ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൩൫
ശീതങ്കൻ തുള്ളൽ

 
അംബുജവാസിയുംവാണിയുംക്ഷോണിയും
അംബരചാരികൾതന്നുടെകൂട്ടവും
ത്ര്യംബകൻതാനുംഗിരീന്ദ്രതനൂജയും
തമ്മിലലങ്കാരമായിപ്പുറപ്പെട്ടു
മന്നവബാലകൻകണ്ണുമടച്ചങ്ങു
നിന്നുതപസ്സുചെയ്തീടുംപ്രദേശത്തു
ചെന്നുമധുകാനനാന്തേമുരാന്തകൻ
നന്നായ്‌പ്രസാദിച്ചുനിന്നരുളീടിനാൻ
പാഞ്ചജന്യധ്വനികേട്ടുധ്രുവൻമുദാ
കിഞ്ചനനേത്രം തുറന്നുനോക്കുംവിധൌ
നെഞ്ചിൽനിനച്ചവണ്ണംകാൺകകൊണ്ടുരോ-
മാഞ്ചഹർഷാശ്രുക്കൾപൂണ്ടുനിന്നീടാൻ
ആറുമാസംതപംചെയ്തൊരുബാലകൻ
ഏറിയകൗതുകത്തോടുമുരാരിയെ
കൂറുളവായിപ്രസാദിച്ചവൃത്താന്ത -
മീരേഴുലകിലുംപാടുന്നുസജ്ജനം
അപ്പോൾധ്രുവനാംനരേന്ദ്രകുമാരകൻ
തല്‌പാദപങ്കജേവീണുകൂപ്പിടിനാൻ
തല്പരമാർത്ഥമറിഞ്ഞുപുകഴ്ത്തുവാൻ
കെൽപ്പുകുറകയാലാനന്ദമഗ്നനായ്‌
ഉൾപ്പൂവിലാകുലംതേടിനിൽക്കുന്നതും
ചിൽപ്പുമാൻബോധിച്ചുമന്ദസ്മിതംതൂകി
തല്പാണിപത്മേവിളങ്ങുന്നശംഖുകൊ-
ണ്ടപ്പോളവന്റെകപോലസ്ഥലങ്ങളിൽ
ആദരവോടൊന്നുതൊട്ടൊരുനേരത്തു
മോദംകലർന്നൊരുബാലകൻദേവേന്ദ്ര-
സോദരനായമുകുന്ദനെവന്ദിച്ചു
വേദാർത്ഥസാരംസ്തുതിച്ചുതുടങ്ങിനാൻ.
വന്ദേജഗല്പതേ!വന്ദേവിയല്പതേ!
വന്ദേഹരില്പതേ!വന്ദേമരുല്പതേ!
വന്ദേരമാപതേ!വന്ദേദയാനിധേ!
വന്ദേമഹാപതേ!വന്ദേഗുണനിധേ!
സൃഷ്ടികർത്താവായിവാഴുന്നതുംഭവാൻ
പുഷ്ടികർത്താവായിവാഴുന്നതുംഭവാൻ
ഇഷ്ടിഫലത്തെവരുത്തുന്നതുംഭവാ
നിഷ്ടദാതാവെന്നുകേൾക്കുന്നതുംഭവാൻ
തുഷ്ടിഫലത്തെവരുത്തുന്നതുംഭവാൻ
വിഷ്ടപാലംബനനാകുന്നതുംഭവാൻ
മായകൾകൊണ്ടുവലയ്ക്കുന്നതുംഭവാൻ
ആയതുപിന്നെയൊഴിക്കുന്നതുംഭവാൻ
ആയതമായുള്ളധാത്രീതലംഭവാൻ
വൃക്ഷങ്ങളായിവസിക്കുന്നതുംഭവാൻ
പക്ഷികളായിപറക്കുന്നതുംഭവാൻ
പുല്ലുകളായികിളിർക്കുന്നതുംഭവാൻ
കല്ലുകളായികിടക്കുന്നതുംഭവാൻ
നല്ലകർമ്മങ്ങൾതുടങ്ങുന്നതുംഭവാൻ
വല്ലാതെയാക്കിചമയ്ക്കുന്നതുംഭവാൻ
