ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൫


ചാരിച്ചു ഭാൎഗ്ഗവി ദു:ഖിച്ചു. ഗൃഹനായികയായ രുഗ്മിണിയമ്മയ്ക്കു ദയവു ലവലേശമില്ലായിരുന്നു. വീട്ടിനകത്ത് വന്ന് അല്പമൊന്നാശ്വസിക്കാമെന്നു കരുതിയിരുന്ന ഭാൎഗ്ഗവിയോട് രുഗ്മിണിയമ്മ വളരെ ക്രോധത്തോടു കൂടി ഇങ്ങനെ പറഞ്ഞു:-

രുഗ്മിണി:-എടീ! കള്ളീ! നീ തന്നെയാണു എന്റെ ദാവണിയെടുത്തത്. അതു നിനക്കു നാശത്തിനാണു. തിൎ‌യ്യെ തന്നേയ്ക്കു.

ഭാൎഗ്ഗ:-ഞാൻ ഇന്നു പകൽ മുഴുവൻ മുറ്റത്തുതന്നെയായിരുന്നു. മറ്റുള്ളവരോടു ചോദിച്ചാൽ അറിയാമല്ലോ. ഞാൻ ഇന്നു പകൽ ഒരല്പനേരമെങ്കിലും വീട്ടിനകത്തു സ്വസ്ഥമായിരുന്നിട്ടേയില്ല. ഞാൻ ദാവണിയെടുത്തിരുന്നാൽതന്നെ ഇവിടെയെങ്ങാനുമല്ലാതെ മറ്റു വല്ലയിടത്തും കൊണ്ടുപോകുമോ. ഇന്നു പടിക്കു പുറത്തു ഞാൻ പോയിട്ടേയില്ല. ഇവിടുത്തെ കൃഷിക്കാർ വേലക്കാർ എത്രപേർ ഇന്ന് ഇവിടെയുണ്ടായിരുന്നു.അങ്ങനെ ഞാൻ ആ വിലപിടിച്ച സാധനമെടുത്തിരുന്നു വെങ്കിൽ അവരാരും അത് കാണാതിരിക്കുമോ. പിന്നെ എന്താണിങ്ങനെ പറയുന്നത്.

രുഗ്മി:- ഒക്കെയറിയാം. നീ പണ്ടു മോതിരം മോഷ്ടിച്ചവൾ തന്നല്ലോ. ആ കഥ ഞാൻ അറിഞ്ഞിട്ടില്ലെന്നായിരിക്കാം. ഏതായാലും വന്നതു വന്നു. ഇനിമേൽ നീ എന്റെ വീട്ടിൽ താമസിക്കണ്ടാ. ഇപ്പൊത്തന്നെ പൊയ്ക്കൊള്ളണം.

എന്നിങ്ങനെ വളരെ ഗൗരവത്തോടു കൂടി രുഗ്മിണിയമ്മ അജ്ഞാപിച്ചു. രുഗ്മിണിയമ്മയുടെ വിധിയ്ക്കു എതിൎവാദം ചെയ് വാൻ അവിടെ ആരും ഇല്ലല്ലോ. എങ്കിലും ശ്രീധരകുമാരൻ തന്റെ അവകാശത്തെ ഒന്നു പരീക്ഷിച്ചു നോക്കി. ഭാൎഗ്ഗവി സാധുവും നിരപരാധിയും ആണെന്ന് അയാൾക്കു ബോധമുണ്ടായിരുന്നു. പുറത്തു വരാന്തയിലെ തട്ടിയിൽ ഇട്ടിരുന്നതുകൊണ്ടു മറ്റുള്ള വേലക്കാരാരെങ്കിലും ദാവണി എടുത്തുകൊണ്ടു പോയിരിക്കണമെന്ന് അയാൾക്കു തീൎച്ചയുണ്ടായിരുന്നു. ശ്രീധരകുമാരൻ രുഗ്മിണിയമ്മയുടെ അരികിൽ ചെന്നു വളരെ സാവധാനത്തിൽ ആദരവോടുകൂടി ഇങ്ങനെ പറഞ്ഞു:-

ശ്രീധര:-ഇവൾ മോഷണം ചെയ്തുവെന്നുള്ളതിനു യാതൊരു ലക്ഷ്യവും ഇല്ലല്ലോ. അതിരിക്കട്ടെ. ൟ രാത്രിസമയ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/74&oldid=158054" എന്ന താളിൽനിന്ന് ശേഖരിച്ചത്