ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

ആദേശരൂപത്തിന്റെ പ്രയോഗം സമാസിത
നാമത്തിൽ പൂൎവ്വപദമായി പലപ്രകാരത്തിൽ
നടക്കും.
ഉ-ം. 'കൂവളത്തില', 'വങ്കാട്ടാന',
'ആറ്റുവെള്ളം', 'ൟഴദ്ദ്വീപു',
'കിഴക്കിമ്പുറം', 'ആട്ടിമ്പാൽ'.

215. 'ഏ' പ്രത്യയവും കൂടെ ആഗമമായ്വരുമൊ?
'ഏ' പ്രത്യയം സമാസത്തിൽ പലവിധത്തി
ലും ആഗമമായ്വരും.
ഉ-ം. 'നാലു നാളേപ്പണി', 'ഓരാണ്ടത്തേ അനുഭവം', 'അന്ന
ത്തേ രാത്രി', 'മുമ്പെത്തേപ്പോലെ', 'രാവിലത്തേ ഭക്ഷണം.'

216. ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിൽ ഏതെ
ങ്കിലും വിശേഷം ഉണ്ടൊ?
ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരു
ന്നതിന്നു വിശേഷം ഉണ്ടു; 'മ', 'അ', 'അം', 'ക്കം',
'പു', 'പ്പു' മുതലായ ഭാവനാമം ജനിപ്പിക്കുന്ന
പ്രത്യയങ്ങൾ ലോപിച്ചു വെറും ധാതു മാത്രം
ചേരും.
ഇപ്പറഞ്ഞപ്രകാരം നന്മ (=നൽമ) എന്നുള്ളതു
സമാസത്തിൽ 'നൽ' എന്നു നടക്കും.
ഉ-ം 'നൽകുളം', 'നൽചെറുക്കൻ',
'വമ്പു' എന്നതു 'വൻ' എന്നു വരും.
ഉ-ം. 'വങ്കടൽ', 'വങ്കാടു', 'വന്മല' ഇത്യാദി.*

217, ധാതുസ്വരത്തിന്നു ഭേദം വരുമൊ?
ധാതുസ്വരം ദീൎഘിച്ചു പോകിലുമാം. *

* ഇവകൾ സമാസത്തിൽ ശബ്ദന്യൂനങ്ങളായി പ്രയോഗിച്ച ക്രിയാ
ധാതുക്കൾ ആക്കി എടുക്കാവുന്നതും ആം; എന്നാൽ മുകളിൽ കാണിച്ചതു
ഗുണ്ടൎഡസായ്വിന്റെ അഭിപ്രായം ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/82&oldid=183885" എന്ന താളിൽനിന്ന് ശേഖരിച്ചത്