ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪)

ട്ടങ്ങളെ പാലിക്കുന്ന പണിക്കാർ തമ്മിൽ കലശൽ ഉണ്ടാ
യപ്പൊൾ എനിക്കും നിണക്കും നമ്മുടെ ദാസന്മാൎക്കും ത
മ്മിൽ വിവാദം ഉണ്ടാകരുതെ നാം സഹൊദരന്മാരല്ലൊ
ആകുന്നത ദെശം ഒക്കെയും നിന്റെ മുമ്പാകെ ഇരിക്കു
ന്നില്ലെയൊ നീ എന്നെ വിട്ടു ഇടത്തഭാഗത്തെക്ക മാറി
പൊകുന്നെങ്കിൽ ഞാൻ വലത്തഭാഗത്തെക്ക പൊകും വ
ലത്ത ഭാഗത്തെക്ക നീപൊകുന്നെങ്കിൽ ഇടത്തഭാഗത്തെക്ക
പൊകാം എന്ന അബ്രാം പറഞ്ഞിട്ടു ലൊത്തൻ കിഴ
ക്കെ ദെശം തൊട്ടം പൊലെ എന കണ്ടു യൎദൻ പുഴ ഒ
ഴുകുന്ന ആ സമ ഭൂമിയിൽ ഇറങ്ങി ദുഷ്ടന്മാരുടെ കുടിക
ളുള്ള സദൊം പട്ടണത്തിൽ പാൎക്കയും ചെയ്തു. അബ്രാം
ദെവനുഗ്രഹത്തൊട കൂട കനാൻ മലപ്രദെശത്ത സ
ഞ്ചരിച്ച വന്നു. കുറെ കാലം കഴിഞ്ഞ ശെഷം പാൎസി രാ
ജാവായ ഖദുർലയൊമരും മറ്റ ചില രാജാക്കന്മാരും
ബാബലിൽനിന്ന വന്ന സദൊമിൽ രാജാവൊട യുദ്ധം
ചെയ്തു ജയിച്ച ആ പട്ടണത്തിൽ ഇരുന്ന സകല മനു
ഷ്യരെയും പദാൎത്ഥങ്ങളെയും അപഹരിച്ചു ലൊത്തനെ
സംസാരത്തൊടും കൂടെ തടവിലാക്കി കൊണ്ടുപൊകയും ചെ
യ്തു. ആയത അബ്രാം കെട്ടാറെ തന്റെ പണിക്കാരിൽ
൩൧൮ പെരെയും കൂട്ടി കൊണ്ട അവരുടെ വഴിയെ ഒടി
പൊയി രാത്രിയിൽ അവരെ ഒടിച്ച സമ്പത്തുകളെ ഒക്ക
യും ലൊത്തനെയും മടക്കി കൊണ്ടുവരൊമ്പൊൾ ശാലെ
മിൽ യാജകനും രാജാവുമായ മർഖിസദെക്ക അപ്പവും
വീഞ്ഞമദ്യവും എതിരെ വന്ന കൊടുത്തു സ്വൎഗ്ഗത്തിന്നും
ഭൂമിക്കും അത്യുന്നതനാഥനായ ദൈവത്താൽ അബ്രാമി
ന്ന അനുഗ്രഹം ഉണ്ടാകട്ടെ എന്നും ശത്രുക്കളെ നിന്റെ
കയ്യിൽ എല്പിച്ചിട്ടുള്ള അത്യുന്നത ദൈവത്തിന്ന സ്തൊത്രം
ഭവിക്കട്ടെ എന്നും ആശീൎവാദം പറഞ്ഞു ആയവന്ന ആ
ബ്രാം സകലത്തിൽനിന്നും പത്തിൽ ഒന്ന കൊടുത്തുകൊ
ണ്ടിരുന്നു. ‌-ൟ മൽഖിസദക്കെ എന്ന പെൎക്കു നീതിരാ
ജാവെന്നൎത്ഥം ഉണ്ടു - അബ്രാമെക്കാളും വലിയവനാക
കൊണ്ടും ക്രിസ്തിവിന്റെ മുൻ കുറിയായി ശലെം എന്ന
യരുശലെമിൽ വാഴുകകൊണ്ടും അവൻ ശെം എന്ന ത
ന്നെ ചിലർ ഊഹിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/24&oldid=177581" എന്ന താളിൽനിന്ന് ശേഖരിച്ചത്