ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൨൪
ധ്രുവചരിതം

നൂണില്ലുറക്കമില്ലെന്നല്ലമെല്ലവേ
നാണിച്ചുകേണങ്ങൊളിച്ചുവാണീടുന്നു
ഏണാക്ഷിമാരുടെവക്ത്രങ്ങൾകാൺകയാൽ
ഏണാങ്കനൊട്ടൊട്ടൊളിച്ചുനടക്കുന്നു
കാണാതെജന്മംകഴിക്കേണമെന്നോർത്തു
താണുമേഘങ്ങളിൽനൂണുനടക്കുന്നു
മാളികാസൌധംമുകളേറിമേവുന്നു
കാണിനേരമൊരിടത്തുകാണുന്നീലാ;
ഉത്താനപാദന്റെപത്തനംതന്നില
ങ്ങുത്തമസ്ത്രീകടെനൃത്തപ്രയോഗവും
മദ്ദളക്കാരുടെഒത്തുംകലാശവും
കൂത്തിനിണങ്ങുന്നതിത്തിപ്രയോഗവും
വൃത്തിക്കുചേരുംപ്രവൃത്തിപ്രസംഗവും
മംഗലമാകുംമൃദംഗശബ്ദങ്ങളും
തുംഗങ്ങളായുളളരംഗങ്ങളിൽപുന-
രംഗനമാരുടെസംഗീതഭംഗിയും
ശൃംഗവരങ്ങളിൽശൃംഗാരലീലയും
തുംഗഹർമ്മ്യങ്ങളിലംഗജക്രീഡയും
കാളംകടുന്തുടിചേങ്കിലയുംനല്ല
മേളംതകിലുംമുരശുംകലാവിദ്യാ
പാഠകന്മാരുടെപാഠകംനാടകം
ചേടകന്മാരുടെചാടുകടുംപൂജ
വിദ്വജ്ജനത്തിന്റെഗദ്യങ്ങൾപദ്യങ്ങൾ
സദ്യോവരുന്നോരുസദ്യോഗസമ്പത്തു
സദ്യോഗൃഹങ്ങളിലുദ്യാനലീലക-
ളുദ്യോഗമോടുടൻപദ്യാദിലേഖനം
മദ്യാലയങ്ങളിൽമദ്യപാനോത്സവം
സദ്യഗൃഹങ്ങളിൽവാദ്യപ്രയോഗവും
ഗ്രന്ഥികളോരോരോദിക്കിന്നുവന്നുടൻ
സന്തതംമന്നവൻമുന്നിലിരുന്നോരോ
ഗ്രന്ഥങ്ങൾനോക്കിവായിച്ചുപൊരുൾപറ-
ഞ്ഞന്തരംകൂടാതെകാലംകഴിക്കയും
മാലതീമാധവംശാകുന്തളംപിന്നെ
ബാലരാമായണംകർപ്പൂരമഞ്ജർ
മാളവികാഗ്നിയുംമിത്രാബുരാശിയും
മേളംകലർന്നൊരുമുദ്ദിരാരാക്ഷസം
മല്ലികാമാരുതംനല്ലധനഞ്ജയം
കല്യാണിസൗഗന്ധികംപ്രിയദർശിക
വേണിസംഹാരംപ്രബോധചന്ദ്രോദയം
ഭാണംപ്രഹസനംപിന്നെരന്താവലി
ഉത്തമരാമചരിതംനളോദയം
ഇത്തരംനാടകംകൂടെവായിക്കയും
മാഘംകിരാതാർജ്ജുനീയവുംഭട്ടിയും
മേഘസന്ദേശംരഘുവംശവുംപിന്നെ
ചൊൽക്കൊണ്ടനൈഷധംനീലകണ്ഠോദയം
സൽകൃതമാംബാലഭാരതമെന്നിവ
കാവ്യങ്ങളുംചിലവായിച്ചുകൊൾകയും
കാവ്യപ്രകാരംവിചാരിച്ചിരിക്കയും
കൂർമ്മപുരാണവുംവിഷ്ണുപുരാണവും
വാൽമീകിരാമായണംമഹാഭാരതം
