ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

വേദത്തിലും വിശ്വസിച്ച നടക്കുന്നത മോക്ഷമാ
ൎഗ്ഗം തന്നെ.

രണ്ടാം അദ്ധ്യായം.

വിഗ്രഹങ്ങളെ കുറിച്ച

സഹോദരന്മാരെ, നിങ്ങൾ വിഗ്രഹങ്ങളെ വെ
ച്ചു വന്ദിക്കുന്നത വൃഥാ വേല ആകുന്നു. കല്ലിനെ
വച്ച പൂജിച്ചാൽ അത ദൈവമാകുമൊ? നിങ്ങൾ
എന്ത ചെയ്താലും അത എപ്പോഴും കല്ലായിട്ട തന്നെ
ഇരിക്കുന്നിത അല്ലാതെ, ദൈവമാകയില്ല. ബ്രാഹ്മ
ണൻ പ്രാണപ്രതിഷ്ഠ എന്ന മന്ത്രം എത്ര ജപിച്ച
കലശം ആടിയാലും അതിന പ്രാണൻ ഉണ്ടാകു
മൊ? നിങ്ങൾ അതിന ഉണ്ടാക്കിയ വാ കൊണ്ട
സംസാരിക്കുമൊ? അതിന്റെ ചെവി കേൾക്കുമൊ?
കണ്ണ കൊണ്ട കാണാമൊ? അതിന്റെ മൂക്ക മണ
ക്കുമൊ? അത തലയാട്ടുമൊ? അത കാൽ കൊണ്ട
നടക്കുമൊ? അത ഏതെങ്കിലും അറിയുമൊ? എ
ന്തെങ്കിലും ചെയ്യുമൊ? ഉത്സവ ദിവസങ്ങളിൽ
അലങ്കരിച്ച ആനപ്പുറത്ത കേറ്റി കൊണ്ടു നടക്കു
ന്ന വിഗ്രഹം എന്തെങ്കിലും വിശേഷ വീൎയ്യം കാ
ട്ടുമൊ? ആനപ്പുറത്ത കേറ്റി എഴുന്നെള്ളിക്കുന്ന വി
ഗ്രഹം പിടിക്കാതെ കുറെ നേരമെങ്കിലും ഇരിക്കു
മൊ? ആരുടെയും സഹായം കൂടാതെ തന്നെത്താ
ൻ ആറാടുമൊ? സ്നേഹിതന്മാരേ നിങ്ങൾ കല്ലുക
ളെയും മരങ്ങളെയും മറ്റും കുമ്പിടുന്നത പ്രയോ
ജനം എന്ത? നിങ്ങൾ വന്ന സങ്കടം പറഞ്ഞ ന
മസ്കരിച്ചാൽ അവകൾ കണ്ട അറിയുമൊ? നി
ങ്ങൾ എത്ര സ്തുതിച്ചാലും സ്നേഹമുണ്ടാകുമൊ? അ
വകളെ പൂജിച്ചാൽ നിങ്ങൾക്ക നന്മ തരുവാൻ മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53a.pdf/13&oldid=180878" എന്ന താളിൽനിന്ന് ശേഖരിച്ചത്