ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

345. Not expressed കൎത്താവെ ചൊല്ലാത്ത വാചകങ്ങൾ
ഉണ്ടു; അതിൻ കാരണങ്ങൾ: ഒന്ന് അവ്യക്ത കൎത്താവ്.

(ഉ-ം എന്നു പറയുന്നു; അൎത്ഥാൽ പലരോ, ചിലരോ).

മറ്റെതു അതിസ്പഷ്ടകൎത്താവു.

ഉ-ം പൃത്വീപാലന്മാരായാൽ സത്യത്തെ രക്ഷിക്കേണം-ഉ-രാ-(അൎത്ഥാൽ അ
വർ.) കഴുതയെ കണ്ടു പുലി എന്നു വിചാരിച്ചു-(അൎത്ഥാൽ അതു പുലി എന്നു).
എന്നുടെ കൎമ്മം എന്നു (മ. ഭാ.)=എന്തെന്നു.

II. ആഖ്യാതം The Predicate.

346. When the Predicate is a Noun, the Copula or other Verbs
are omitted ആഖ്യാതം നാമമാകുമ്പൊൾ സംബന്ധക്രിയ വേണ്ടാ.

ഉ-ം തുണയില്ലാത്തവൎക്കു ദൈവം തുണ-(അൎത്ഥാൽ ആകുന്നു.) അൎത്ഥം അനൎത്ഥം.
കാമം കാലൻ, വിശ്വം മായാമയം (ബ്ര. പു). ബുല്ബുദം പോലെ കായം. എന്തിതു ചൊ
ല്വാൻ.

ആകുന്നു എന്നതല്ലാതെ ആകും, ആവു, ആകട്ടെ എന്ന
വയും ഊഹിക്കാം.

ഉ-ം സൎവ്വവ്യാധിയും ശമം (വൈ. ശ.=ശമിക്കും). അതിന് ആർ എന്നു തിര
ഞ്ഞു(അ. ര.) അതും എങ്കിൽ അങ്ങനെ എന്നു ചൊന്നാൻ (ചാണ). അത് ഒക്കയും ഒ
ത്ത വണ്ണം നിണക്ക് (ഭാഗ). നമസ്കാരം, നമസ്കാരം നിണക്കെപ്പോഴും (കൃ. ഗാ). അതി
ൻ്റെ ഹേതു. മഹോദരത്തിന്നു ലക്ഷണം (വൈ. ശ=ആവിതു).

ഉണ്ടു, ലഭിക്കുന്നു, മുതലായതും ലോപിച്ചു പോം.

ഉ-ം എന്നാൽ ശുഭം. അതുകൊണ്ടെന്തു ഫലം. എന്തിതു കുടിക്കയാൽ (ചാണ).
(ചെയ്‌വാൻ പണി. ചൊല്വാൻ അവകാശം. ഉണ്ണി ചെറുപ്പം; നിണക്കറിവില്ലൊട്ടും
(മ. ഭാ), അല്ലായ്കിൽ തൊലി പാരം.

പിന്നെ ചോദ്യത്തിൽ

സൌഖ്യമോ നിങ്ങൾ്ക്ക എല്ലാം? അതു പൊറുതിയോ (മ. ഭാ). കേവലം ഇങ്ങനെ
ആക്കുമാറോ (കൃ. ഗാ.)

അതു പോലെ പോക വരിക, മുതലായതും ലോപിക്കും.

ഉ-ം സീതയെ കാണാതെ ഞാൻ അങ്ങോട്ടില്ല ഒന്നു കൊണ്ടും (കേ രാ). പിതൃ
ലോകം തന്നെ നമുക്കു (അൎത്ഥാൽ പൂകുമാറുണ്ടു).

സംബന്ധക്രിയെക്കു പകരം തന്നെ, അത്രെ, അല്ലോ, മുത
ലായവയും നില്പു.

(ഉ-ം നീ തന്നെ, ഞാൻ (അ-രാ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/114&oldid=182249" എന്ന താളിൽനിന്ന് ശേഖരിച്ചത്