ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൬)

ഒരു വലിയ സംഘം എന്റെ നെരെ വന്നു പാൎക്കുന്നു
നിന്റെ ശാപവും അനുഗ്രഹവും രണ്ടും പറ്റും എന്നു അ
റിയുന്നു ആകയാൽ അവരെ പുറത്താക്കുവാൻ കഴിവുവ
രെണ്ടതിന്നു നീ വന്നു അവരെ ശപിക്കെണം. ഇപ്രകാ
രം കെട്ടാറെ ബില്യാം ദൂതരൊട നിങ്ങൾ ഇവിടെ പാ
ൎപ്പിൻ ദെവവാക്യപ്രകാരം നാള ഉത്തരം പറയാം എന്നു
പറഞ്ഞു പാൎപ്പിച്ചപ്പൊൾ ബില്യാമിനു ദൎശനം ഉണ്ടായി
വൎത്തമാനം ബൊധിപ്പിച്ചപ്പൊൾ നീ അവരൊടു പൊക
യും ഞാൻ അനുഗ്രഹിച്ച ജനത്തെ ശപിക്കയും അരുത
എന്നുദെവകല്പന ഉണ്ടാകയാൽ. ബില്യാം കാലത്തെ ദൂത
രൊട പറഞ്ഞു നിങ്ങൾ പൊകുവിൻ കൂട പൊരുവാൻ എ
നിക്ക അനുവാദം ഇല്ല എന്നു പറഞ്ഞയക്കുകയും ചെയ്തു.
ദൂതർ ബാലാക്കിനെ ഉണൎത്തിച്ചപ്പൊൾ രാജാവ അവ
രെക്കാൾ ആഢ്യന്മാരെ അയച്ചു വരെണം എന്നും നീ
കല്പിക്കുന്നത എല്ലാം ചെയ്യാം വളരെ ബഹുമാനിക്കാം എ
ന്നും അത്യന്തം പിന്നെയും അപെക്ഷിച്ചപ്പൊൾ ബി
ല്യാം പ്രഭുക്കന്മാരൊടു അരമന നിറയ പൊന്നും വെള്ളി
യും തന്നാലും ദെവവചനത്തെ ലംഘിപ്പാൻ ആവതല്ല
എന്നു പറഞ്ഞു എങ്കിലും മൊഹം നിമിത്തം അവരെ പാ
ൎപ്പിച്ചാറെ പൊകെണ്ടതിന്നു ദെവാനുവാദം ഉണ്ടായി.
ബില്യാം രാവിലെ കഴുത കയറി പ്രഭുക്കന്മാരൊടു കൂട പുറ
പ്പെടുകയും ചെയ്തു.

അവൻ പൊകുന്നത അനിഷ്ടമാകകൊണ്ടു യഹൊവ
യുടെ ദൂതൻ വഴിയിൽ അവന്നു വിരൊധിയായി നിന്നു.
അവൻ വാളുമായി വഴിയിൽ നിൽക്കുന്നതു കഴുത കണ്ടു മാറി
വയലിലെക്കു പൊയാറെ ബില്യാം അടിച്ചു വഴിക്കലാക്ക
യും ചെയ്തു. പിന്നെയും ദൂതൻ രണ്ടു മതിലുകളുടെയും ഇട
യിൽനിൽക്കുന്നതു കണ്ടപ്പൊൾ മതിലൊടുരുങ്ങിഅവന്റെ
കാലിനെ ഞെരുക്കിയാറെ പിന്നെയും അടിച്ചു. മൂന്നാമ
തും വഴിയില്ലാത്ത ഒരിടുക്കിൽനിന്ന ദൂതനെ കണ്ടപ്പൊൾ
കഴുത വീണു ബില്യാം കൊപിച്ചു അടികൂട്ടിയപ്പൊൾ മ
നുഷ്യവചനത്താൽ കഴുത പറഞ്ഞു തുടങ്ങി. ൟ മൂന്നുവ
ട്ടം അടിപ്പാൻ ഞാൻ എന്തു ചെയ്തു. എന്നു കെട്ടാറെ പരി
ഹസിച്ചതു കൊണ്ടത്രെ വാൾ ഉണ്ടെങ്കിൽ നിന്നെ കൊ
ല്ലുമായിരുന്നു എന്നു ബില്യാം പറഞ്ഞപ്പൊൾ ഇന്നു വ
രെയും നീ കയറിവന്ന നിന്റെ കഴുത ഞാൻ അല്ലയൊ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/120&oldid=177677" എന്ന താളിൽനിന്ന് ശേഖരിച്ചത്