ഇല്ലങ്ങളെപൊറുപ്പിക്കുന്നതുംഭവാൻ
ചെല്ലങ്ങളെല്ലാംനിറയ്ക്കുന്നതുംഭവാൻ
അഷ്ടിക്കുവേണ്ടതുനൽകുന്നതുംഭവാൻ
പട്ടിണിതന്നെകിടത്തുന്നതുംഭവാൻ
മുട്ടിപ്പത്തിനുതുടങ്ങുന്നതുംഭവാൻ
മുട്ടുന്നനേരത്തുനൽകുന്നതുംഭവാൻ
വെട്ടത്തുകാണാതിരിക്കുന്നതും ഭവാൻ
ചട്ടറ്റസർവേശനാകുന്നതുംഭവാൻ
ഓടുന്നതുംഭവാനാടുന്നതും ഭവാൻ
വിശ്വത്തിലുള്ള പദാർത്ഥസാധ്യങ്ങളിൽ
വിശ്വനാഥ!ഭവാനെന്നുഞാനെപ്പൊഴും
വിശ്വസിച്ചീടുന്നു വിശ്വാസവാരിധേ!
വിശ്വൈകബന്ധോ!നമസ്തേനമോസ്തുതേ!
സ്തോത്രങ്ങളിങ്ങനെകേട്ടുപ്രസാദിച്ചു
പരീശവാഹനന്താനുമരുൾചെയ്തു
ധാത്രീശനന്ദന!ഖേദംകളകനീ
ധാത്രീതലംനിനക്കെല്ലാമധീനമാം
വിക്രമമേറ്റംലഭിക്കുംനിനക്കെടോ
ചക്രവർത്തിത്വവുംവന്നുകൂടുംദൃഢം
ശുക്രാബൃഹത്പതിമാരോടൊരുമിച്ചു
ശക്രലോകേവസിപ്പാനുംകഴിവരും
മുപ്പതിനായിരംദിവ്യസംവത്സരം
കെല്പോടുരാജ്യവുംവാണുസുഖിക്കനീ
അപ്പുറംദേവലോകത്തിലങ്ങെത്രയു-
മൽഭുതമാംപദംകിട്ടുംനിനക്കെടോ!
പുല്ലുമീഭൂമിയുമുള്ളൊരുനാളിലും
ചൊല്ലാർന്നദിക്കിലിരിക്കുമെന്നല്ലെടോ!
എല്ലാപ്രപഞ്ചംനശിക്കുന്നകാലത്തു
മില്ലവിനാശംനിനക്കുമദ്ദിക്കിനും
ധാത്രയിൽവാഴുന്നകാലംതവാനുജ-
നുത്തമൻനായാട്ടിനായിപുറപ്പെടും
എത്തിപ്പിടിപെട്ടുയക്ഷപ്രധാനികൾ
കുത്തിക്കൊലചെയ്യുമെന്നുബോധിക്കനീ
പെട്ടെന്നുപുത്രവിയോഗംസഹിയാഞ്ഞു
കാട്ടുതീയിൽവീണുചാവുംസുരുചിയും
ചട്ടങ്ങളിങ്ങനെയെല്ലാമരുൾചെയ്തു
തൊട്ടുതലോടിധ്രുവനെവഴിപോലെ
വേണ്ടുംവരങ്ങളും നൽകിപ്പതുക്കവേ
തണ്ടാരിൽമാനിനീകാന്തൻമറഞ്ഞപ്പോൾ
ഇണ്ടലകന്നുസുനീതികുമാരകൻ
കുണ്ഠേതരംപുരംപുക്കുവാണീടിനാൻ.
ഇതി ധ്രുവചരിതം ശീതങ്കൻതുള്ളൽ
        സമാപ്തം
           --0--
           
             

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/14&oldid=215849" എന്ന താളിൽനിന്ന് ശേഖരിച്ചത്