— 195 —
ii.) അവസാനത്തെ ക്രിയ ഒഴികെ മറ്റെല്ലാം ഭൂത
ക്രിയാന്യൂനങ്ങൾ ആക്കുന്നതിനാൽ; ഒടുക്കത്തെ
തു സമയംപോലെ പൂൎണ്ണക്രിയ ക്രിയാനാമം ഭാ
വരൂപം മുതലായവറ്റിൽ ഒന്നായിരിക്കെണം.
ഉ-ം. 'ബ്രാഹ്മണരെ കൊണ്ടു്വന്നു് കേരളത്തിൽ പാൎപ്പിച്ചു'; 'വ
രുണനെ സേവിച്ചു് തപസ്സു ചെയ്തു'.
വിശേഷണങ്ങൾ.
234. വിശേഷണങ്ങൾ എന്നവ എന്തു?
ആഖ്യാതത്തിന്നും ആഖ്യക്കും കൎമ്മത്തിന്നും അ
താതുസമയത്തുള്ള വിശേഷങ്ങളെകുറിച്ചു കാണി
ക്കുന്ന പദങ്ങൾ വിശേഷണങ്ങൾ എന്നു പേ
ർപെടുന്നു.
ഉ-ം. (ആഖ്യാതത്തിന്നു) പൈങ്കിളി 'തെളിവിൽ' പാടി;
(ആഖ്യക്കു) 'ഭൂമിപൻ' സുദൎശനൻ വിചാരിച്ചു;
(കൎമ്മത്തിന്നു) ശാസ്ത്രം 'ഒന്നു'രചെയ്യാം.
മേൽപറഞ്ഞവറ്റിൽ 'തെളിവിൽ, 'ഭൂമിപൻ', 'ഒന്നു', എന്നവ
വിശേഷണങ്ങൾതന്നെ.
235. വിശേഷണങ്ങൾ എത്രവക?
ആഖ്യയെ വിശേഷിക്കുന്ന ആഖ്യാവിശേഷ
ണമെന്നും, ആഖ്യാതത്തെ വിശേഷിക്കുന്ന
ആഖ്യാതവിശേഷണമെന്നും, കൎമ്മത്തെ വിശേ
ഷിക്കുന്ന കൎമ്മവിശെഷണമെന്നും ഈ മൂന്നു
തന്നെ.
13*