ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮ “ജി. പി.”


നായി അദ്ദേഹം സന്നതെടുത്തു. ആ അവസരത്തിൽ മദ്രാസ്സിലെ ക്രൗൺപ്രാസിക്യൂട്ടറായിരുന്ന ജോൺ ആഡംസ്, ജി. പി. ക്ക് വിജയമാശംസിച്ചുകൊണ്ട് ഇപ്രകാരമെഴുതി:

“ഒരു പത്രപ്രവർത്തകനും പൗരനുമെന്ന നിലയ്ക്കു് മദിരാശിയിൽ അങ്ങു് സമാർജ്ജിച്ചിട്ടുള്ള പ്രശസ്തി വർദ്ധിപ്പിക്കുന്നതിനു് അങ്ങു് ഇപ്പോൾ സ്വീകരിക്കുന്ന അഭിഭാഷകവൃത്തി സഹായകമാകുമെന്നു് ഞാൻ പ്രത്യാശിക്കുന്നു. ഒരു അവസരം ലഭിച്ചാൽ അതു് പാഴാക്കുന്ന ആളല്ല അങ്ങു്. എന്നെപ്പോലെതന്നെ, സാധാരണയിൽനിന്ന് വ്യത്യസ്തമായി, ജീവിതത്തിന്റെ ഉത്തരാർദ്ധത്തിലാണു് അങ്ങും നിയമം ഒരു ഉപവൃത്തിയായി സ്വീകരിക്കുന്നതു്. പക്ഷേ അങ്ങയുടെ കഴിവുകളും ഉത്സാഹവും സകല പ്രതിബന്ധങ്ങളേയും തട്ടിനീക്കുമെന്ന് എനിക്കുറപ്പുണ്ടു്.”

മഹാരാജാവുതിരുമനസ്സുകൊണ്ട് തിരുവിതാംകൂർ സർക്കാർസർവ്വീസിൽ ഉയർന്ന ഒരു സ്ഥാനത്തേക്ക് ജി. പി യെ കല്പിച്ച് ക്ഷണിക്കാനിടയുണ്ടെന്ന ഒരു വാർത്ത, ജി. പി. തിരുവിതാംകുറിൽ മടങ്ങിയെത്തുന്നതിനു മുമ്പുതന്നെ, പ്രചരിച്ചിരുന്നു. തിരുവിതാംകൂറുകാരനായ ഒരു സ്നേഹിതൻ ബർമ്മായിൽനിന്നു് ഈ വാർത്തയെപ്പറ്റി ജി. പി. യ്കു് എഴുതിയപ്പോൾ അദ്ദേഹം അയച്ച മറുപടിയിൽ ഇപ്രകാരം കുറിച്ചിരുന്നു:

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/93&oldid=216522" എന്ന താളിൽനിന്ന് ശേഖരിച്ചത്