ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൮)

ന്റെ അവസാനം മാത്രം കാണ്മാന്തക്കവണ്ണം മറ്റൊരു
കുന്നിന്മെൽ കൊണ്ടുപൊയി കൎമ്മം കഴിക്കയും ചെയ്തു.

ഇപ്പൊൾ യഹൊവ എന്തു കല്പിച്ചു എന്നു രാജാവ ചൊ
ദിച്ചാറെ. അല്ലയൊ ബാലാക്കെ എഴുനീറ്റു കെൾക്ക ദൈ
വം ഭൊഷ്ക്കുപറയുന്ന പുരുഷനല്ല പശ്ചാത്താപം തൊന്നു
ന്ന ആദാമ്യനും അല്ല ആയവൻ ചൊന്നതിനെ ചെയ്യാ
തെയും കല്പിച്ചതിനെ സ്ഥിരമാക്കാതെയും ഇരിക്കുമൊ അ
വൻ അനുഗ്രഹിച്ചു എനിക്കു മാറ്റികൂട. മായയും അ
ദ്ധ്വാനവും ഇസ്രയെലിൽ കാണ്മാനില്ല അവന്റെ ദൈ
വമായ യഹൊവ അവനൊടു കൂട ഉണ്ടു രാജനിമിത്തം
ഉള്ള ആൎപ്പും ഉണ്ടു അവരെ മിസ്രയിൽനിന്നു പുറപ്പെടീ
ച്ചവൻ ദെവൻ, ഘാണ്ടാമൃഗത്തിന്റെ വെഗതയും ഉണ്ടു.
യാക്കൊബിൽ ആഭിചാരമില്ല ഇസ്രയെലിൽ ശകുനവും
ഇല്ലല്ലൊ അവരിൽ ദൈവം എന്തു പ്രവൃത്തിച്ചു എന്നി
പ്പൊൾ ചൊല്ലപ്പെടും ഇതാ ജനം സിംഹം പൊലെ എ
ഴുനീറ്റു ഇര തിന്നുവൊളം കിടക്കതെ ഇരിക്കും. എന്നു
പറഞ്ഞപ്പൊൾ അവരെ ശപിക്കയും അനുഗ്രഹിക്കയും
വെണ്ട എന്നു രാജാവ കല്പിച്ചു പ്രവാചകനെ മറ്റൊരു
സ്ഥലത്തെക്കു കൊണ്ടുപൊയി മുമ്പെ പൊലെ കൎമ്മം ക
ഴിപ്പിച്ചു.

അനന്തരം ബില്യാം യഹൊവയുടെ അഭീഷ്ടം അറി
ഞ്ഞപ്പൊൾ ശകുനങ്ങളെ നൊക്കാതെ ഇസ്രയെലെ സ്തു
തിച്ചു. അവർ സുഖമായി കുടി ഇരുന്നു പരന്നു ജാതിക
ളെ ജയിക്കും അവരിൽ സൎവ്വ പ്രസിദ്ധനായ രാജാവു
ണ്ടായി രാജ്യം വളരുകയും ചെയ്യും എന്നും മറ്റും അറിയി
ച്ചപ്പൊൾ. ബാലാക്ക കൊപിച്ചു മണ്ടി പൊകെണം എ
ന്നു കല്പിച്ചു. അതിന്റെ ശെഷം ബില്യാം ഞാൻ പൊകു
ന്നു ൟ ജനം ഒടുവിൽ നിന്റെ പ്രജകളൊടു ചെയ്യുന്ന
തിന്നത എന്ന അറിയിക്കാം. ആ രാജാവിനെ ഞാൻ കാ
ണും സമീപിച്ചല്ല താനും ഇസ്രയെലിൽനിന്നു നക്ഷത്ര
വും ചെങ്കൊലുമായവൻ ഉദിച്ചു മൊവബ ദിക്കുകളെ എ
ല്ലാം ചതെച്ചു നിലവിളി ഘൊഷക്കാരെ സകലരെയും നി
ഗ്രഹിക്കും. എദൊം കൈവശമാകും. അമലെക് ജാതിക
ളിൽ ആദ്യൻ എങ്കിലും അവന്റെ ഒടുക്കം ക്ഷയം ആകു
ന്നു. കെന്യവംശം പാറമെൽ ഉറപ്പുള്ള കൂടു ചമെക്കുന്നു
എങ്കിലും അശൂർ നിന്നെ എത്രൊടം അടിമയാക്കും. അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/122&oldid=177679" എന്ന താളിൽനിന്ന് ശേഖരിച്ചത്