ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬൪)

വൻ നിന്നെ എല്ലാ ജാതികളിലും തനിക്കു പരിശുദ്ധ ജ
നമാക്കി വെൎത്തിരിച്ചതു ജനാധിക്യം കൊണ്ടല്ല നിങ്ങൾ
എല്ലാവരിലും ചുരുങ്ങിയവരല്ലൊ പിതാക്കന്മാരൊട ചെ
യ്ത സത്യം നിമിത്തം അത്രെ ചെയ്തിരിക്കുന്നതു. ആ രാ
ജ്യത്തിൽനിന്നു ധനം വൎദ്ധിക്കുമ്പൊൾ നീ മദിച്ചു എ
ന്റെ സാമൎത്ഥ്യവും ൟ കൈകളുടെ ബലവും ഇത ഒക്ക
യും സമ്പാദിച്ചു എന്നും ഭാവിക്കാതെ ഇരിപ്പാൻ ദൈവം
നിങ്ങളെ താഴ്ത്തി അപ്പം കൊണ്ടല്ല മന്ന കൊണ്ടു വളൎത്തി
പാറയിൽനിന്നു വെള്ളം പൊഴിച്ചു ൪൦ വൎഷത്തൊളം വ
സ്ത്രങ്ങൾ പഴക്കാതെയും കാൽ വീങ്ങാതെയും ഘൊരവ
നത്തിൽ കൂടി നടത്തി മനുഷ്യൻ സ്വപുത്രനെ ശിക്ഷി
ക്കും വണ്ണം യഹൊവെ നിന്നെ ശിക്ഷിച്ചു വളൎത്തിയും വ
രുന്നു. ആരാലും എതിൎത്തു കൂടാത്ത ജാതികളെ നിന്റെ മു
മ്പിൽനിന്നു യഹൊവ നീക്കിയ ശെഷം എന്റെ നീതി
നിമിത്തം ൟ രാജ്യം എനിക്കു അനുഭവമായ്തു എന്നും നി
രൂപിക്കയും അരുതു നിന്റെ നെരും നീതിയും നിമിത്തം
അല്ല അവരുടെ ദുഷ്ടത നിമിത്തം അത്രെ അവരെ നീ
ക്കുന്നതു. നീയൊ കഠിന കഴുത്തുള്ള ജനം യാത്രാദിവ
സം തുടങ്ങി ഇതു വരെയും ഞാൻ നിങ്ങളെ അറിഞ്ഞ
നാൾ മുതലായി നിങ്ങൾ മത്സരികൾ അല്ലൊ. കെട്ടാലും
ഭൂമി സ്വൎഗ്ഗങ്ങളും ആകാശമണ്ഡലങ്ങളും ഇവറ്റിലെ സ
കലവും നിന്റെ ദൈവമായ യഹൊവയ്ക്കുള്ളതു. അ
പ്രകാരം എങ്കിലും സകല ജാതികളിൽനിന്നും നിങ്ങളെ തെ
രിഞ്ഞെടുപ്പാൻ ഇഷ്ടം തൊന്നി ആകയാൽ നിങ്ങൾ ഹൃ
ദയത്തിലെ ചെലാകഴിച്ചു കഴുത്തിലെ കാഠിന്യം നീക്കു
വിൻ. യഹൊവ ദെവാധിദെവനും കൎത്ത്രധി കൎത്താവും
കൈക്കൂലി വാങ്ങാത്തവൻ മുഖപക്ഷം ഇല്ലാത്തവനും
ആകുന്നു. ആകയാൽ ശാപാനുഗ്രഹങ്ങൾ രണ്ടിനെയും
നിങ്ങളുടെ മുമ്പിൽ വെക്കുന്നു. അനുസരിച്ചാൽ അനുഗ്ര
ഹം അനുസരിയാതിരുന്നാൽ ശാപസമൂഹം തന്നെ.

ആകയാൽ ആ രാജ്യത്തിൽ പ്രവെശിച്ചാൽ ആ നാട്ടു
കാർ തങ്ങടെ ദൈവങ്ങളെ സെവിച്ചു പൊരുന്ന പ്രകാ
രം ചൊദിച്ചു വിചാരിക്കയും അരുതു. നീ അറിയാത്ത
ദൈവങ്ങളെ വിചാരിക്കെണം എന്നു ദൎശനക്കാരിൽ ആ
രെങ്കിലും ഉപദെശിച്ചാലും അവൻ ലക്ഷണം പറഞ്ഞു
ഒപ്പിച്ചാലും അതിനെ അനുസരിക്കരുത. ആ വകകൊ
ണ്ടു യഹൊവ നിങ്ങൾ സൎവ്വാത്മനാ തന്നെ സെവിക്കു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/128&oldid=177685" എന്ന താളിൽനിന്ന് ശേഖരിച്ചത്