ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

തുലോം മോശമായി പണിചെയ്യപ്പെട്ടിരിക്കുന്നു. തെരുവുകൾ ഏറ്റം
ഇടുക്കായുള്ളവയും നഗരം മുഴുവനും ബഹു അഴുക്കായുള്ളതും ആകുന്നു.
ഇന്ദുക്കാർ ഇതിനെ കാശി എന്ന പേർ പറഞ്ഞ വരുന്നു. ബ്രാഹ്മണരു
ടെ കെട്ടകഥയിൽ പറയുന്നത എന്തെന്നാൽ അത മുമ്പെ സ്വൎണ്ണം കൊ
ണ്ട ഉണ്ടാക്കപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരുടെ ദുഷ്ടത കൊണ്ട, കല്ലാ
യി പിന്നെ മണ്ണും ചെറ്റയുമായിട്ട തീൎന്നിരിക്കുന്നു. ൟ നഗരത്തിന്ന
പത്ത നാഴിക ചുറ്റുമുള്ള ദേശം പുണ്യസ്ഥലം എന്ന ഇന്ദുക്കാർ വിചാ
രിക്കയും അനേകം തീൎത്ഥയാത്രക്കാർ വന്ന കൂടുകയും ചെയ്യുന്നുണ്ട. താ
നെ വന്നുകാണ്മാൻ വഹിയാത്ത ദൂരദേശത്തുള്ള പ്രധാനികൾ അവൎക്ക
വേണ്ടി ആൾപ്പേരായിട്ട അവരുടെ പാപങ്ങളെ കഴുകികളവാൻ ഇ
വിടെക്ക അവരുടെ പേൎക്ക ആളുകളെ പറഞ്ഞയച്ച വരുന്നുണ്ട. അത
ഒരു വലിയ കച്ചവടസ്ഥലവും ബന്ദൽഖന്ദിൽനിന്ന പ്രധാനമായിട്ട
വരുന്ന വൈരക്കല്ല മുഖ്യമായിട്ട വില്ക്കുന്നിടവും ആകുന്നു.

ഗാസിപൂര വലിയതും ജനപ്പെരുപ്പവുമുള്ള പട്ടണം ആകുന്നു. ഇവി
ടെ ഉണ്ടാക്കുന്ന പനിനീരിനായിട്ട കേൾവിപ്പെട്ടും ഇരിക്കുന്നു. ഒന്നാം
തരത്തിൽ ബഹു കുതിരകൾ ഗവൎണമെന്ത ലായത്തിൽ വളൎത്തപ്പെട്ടവ
രുന്നു.

മെൎസപൂര വലിപ്പവും വൎദ്ധനവുമുള്ള പട്ടണവും നല്ലവണ്ണം പണി
യപ്പെട്ടതും ജനപ്പെരുപ്പമുള്ളതും ആകുന്നു. ഇവിടെ ഉൾക്കരെ കച്ചവ
ടം പെരുത്ത ഉണ്ട. അത ദേശത്തിലെ പഞ്ഞിവില്ക്കുന്ന പ്രധാനസ്ഥ
ലവും ആകുന്നു. ഇവിടെ ഉണ്ടാക്കുന്ന പരവിധാനികൾക്കായിട്ടും പ
ഞ്ഞികൊണ്ട ഉണ്ടാക്കുന്ന വസ്തുക്കൾക്കായിട്ടും അത ശ്രുതിപ്പെട്ടതാകു
ന്നു.

പന്നാ എന്ന പട്ടണത്തിൽ അനേകം ഭംഗിയുള്ള ക്ഷേത്രങ്ങൾ ഉ
ണ്ട. അത വൈരക്കല്ലവിളയുന്ന തുരങ്കങ്ങൾക്കായിട്ട ശ്രുതിപെട്ടും ഇരി
ക്കുന്നു.

പ്രധാന ആറുകൾ.—ഗുമ്ത്തി എന്നും ഗംഗ എന്നും യമുനാ എ
ന്നും തൊൻസാ എന്നും ബെതുവാ എന്നും ആകുന്നു.

ദേശ രൂപം.—ൟ ദേശം ഇന്ദ്യായിൽ മഹാ വളവും വിളവു
മുള്ളവയിൽ ഒന്ന ആകുന്നു. ഗംഗയുടെയും യമുനായുടെയും സമീപ
ത്തുള്ള പ്രദേശങ്ങൾ നിരപ്പും ഫലവുമുള്ളവ ആകുന്നു.

ഉത്ഭവങ്ങൾ.—കോതമ്പും യവവും നെല്ലും ചോളവും മറ്റ
ധാന്യങ്ങളും കറുപ്പും പഞ്ചസാരയും നീലവും പഞ്ഞിയും ചണവും ആ
കുന്നു. മലപ്രദേശങ്ങളിൽ ചായം ഉണ്ടാക്കുന്ന വസ്തുകളും പശകളും ഇ
രിമ്പും ഉണ്ട. ചിലപ്പോൾ വലിയമാതിരി വൈരക്കല്ലുകൾ ബന്ദൽഖന്ദി
ലെ പന്നാ എന്ന പട്ടണത്തിൽ എടുപ്പാൻ ഉണ്ട. ബെനാരെസിലെ പ്ര
ദേശങ്ങളിൽ വലിയ കല്ലുവെട്ടാങ്കുഴികൾ ഉണ്ട. ഗുമ്ത്തിയുടെയും ഗംഗ
യുടെയും ഇടയിൽ കറാ മുതൽ ബെനാരെസ വരെയുള്ള ദിക്കിൽനിന്ന
അനവധി കാരം എടുത്തുവരുന്നു.

കൈവേലകൾ.—ൟ ദേശം ഏറിയ കാലമായിട്ട പഞ്ഞി
കൊണ്ട ഉണ്ടാക്കുന്ന വേലകൾക്ക ശ്രുതിപ്പെട്ടിരിക്കുന്നു. വിശേഷാൽ
സാലുവാകൾക്കും കസവിട്ട പൂപ്പട്ടുകൾക്കും ആയിക്കൊണ്ടാകുന്നു. പ

H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV40a.pdf/101&oldid=179110" എന്ന താളിൽനിന്ന് ശേഖരിച്ചത്