ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൨)
യിൽ കുരിശ കാണപ്പെട്ടു എന്നും ആ കുരിശിനെ കണ്ട അ
വർ വണങ്ങി എന്നും പറഞ്ഞ ൦ര൦ പുതുമകൾ നേര എന്ന
തോന്നത്തക്കവണ്ണം പല വിധത്തിലും പ്രസിദ്ധി വരുത്തി
യിരിക്കുന്നു,

സവെരിയാരുടെ പുതുമ നടക്കുന്നവ എങ്ങിനെ എന്നാൽ
നാലഞ്ച വൎഷം കൂടുമ്പോൾ ഒരിക്കൽ സവെരിയാരുടെ ശവ
ത്തിന്ന ക്ഷൌരം ചെയ്യുന്ന പേരുനാൾ കൊണ്ടാടുന്നു. അ
പ്പോൾ ജനങ്ങൾ എല്ലാവരും ൦ര൦ വിസ്മയം കാണുന്നതിന
വന്ന കൂടുന്നു.

റോമപട്ടക്കാർ ആൾ നീളമായി മൊട്ടയടിച്ച സ്വരൂപം
ഒന്നും രോമം വളൎന്ന സപ്രരൂപം ഒന്നും വെച്ചുകൊണ്ടിരുന്ന
ജനങ്ങൾ അടുത്തവന്ന ഞെരുങ്ങാതെ ഇരിക്കുന്നതിന്ന ച
ട്ടം കെട്ടി ഉറപ്പിച്ച ദൂരത്തേക്ക കാണത്തക്കവണ്ണം ഒരു നാ
ല്ക്കാലിമേൽ മുടി വളൎന്ന സ്വരൂപം വെക്കുന്നു. അതിന്ന രോ
മങ്ങളും നഖങ്ങളും വളൎന്നിരിക്കുന്നു എന്ന ജനങ്ങൾ ഒക്കെ
യും നോക്കിക്കൊണ്ടിരിക്കുന്നു കുറെ നേരം കഴിഞ്ഞ ഉടനെ
സവെരിയാൎക്ക ക്ഷൌരം കഴിപ്പാൻ പോകുന്നു എന്ന പറ
ഞ്ഞ ഒരു ഗുരുക്ഷൌരക്കാരനെ പോലെ വേഷം കെട്ടിവന്ന
മഹാ വണക്കത്തോടെ സവെരിയാരുടെ മുമ്പിൽനിന്ന അവ
നെ കുമ്പിട്ട ക്ഷൌരം ചെയ്യുന്നവനെപ്പോലെ തന്റെ ക
ത്തി താട യുടെ അടുക്കൽ കൊണ്ടുപോകുന്നു ഉടനെ അവർ
തിരശ്ശീല കൊണ്ട മൂടുന്നു ഒരു മണിനേരം കഴിയുമ്പോൾ അ
വർ ആ മുടി വളൎന്നിട്ടുള്ള സ്വരൂപത്തെ എടുത്ത ഒരു പെട്ടി
യിൽ വെച്ചിട്ട ആ മൊട്ട സ്വരൂപത്തെ നാല്ക്കാലിമേൽ വെ
ച്ചുകൊള്ളും. അപ്പോൾ ജനങ്ങൾ എല്ലാവരും കണ്ട അതിശ
യിച്ച അവൻ ദേവസവെരിയാർ തന്നെ അതിന്ന സംശ
യമില്ലെന്ന പറഞ്ഞ പുകഴ്ത്തി അവനെ വണങ്ങി വളരെ കാ
ഴ്ചകളെ വെക്കും ഇത തന്നെ സവെരിയാരുടെ ശരീരം അഴി
യാതിരിക്കുന്ന തന്ത്രമായ പുതുമ.

റോമക്കാർ തങ്ങളുടെ വ്യാജത്തിനായിട്ട സവെരിയാരുടെ
ശരീരം അഴിയാതെ ഇരിക്കുന്നു എന്ന പറയുന്നതിനാൽ ക
ൎത്താവ ആദാമിനോട നീ മണ്ണാകുന്നു മണ്ണായിപോകുമെ
ന്ന അവന്മേലും അവന്റെ സന്തതിമേലും തീൎത്ത അവ
ന്റെ മാറാത്ത തിർമാനത്തെ മാറ്റി പിരട്ടുന്ന വലിയ പാ
പത്തെ ചെയ്യുന്നു.

പിന്നെയും ലൊരെത്തെന്ന പള്ളിയിലെ കന്യക മറിയയു
ടെ ഉൾച്ചട്ടയെയും തലമുടിയെയും മുലപ്പാലിനെയും കാണി
ക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/34&oldid=179955" എന്ന താളിൽനിന്ന് ശേഖരിച്ചത്