ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

(ശി. പു.) പൂമലെരെ തെണ്ടി. (കൃ. ഗ.) പൂവിന്നു വനം പുക്കു (മ. ഭ.) വേട്ടെക്കു
പോയാലും (കേ. ര.) വെണ്ണെക്കു തിരഞ്ഞു നടക്കു (കൃ. ഗ.) ആവലാദിക്കു വന്നു (പ.
ത.) ഓരായ്കതിന്നു നീ (മ. ഭ.)

2.) വേളിക്കു മോഹിച്ച (ശീല.) രാജസേവെക്കു മോഹം (=സപ്തമി.) വൃദ്ധി
ക്കു കാമിച്ചു (പ. ത.)

3.) കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക (പ. ചൊ=കാൎയ്യത്തിന്നായി.) നാട്ടി
ലേ പുഷ്ടിക്കിഷ്ടി ചെയ്ക (പ. ത.) ജീവരക്ഷെക്ക സത്യം ചൊല്ക (മ. ഭാ.) നെല്ലു പൊ
ലുവിനു കൊടുത്തു. പുത്രോല്പത്തിക്കേ ചെയ്യാവതു (ക. ന.)—ചാത്തത്തിന്നു ക്ഷണി
ച്ചു ചൂതിന്നു വിളിച്ചു.

4.) ഒന്നിന്നും പേടിക്കേണ്ടാ (പ. ത.) ഒച്ചെക്കു പേടിക്കുന്നവൾ. യുദ്ധത്തി
ന്നു അഞ്ചി (ര. ച.) ദുഃഖിക്കുന്നതിന്നു ഭയമുള്ള (വൈ. ച.) (470.)

462. Expressing Worthiness, Want യോഗ്യതയും ആവശ്യതയും.

ഉ-ം അതിന്ന് ആൾ. നിണക്ക് ഒത്തതു ചെയ്ക (കേ. ര.) ഇതിന്നു ചിതം, യോ
ഗ്യം, ഉത്തമം. എല്ലാ പനിക്കും നന്നു. കണ്ണിന്നു പൊടിക്കു മരുന്നു (വൈ. ശ.) അവ
നു പറ്റി. അതിന്നു തക്കം (പ. ത.) കപ്പല്ക്കു പിടിപ്പതു (കേ. ഉ.) ജാതിക്രമത്തിന്നടു
ത്തവണ്ണം (ശി. പു.) അവറ്റിന്നു പ്രായശ്ചിത്തം ചെയ്തു. കാലൻ്റെ വരവിനു നാൾ ഏ
തു (വൈ. ച.)

എനിക്കു വേണം. യുദ്ധം ഏവൎക്കുമാവശ്യം (പ. ത.) അരക്കനെ പാചകപ്ര
വൃത്തിക്കു കല്പിച്ചു (ശി. പു.)—എനിക്ക് എന്തു ചെയ്യാവതു, ചെയ്യാം, ചെയ്തു കൂടും.
അവസ്ഥെക്കു ചേരുന്നവ ചൊല്ലും (പ. ത.) മോക്ഷത്തിന്ന് എളുതല്ല (വില്വ.) അതി
ന്നു പാരം ദണ്ഡം (=വൈഷമ്യം.)

ബ്രാഹ്മണൎക്കു അസാദ്ധ്യം (മ. ഭ=തൃതീയ.) പരമാത്മാവ് അവനുജ്ഞേയൻ
(വില്വ.) സജ്ജനങ്ങൾക്കു പരിഹാസ്യനായി (പ. ത.)

463. Indicating Ownership and authority ഉടമയും അധികാ
രവും.

1.) ഉ-ം എനിക്കുണ്ടു. നാണക്കേടതിന്നില്ല (മ. ഭ.) മൃഗങ്ങൾ്ക്കു രാജാവ് സിം
ഹം. അവന്നു ദൂതൻ ഞാൻ (ദേ. മാ.)

ഇങ്ങിനെ ഷഷ്ഠിയോട് ഒത്തു വരും.

അവനു ലഭിച്ചു, സാധിച്ചു, കിട്ടി, അറിഞ്ഞു. കീൎത്തി ഭൂപനു വളൎന്നു (വെ.
ച.) അവനു വിട്ടു പോയി, മറന്നു. നൃപന്മാൎക്കു വിസ്മൃതമായി (നള.)

2.) അവനു കൊടുത്തു, എനിക്കു തന്നു. മക്കൾ്ക്കു ദ്രവ്യം സമ്പാദിക്ക. അതിനു
ദേവകൾ അനുഗ്രഹിക്ക (കേ. ര.) യാത്രെക്കനുവദിക്ക (നള.)

എങ്കിലും സാഹിത്യവും പറ്റും (അനന്തരവനോടു കൊടുത്തിട്ടുണ്ടാ
യിരുന്നു.)

19

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/157&oldid=182292" എന്ന താളിൽനിന്ന് ശേഖരിച്ചത്