ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അനുബന്ധങ്ങൾ ൮൭


വിഗണിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ മനോഹരമായ ഈ പ്രസിദ്ധീകരണത്തിനു് താങ്കളേയും രാധ്-ഇന് പ്രസിദ്ധീകരണങ്ങളേയും ഞാൻ അനുമോദിക്കുന്നു.”

ഡാക്ടർ ജി. രാമൻപിള്ള:

“ജീവിതം അതിന്റെ അത്യുച്ചകോടിയിൽ എത്തിയപ്പോൾ ജി. പി. നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം തന്റെ പങ്കിൽ കൂടുതൽ നിൎവ്വഹിച്ചു. പഴമയുടെ മുമ്പിൽ മൂകരായി കീഴടങ്ങിയിരുന്ന നമ്മെ അദ്ദേഹം തട്ടിയുണൎത്തി. നമ്മെ അഭിമാനം കൊള്ളിക്കുന്ന ഭാരതീയ ദേശാഭിമാനികളുടെ ഇടയ്ക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണ് അദ്ദേഹം അലങ്കരിക്കുന്നുത്.”

പ്രൊഫസർ ആർ. ശ്രീനിവാസൻ:

ഒരു പ്രമുഖവ്യക്തിയുടെ ജീവിതചിത്രീകരണം ലളിതമായ ഭാഷയിലും അഭികാമ്യമായ രീതിയിലും ഈ ലഘുഗ്രന്ഥത്തിൽ സാധിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിക്കും ന്യായമായി അഭിമാനിക്കത്തക്ക ഇത്രയധികം നേട്ടങ്ങൾ ഇത്ര ചുരുങ്ങിയ ഒരു കാലത്തിനുള്ളിൽ ഒതുക്കിവച്ച ആ പുത്രനെപ്പറ്റി വഞ്ചിമാതാവിന് യഥാൎത്ഥത്തിൽ അഭിമാനിക്കാം. ഈ പുസ്തകം മുഴുവനും വായിച്ചുതീൎന്നതിനുശേഷമേ അതു താഴെവയ്ക്കുവാൻ എനിക്കു സാധിച്ചുള്ളൂ; അത് അത്ര രസകരമായിരുന്നു. തിരുവിതാംകൂറകാരനായ ഓരോ യുവാവും അഥവാ, ഓരോ തിരുവിതാംകുറുകാരനും ഇതു വായിക്കേണ്ടതാണു്.”

പ്രൊഫസർ പി.ജി. സഹസ്രനാമയ്യർ, റിട്ട. പ്രിൻസിപ്പാൾ, ആർട്ടു്സ്കോളേജ്, തിരുവനന്തപുരം:

ഇത് എത്രയും ഭംഗിയായി രചിക്കപ്പെട്ടിട്ടുള്ള ഒരു പുസ്തകം തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ദ്വിതീയപാദത്തിൽ ഉണ്ടായിട്ടുള്ള ലഘുജീവചരിത്ര പരന്പരയിൽ അഗ്രിമസ്ഥനമുള്ള ഒരു ഗ്രന്ഥമാണിതു്...... ഞാൻ മദ്രാസ് പ്രസിഡൻസി കോളേജിൽ വിദ്യാൎത്ഥിയായിരുന്ന കാലത്ത് ജി.പി. മദ്രാസിൽ സൎവ്വത്ര ആകൎഷണകേന്ദ്രമായ ഒരു നാമമായിരന്നു..... ജി.പി. ജനിച്ച പരിപാവനമായ നാട്ടിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/102&oldid=216553" എന്ന താളിൽനിന്ന് ശേഖരിച്ചത്