ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദു­രീ­ക­രി­ക്ക­പ്പെ­ടും. പ്ര­തി­നി­ധികൾ അപ്ര­ത്യ­ക്ഷ­മാ­കും. ഇന്ന­ത്തെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥ­യിൻകീഴിൽ അമി­തോ­ല്പാ­ദ­ന­ത്തി­നി­ട­യാ­ക്കു­ന്ന­തും ദു­രി­ത­ങ്ങൾക്കു­ള്ള ഊറ്റ­മേ­റിയ ഒരു കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­തു­മായ വി­പു­ലീ­കൃ­തോ­ല്പാ­ദ­നം അന്ന് മതി­യാ­കു­ക­പോ­ലു­മി­ല്ല. അതിനെ കൂടുതൽ വി­പു­ലീ­ക­രി­ക്കേ­ണ്ടി­വ­രും. സമൂ­ഹ­ത്തി­ന്റെ അടി­യ­ന്തി­രാ­വ­ശ്യ­ങ്ങ­ക്കു­ള്ള­തു കഴി­ച്ചു­ള്ള അധി­കോ­ല്പാ­ദ­നം ദു­രി­ത­ത്തി­നി­ട­വ­രു­ത്തു­ന്ന­തി­നു പകരം എല്ലാ­വ­രു­ടെ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ക­യും പുതിയ ആവ­ശ്യ­ങ്ങ­ളു­ള­വാ­ക്കു­ക­യും അതോ­ടൊ­പ്പം അവ നി­റ­വേ­റ്റ­നു­ള്ള ഉപാ­ധികൾ സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യും. അതു് കൂടുതൽ പു­രോ­ഗ­തി­ക്കു­ള്ള വ്യ­വ­സ്ഥ­യും ഉത്തേ­ജ­ന­വു­മാ­യി­ത്തീ­രും.. ഇതേ­വ­രെ നട­ന്നി­ട്ടു­ള്ള­തു­പോ­ലെ സാ­മൂ­ഹ്യ­ക്ര­മ­ത്ത­യൊ­ട്ടാ­കെ കു­ഴ­ച്ചു­മ­റി­ച്ചി­ട്ട­ല്ല അത് പു­രോ­ഗ­തി നേ­ടു­ന്ന­തു്. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ നു­ക­ത്തി­ന­ടി­യിൽനി­ന്നു മോചനം ലഭി­ക്കു­ന്ന­തോ­ടെ, വൻകി­ട­വ്യ­വ­സാ­യം വൻതോതിൽ വി­ക­സി­ക്കു­ന്ന­താ­ണ്. അന്ന­ത്ത വൻകി­ട­വ്യ­വ­സാ­യ­ത്തെ അപേ­ക്ഷി­ച്ച് നിർമ്മാ­ണ­ത്തൊ­ഴിൽ എത്ര­ത്തോ­ളം നി­സ്സാ­ര­മാ­യി നമു­ക്ക് തോ­ന്നു­ന്നു­വോ, അത്ര­ത്തോ­ളം തന്നെ വൻകി­ട­വ്യ­വ­സാ­യ­ത്തി­ന്റെ ഇന്ന­ത്തെ വി­കാ­സ­നി­ല­വാ­രം അന്നു് നി­സ്സാ­ര­മാ­യി­ത്തോ­ന്നു­ന്ന­താ­ണ്. വ്യ­വ­സാ­യ­ത്തി­ന്റെ ഈ വി­ക­സ­ന­ത്തിൽ നി­ന്നു് എല്ലാ­വ­രു­ടേ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റാൻ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങൾ സമൂ­ഹ­ത്തി­നു ലഭി­ക്കും. സ്വ­കാ­ര്യ­സ്വ­ത്തു­ട­മ­സ്ഥ­ത­യു­ടെ സമ്മർദം കൊ­ണ്ടും ഭൂമി തു­ണ്ടു­തു­ണ്ടാ­യി വെ­ട്ടി­മു­റി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു­കൊ­ണ്ടും, ലഭ്യ­മായ പരി­ഷ്കാ­ര­ങ്ങ­ളും ശാ­സ്ത്രീ­യ­നേ­ട്ട­ങ്ങ­ളും പ്ര­യോ­ഗി­ക്കാൻ കഴി­യാ­തെ­വ­ന്നി­ട്ടു­ള്ള കൃ­ഷി­യി­ലും പു­തി­യൊ­രു മു­ന്നേ­റ്റം നട­ക്കും. അതു് സമൂ­ഹ­ത്തി­നു് ധാ­രാ­ളം ഉല്പ­ന്ന­ങ്ങൾ ലഭ്യ­മാ­ക്കും. ഇങ്ങ­നെ എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും ആവ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന തര­ത്തിൽ വി­ത­ര­ണം ചെ­യ്യാൻ മതി­യാ­യ­ത്ര ഉല്പ­ന്ന­ങ്ങൾ സമൂഹം ഉല്പാ­ദി­പ്പി­ക്കും. വി­വി­ധ­ശ­ത്രുവർഗ്ഗ­ങ്ങ­ളെ­ന്ന നി­ല­യ്ക്കു­ള്ള സമൂ­ഹ­ത്തി­ന്റെ വി­ഭ­ജ­നം അതോടെ അധി­ക­പ്പെ­റ്റാ­യി­ത്തീ­രും. അധി­ക­പ്പെ­റ്റാ­യി­രി­ക്കു­മെ­ന്നു­മാ­ത്ര­മ­ല്ല, അതു് പുതിയ സാ­മൂ­ഹ്യ­ക്ര­മ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ക­പോ­ലു­മി­ല്ല. തൊഴിൽവി­ഭ­ജ­ന­ത്തി­ലൂ­ടെ­യാ­ണ് വർഗ്ഗ­ങ്ങൾ നിലവിൽ വന്ന­തു്. ഇതേ­വ­രെ­യു­ണ്ടാ­യി­ട്ടു­ള്ള രൂ­പ­ത്തിൽ തൊഴിൽവി­ഭ­ജ­നം പാടേ അപ്ര­ത്യ­ക്ഷ­മാ­കും. വ്യ­വ­സാ­യി­കോ­ല്പാ­ദ­ന­ത്തേ­യും കാർഷി­കോ­ല്പാ­ദ­ന­ത്തേ­യും മുകളിൽ വി­വ­രി­ച്ച ഔന്ന­ത്യ­ങ്ങ­ളി­ലേ­ക്കു വി­ക­സി­പ്പി­ക്കു­ന്ന­തി­നു് യാ­ന്ത്രി­ക­വും രസ­ത­ന്ത്ര­പ­ര­വു­മായ സഹായക സാ­മ­ഗ്രികൾ മാ­ത്രം പോരാ. ആ സഹാ­യ­ക­സാ­മ­ഗ്രി­ക­ളെ കർമ്മ­നി­ര­ത­മാ­ക്കു­ന്ന മനു­ഷ്യ­രു­ടെ കഴി­വു­ക­ളും തദ­നു­സൃ­ത­മാ­യി വളർത്തണം. കഴി­ഞ്ഞ നൂ­റ്റാ­ണ്ടിൽ വൻകി­ട­വ്യ­വ­സാ­യ­ത്തി­ലേ­ക്ക് ആകൃ­ഷ്ട­രാ­യ­

"https://ml.wikisource.org/w/index.php?title=താൾ:Communist_Manifesto_(ml)_appendix.djvu/19&oldid=157960" എന്ന താളിൽനിന്ന് ശേഖരിച്ചത്