൻമദ്ധ്യേ പ്രിയ അ
ച്ഛൻ വൈകുന്നേരം നാലുമണിസമയത്തു ഇഹത്തിലേ എല്ലാ വേദന
കളിൽനിന്നു വിശ്രമിപ്പാൻ തക്കവണ്ണം കൎത്താവിൻ മടിയിൽ ചെന്നു
ചേൎന്നിരിക്കുന്നു.

അയ്യൻ മരിച്ച വൎത്തമാനം ചോമ്പാൽ തലശ്ശേരി കോവിൽക്കണ്ടി
കോഴിക്കോടു എന്ന സ്ഥലങ്ങളിൽ എത്തിയ ഉടനേ കുഡുംബക്കാരിലും
സ്നേഹിതരിലും ചിലർ ശവസംസ്കാരത്തിന്നു പുറപ്പെട്ടു വടകരയിൽ എ
ത്തിയാറേ ദുഃഖിക്കുന്നവരോടു കൂടേ ദുഃഖിച്ച എങ്കിലും ആശ്വാസം നി
റഞ്ഞവരായിട്ടു അയ്യൻ ഈ സമയത്തിനായി തന്നേ മുന്നിയമിച്ചപ്രകാ
രം പാട്ടുപാടുകയും വേദവാക്യങ്ങളെ വായിച്ചു പ്രാൎത്ഥിക്കയും ചെയ്ത
ശേഷം സമാധാനമുഖിയായ ശവത്തെ കരയുന്ന ഭാൎയ്യാമക്കളുമായി ചോ
മ്പാലിലേക്കു കൊണ്ടു പോയി. കൂടിവന്ന സഭയുടെ മുമ്പിൽ ശവത്തെ
പള്ളിയിൽവെച്ച ഉടനേ ഷ്മൊല്ക്ക് ഉപദേഷ്ടാവു അയ്യൻ ജീവനോടിരി
ക്കുമ്പോൾ എഴുതിവെച്ച ആഗ്രഹപ്രകാരം വെളിപ്പാടു ൧, ൧൮-ാം വച
നത്തെ വായിച്ചു പ്രസംഗിച്ചതിൽപിന്നേ ക്നോബ്ലൊൿ ഉപദേഷ്ടാവു
അയ്യന്റെ ജീവചരിത്രത്തെ ചുരുക്കത്തിൽ പറഞ്ഞ ശേഷം സ്തേഫാൻ
അയ്യൻ പ്രാൎത്ഥനകഴിച്ചു. അതിൽപിന്നേ ശവത്തെ ശ്മശാനസ്ഥല
ത്തിൽ കൊണ്ടുപോയി ഹോലെ ഉപദേഷ്ടാവു നമ്മുടെ സഭയിൽ നട
ക്കുന്ന ക്രമപ്രകാരം ശവസംസ്കാരം കഴിക്കയും ചെയ്തു.

ഇങ്ങനേ ഒടുക്കത്തേ സ്നേഹക്രിയ കഴിച്ചം ദുഃഖത്തോടും വ്യസന
ത്തോടും ശ്മശാനസ്ഥലത്തെ വിട്ടും പോയ ഭാൎയ്യകളും സ്നേഹിതരും മല
യാളസഭകളിൽ അനേകരും കൂടേ
"നീതിമാന്റെ കൊമ്മ അനുഗ്രഹത്തിൽ ആകും"
എന്ന ആശ്വാസകരമായ വേദവാക്യത്തെ ഓൎക്കുകയും തന്റെ ദാസന്നു
ജയം നല്കിയ കൎത്താവിനെ പൂൎണ്ണമനസ്സോടു കൂടേ സ്തുതിക്കയും തന്റെ
പ്രത്യക്ഷതെക്കായി കാത്തുനില്ക്കുന്ന ഏവരോടും ജീവകിരീടത്തെ സമ്മാ
നിച്ചരുളുവാൻ വാഗ്ദത്തം ചെയ്തു രക്ഷിതാവിനെ ഉററുസ്നേഹിച്ചും അ
ന്തം വരേ വിശ്വസ്തരായി സേവിച്ചം കൊൾവാൻ നിൎണ്ണയിക്കയും ചെ
യ്താൽ നന്നു എന്നു ഒടുവിൽ പറയുന്നതേയുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/33&oldid=192966" എന്ന താളിൽനിന്ന് ശേഖരിച്ചത്