ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

ങ്ങളും മേൽപറഞ്ഞവറ്റിൽ ഏതും ആം; ആഖ്യ
യൊ, കൎമ്മമൊ, നാമമായാൽ നാമാഖ്യാതത്തിന്റെ
വിശേഷണം എന്നു പറഞ്ഞവറ്റിൽ ഏതും പ
റ്റും; പിന്നെ ആഖ്യയൊ, കൎമ്മമൊ, ക്രിയയാ
യാൽ ക്രിയാഖ്യാതത്തിനു വിശേഷണമായി വരു
ന്നവറ്റിൽ ഏതും പറ്റും.
i. ഉ-ം. (ആഖ്യാവിശേഷണമായ ശബ്ദന്യൂനം.) 'വേട്ട' ബ്രാഹ്മ
ണൻ ഒരു നിക്ഷേപം കണ്ടു;
ii. (ആഖ്യാവിശേഷണമായ അനുവാദകം.) 'വിപത്തിലാണീ
ടിലും' വീരൻ അസാരകാൎയ്യം തുനിഞ്ഞീടുമോ?
iii. (കൎമ്മവിശേഷണമായ വളവിഭക്തി.) 'അതിലെ' നിധികൊ
ടുത്തില്ല;
iv. (ആഖ്യാവിശേഷണമായ പ്രതിസംജ്ഞനാമം.) 'ഏതും' പ
ണിയില്ല;
v. (കൎമ്മവിശേഷണങ്ങളായ സംസ്കൃതനാമവിശേഷണങ്ങൾ.)
നളനൃപതിചരിതം'ഇതു കലിമലവിനാശനം' നാനാരസാത്ഭുതം
ചൊൽക.

242. വാക്യങ്ങളൊ, ഉപവാക്യങ്ങളൊ, അല്ലാത്ത പലപദങ്ങൾ ഒ
ന്നായി വിശേഷണങ്ങളായി വരുന്നതു എങ്ങിനെ?
ഒരു നാമത്തോടു അപൂൎണ്ണസംബന്ധക്രിയ
ചേരുന്നതിനാൽ ഒരു വിശേഷണം ഉണ്ടാകുമാ
റുണ്ടു; ആ വിശേഷണം വാക്യവുമല്ല, ഉപവാ
ക്യവുമല്ല *
ഉ-ം. 'വീരനാം മൌൎയ്യതനയൻ'; 'ആ പട്ടണം നന്നായി പ്രകാ
ശിച്ചു'; 'ഇങ്ങിനെയുള്ളപുരം'; എന്നായിൽ 'വീരനാം' 'നന്നായി'
'ഇങ്ങിനെയുള്ള' എന്നവ വിശേഷണങ്ങളാകുന്നു.

* വിശേഷണങ്ങളായിവരുന്ന ക്രിയകൾക്കു ഭിന്ന ആഖ്യകൾ ഉണ്ടാ
യിരിക്കരുതു. ഭിന്ന ആഖ്യകൾ ഉണ്ടാകുന്ന പക്ഷം അവ ഉപവാക്യങ്ങ
ളായിതീരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/93&oldid=183896" എന്ന താളിൽനിന്ന് ശേഖരിച്ചത്