ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

ഉ-ം. 'മരിച്ചാലും' വേണ്ടതില്ല; 'കൊടുത്തീടിലും' ഭക്തിയില്ലെ
ങ്കിൽ പിഴവരും.

294. 'ആലും' പ്രത്യയത്തോടിരിക്കുന്നതിന്നു വിധിപ്രയോഗവും പ
റ്റുന്നില്ലയൊ?
'ആലും' പ്രത്യയത്തോടിരിക്കുന്നതിന്നു വിധി
പ്രയോഗവും പറ്റും; എങ്കിലും അങ്ങിനെയു
ള്ള പ്രയോഗത്തിൽ 'കൊള്ളാം' എന്നുള്ളതു അ
ന്തൎഭവിച്ചിരിക്കുന്നു.
ഉ-ം. 'അറിഞ്ഞാലും' 'ഓൎത്താലും' ഇവ പൂൎണ്ണമായ്പറയുന്നതായാൽ
'അറിഞ്ഞാലും കൊള്ളാം'; 'ഓൎത്താലും കൊള്ളാം'; എന്നു പറയെ
ണ്ടതാകുന്നു.

295. 'എങ്കിലും', 'ഏനിനും', 'ആയാലും' 'ആനും' (= ആയിനും)
ഈ അനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു എന്തു
പ്രയോഗത്തിൽ ആകുന്നു?
'എങ്കിലും' 'ഏനിനും' 'ആയാലും' 'ആനും' (= ആ
യിനും)
ഈ അനുവാദകങ്ങളെ ചോദ്യപേരു
കളോടു ചേൎക്കുന്നതു സൎവ്വാൎത്ഥത്തിന്നു തന്നെ.
ഉ-ം. 'ഏവനെങ്കിലും', 'ആരാനും'; 'ആരായാലും'; 'ഏതാനും';
'എങ്ങേനും' മുതലായവ തന്നെ.

296. ഭാവരൂപവും, സംഭാവനാനുവാദകങ്ങളും, ഏതു വകകളിൽ
ചേൎക്കാം?
ഭാവരൂപവും, സംഭാവനാനുവാദകങ്ങളും എപ്പോ
ഴും മറ്റൊരു ക്രിയയാൽ പൂൎണ്ണമാകേണ്ടുന്നതി
നെക്കൊണ്ടു ക്രിയാന്യൂനത്തിന്റെ ഭേദമെന്നു
പറയാം.
'ഇൽ' എന്നതിൽ അവസാനിക്കുന്ന സംഭാവന ക്രിയാനാമത്തി
ന്റെ സപ്തമിവിഭക്തിയും, 'ആൽ' എന്നതിൽ അവസാനിക്കു
ന്നതു ലോപിച്ചുണ്ടായ 'ആകിൽ' എന്നതു കൂടിയുള്ള ഭൂതക്രിയാന്യൂ
നവുമത്രെ. അനുവാദകം=സംഭാവന+ 'ഉം', അത്രെ.


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/113&oldid=183916" എന്ന താളിൽനിന്ന് ശേഖരിച്ചത്