ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൭)

യിച്ച പറയാം കൃതയുഗം സ്വൎഗ്ഗലൊകത്തിങ്കൽ എണ്ണി
കഴിയാത്ത കാലം വരെയുണ്ടായിട്ടും ഭൂലൊകത്തിങ്കൽ പാ
പ മരണങ്ങളെ കൂടാത്ത കുറെ ദിവസങ്ങളത്രെ ഇരുന്നത
കൊണ്ട ആദാം ഹവ്വാ എദൻ തൊട്ടത്തിൽ ദെവസന്നി
ധിയിങ്കൽ വസിച്ച കാലം കൃതയുഗമെന്നും ചൊല്ലുന്നു.
പാപം ചെയ്ത ദിവസം തുടങ്ങി ജലപ്രലയത്തൊളം കഴി
ഞ്ഞ ആയിരത്തറുനൂറ്റമ്പത്താറ സംവത്സരം ത്രെതായു
ഗത്തൊട തുല്യമായി വരുന്നു. അപ്പൊൾ മനുഷ്യവയസ്സ
തൊള്ളായിരത്തിന്ന അധികപ്പെട്ടു വ്യാധികളില്ല, അല്പനക
ളും ശിക്ഷകളുമില്ല. അവസാനത്തിൽ പറഞ്ഞ നൊഹ്യരു
ടെ കാലങ്ങളായ മുന്നൂറ സംവത്സരം ദ്വാപരയുഗം എന്ന
പറവാൻ സംഗതി തൊന്നുന്നു മനുഷ്യരുടെ ജീവകാലം
ഇരുനൂറും, മുന്നൂറുമായി കഴിഞ്ഞ ബിംബാരാധനയും ജാ
തിഭെദങ്ങളും ക്രമെണ ലൊകത്തിൽ അക്രമിച്ചുകൊണ്ടിരു
ന്നു. ഇപ്പൊൾ കലിയുഗം ഉണ്ടല്ലൊ എന്ന ൟ ഈ ദെശ
ക്കാർ പറയുന്നു. അവരുടെ ൟ വാക്കിൽ സത്യവും അ
സത്യവും കൂടെ ഉണ്ട. ശ്രീ യെശു ക്രിസ്തു അബ്രഹാം ജാ
തിയിങ്കൽ അവതരിച്ചതിന്റെ മുമ്പിലുള്ള ൟരായിരം സം
വത്സരം എല്ലാം അന്ധകാരം ഊഴി എങ്ങും മൂടികിടന്നു അ
ത കലിയുഗം ആ രക്ഷിതാവിന്റെ വെളിച്ചം കാണാതെ
കണ്ട ഋഷി പ്രൊക്തങ്ങളാലുണ്ടായ കാരിരുളിൽ വസിക്കു
ന്നവൎക്കും ഇന്നത്തെ ദിവസത്തൊളം കലിയത്രെയാകുന്ന
ത. ശ്രീ യെശുവിന്റെ മധുരത്തെ രുചികണ്ട അവൻ
പിന്നെയും വരുന്നതിന്ന കാത്തിരിക്കുന്ന നാനാജാതിക്കാ
ൎക്ക അവന്റെ തിരുരക്തപരിശാന്തികൊണ്ട കലികഴിഞ്ഞ
പൊയി സദ്വിശ്വാസയുഗം ഉണ്ടായി വൎദ്ധിച്ച വന്ന
ത ആയിരത്തെണ്ണൂറ്റനല്പതാം സംവത്സരം ആകുന്ന
ത ൟ ൧൦൧൫ കൊല്ലത്തിലെന്നറിക. ഇങ്ങിനെ:

കൃത, ആദാമിന്റെ ആദ്യസ്ഥാനം.
ത്രെത, ജലപ്രലയത്തൊളം ൧൬൫൫
ദ്വാപര, നൊഹ്യരുടെ കാലം ൩൦൦
കലി, അബ്രഹാം തുടങ്ങി ശ്രീയെശുജന്മത്തൊളം ൨൦൦൦
സദ്വിശ്വാസയുഗം ൧൮൪൦
ആക മനുഷ്യജാതിയുണ്ടായിരിക്കുന്ന<lb />സംവത്സരം: ൫൭൯൬
"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/19&oldid=177576" എന്ന താളിൽനിന്ന് ശേഖരിച്ചത്