അദ്ധ്യാത്മരാമായണംഹരിവംശവും
ശുദ്ധമാംശ്രീഭാഗവതംവിശേഷിച്ചു
സ്കാന്ദംപുരാണവുംവായുപുരാണവു
മെന്നുതുടങ്ങിപുരാണംപഠിക്കയും
പ്രക്രിയാകൌമുദീസിദ്ധാന്തകൌമുദീ
പ്രക്രിയാമഞ്ജരീകാശികാവൃത്തിയും
പ്രക്രിയാസാരവുംനല്ലമനോരമാ
പ്രക്രിയാസർവസ്വവുംപദമഞ്ജരി
ധാതുവൃത്തിശബ്ദകൌസ്തുഭഭൂഷണം
ധാതുപാഠംനല്ലശുദ്ധാശ്രവൃത്തിയും
ദുർഘടമായുളളവാക്യപദിയവും
ധമ്മവൃത്ത്യാദിയാംവ്യാകരണങ്ങളെ
ധർമ്മിയാംമന്നവൻവായിച്ചുകേൾക്കയും
ഇത്ഥംസുഖിച്ചുരസിച്ചങ്ങുവാണീടു-
മുത്താനപാദനുരണ്ടുണ്ടുഭാര്യമാർ
ഉത്തമശീലയായുളളസുനീതിയും
ചിത്താഭിരാമയായുള്ളസുരുചിയും
രണ്ടുപേരോടുമൊരുമിച്ചുഭൂപതി
തണ്ടാർശരോത്സവമാടിവാണീടിനാൻ;
കണ്ടാലധികംമനോജ്ഞമാരായുളള
കൊണ്ടൽക്കുഴൽമണിമാരെപ്പിരിഞ്ഞങ്ങു
കാണിനേരമ്പോലുമുത്താനപാദനു
വാണീടുവാനെളുതല്ലാതെയുംവന്നു
കാണാതിരിക്കയുംപ്രാണൻത്യജിക്കയും
ക്ഷോണീപതിക്കതുരണ്ടുംസമംതന്നെ
ഊണുമുറക്കവുംവേണമെന്നില്ലിഹ
നാണമെന്നുളളതുംതാണുപതുക്കവെ
ഏണാക്ഷിമാരാമിവരോടൊരുമിച്ചു
കോണിലൊരുമണിമച്ചിലിരിക്കയും
രണ്ടുപേരെയുംമടിയിൽകിടത്തീട്ടു
കൊണ്ടൽകുറുനിരചീകിവിടുർക്കയും
കൊണ്ടാടിയോരോരോമാലചൂടിക്കയും
തണ്ടാർശരങ്ങളെക്കൊണ്ടുമോഹിക്കയും
ഇങ്ങനെനാലഞ്ചുമാസംകഴിഞ്ഞപ്പോ-
ളംഗനമാർക്കിരുവർക്കുംകനക്കവേ
തങ്ങളിൽസൗഭാഗ്യമത്സരംവർദ്ധിച്ചു
മങ്ങിത്തുടങ്ങിവിനോദങ്ങളൊക്കെയും
ചിക്കെന്നനുജത്തിയായസുരുചിയെ
നോക്കുന്നനേരത്തുചീറുമജ്യേഷ്ഠത്തി
ജ്യേഷ്ഠത്തിയെപ്പിന്നെനോക്കിയെന്നാകിലോ
പെട്ടെന്നനുജത്തിതാനുംകയർത്തിടും
രണ്ടുപെണ്ണുങ്ങളെക്കൂടിവേട്ടാലുളള
ചെണ്ടത്തമിങ്ങനെകണ്ടാലുമേവരും
രണ്ടുകളത്രത്തെയുണ്ടാക്കിവെക്കുന്ന
തണ്ടുതപ്പിക്കുസുഖമില്ലൊരിക്കലും
രണ്ടുപേർക്കുംമനക്കാമ്പിലാഭോഷനെ
കണ്ടുകൂടാതെയാമില്ലൊരുസംശയം

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/3&oldid=216775" എന്ന താളിൽനിന്ന് ശേഖരിച്ചത്