ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൦)

യഥാകാലെഹിനൊഹസ്യതന്നാവാരൊഹണാവധി।
ഭുക്തിപാനവിവാഹാദിപ്രവൃത്തെഷ്വഖിലെഷ്വപി॥
ഭൂമിവാസിഷ്ഠനിശ്ശങ്കംതതൊകസ്മാൽജലപ്ലവഃ।
സൎവപ്രളയകാൎയ്യായാൽതഥാസ്വാഹെനരാത്മജഃ॥
യഥാലൊത്തസ്യകാലെവാസദൂമപുരവാസിഷ്ഠ।
തസ്യനിൎഗ്ഗതിപൎയ്യന്തം ഭുഞ്ജാനെഷ്വതിനിൎഭയം॥
വിക്രീണത്സുതഥാക്രീണത്സ്വലായാൻരചയത്സുച।
വപത്സുചാപതൽഗന്ധാശ്മാഗ്നിവൎഷൊഖിലാന്തകഃ॥
അന്തരീക്ഷാത്തഥാസമ്യഗാത്മീയദിവസഹഠാൽ।
ദുഷ്ടനാശീനൃപുത്രൊപിഹ്യവാഭാസിഷ്യതെഭുവി॥
ദിനെമുഷ്മിൻഗൃഹാൽസ്വീയാദ്യഃ സ്യാൽ ബഹിരവ
[സ്ഥിതഃ।
സ്വദ്രവ്യംബഹിരാനെതുംഗ്രഹംമാപ്രതിയാതുസഃ॥
പത്നീംസ്മരതലൊത്തസ്യയാജ്വലൽപുരമീക്ഷിതും।
പരാവൃത്താസ്മൃതെശാജ്ഞാപാക്യസ്തംഭൊഭവത്തദാ॥

൪. അബ്രഹ പുത്ര ജനനം

ദാസിപുത്രനായ ഇശ്മയെൽ ജനിച്ചിട്ടു ൧൩ ആണ്ടിൽ
ദൈവം അബ്രഹാമിനൊട അറിയിച്ച കാലം വന്ന
പ്പൊൾ വൃദ്ധയായ സാരാ ഗൎഭം ധരിച്ചു നൂറുവയസ്സുള്ള
ഭൎത്താവിന്ന ഒരു പുത്രനെ പ്രസവിച്ചു. എട്ടാം ദിവസ
ത്തിൽ അച്ചൻ അവനെ ചെലകൎമ്മം കഴിച്ചു യിസ്‌ഹാക്ക
എന്ന പെർ വിളിക്കയും ചെയ്തു. മൂന്നാം വയസ്സിൽ അ
വന്നു ഒരു അടിയന്തരം കഴിക്കുന്ന ദിവസത്തിങ്കൽ ഇ
ശ്മയെൽ പരിഹസിക്കുന്നതിനെ സാരാ കണ്ടു. ൟ ദാ
സിപുത്രൻ എന്റെ മകനൊടുകൂടെ അവകാശിയാകയി
ല്ല അടിമയെയും അവളുടെ മകനെയും പുറത്ത തള്ളുക
എന്ന അബ്രഹാമിനൊട പറഞ്ഞതു അവന്നു എറ്റം
അനിഷ്ടമായി വന്നു എന്നാറെ ദൈവം കല്പിക്കുന്നത
വൻ കെട്ടതെന്തെന്നാൽ അടിമസ്ത്രീയെ കുറിച്ചു സാരാ
പറഞ്ഞതുകൊണ്ടു അപ്രിയം തൊന്നരുതു ഞാൻ കല്പിച്ച
വിശിഷ്ട സന്തതി ഇസ്‌ഹാക്കിൽനിന്നുണ്ടാകും ആയത
കൊണ്ടു സാരയുടെ വാക്ക എല്ലാം നീ അനുസരിക്ക ദാസി
പുത്രനും നിങ്കൽനിന്നു ജനിച്ചവനാകകൊണ്ടു അവനെ
യും ഞാൻ വിചാരിച്ച ഒരു ജാതിയാക്കും എന്നരുളി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/30&oldid=177587" എന്ന താളിൽനിന്ന് ശേഖരിച്ചത്