ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൮)

ണ്ടും ദെശക്കാരുടെ ഉപദ്രവം ഒക്കയും അടങ്ങി സമ്പത്തു
വളരെ വർദ്ധിച്ചു ശത്രുക്കളും ബന്ധുക്കളായി നീൎന്നു. നൂ
റ്റമുപ്പതെഴാം വയസ്സിൽ കണ്ണിന്റെ കാഴ്ച ചുരുങ്ങി വ
രികയാൽ അവൻ എസാവിനെ വിളിച്ചു ഞാൻ വൃദ്ധ
നാകയാൽ മരണ സമയം അടുത്തിരിക്കും എന്നും ഇ
പ്പൊൾ നീ നായാട്ടു കഴിച്ചു നല്ല മാംസം കൊണ്ടുവന്നു
ഇഷ്ടമായിട്ടുള്ളതിനെ പാകം ചെയ്യിച്ചു ഭക്ഷിപ്പാറാക്കി
തരണം അതിന്റെ ശെഷം നിന്നെ ഞാൻ അനുഗ്ര
ഹിക്കും എന്നും പറഞ്ഞു ജ്യെഷ്ഠനെ അയച്ചതിനെ അ
മ്മ കെട്ടാറെ ആ വൎത്തമാനം ഒക്കയും തെന്റെ പ്രിയപു
ത്രനൊടു അറിയിച്ചു പിതാവിന്നിഷ്ടമുള്ളത ഞാനും ഉ
ണ്ടാക്കിതരാം അതിനെ നീ കൊണ്ടുപൊയി അച്ചന്നു
കൊടുത്തു പ്രസാദം വരുത്തി അച്ചന്റെ അനുഗ്രഹം വാ
ങ്ങെണം എന്നു പറഞ്ഞപ്പൊൾ ജ്യെഷ്ഠന്നു തടിച്ച രൊ
മവും എനിക്ക നെരിയതായും ഉള്ളതിനെ അച്ചൻ അറി
ഞ്ഞതാകകൊണ്ടു എന്നെ തൊട്ടു നൊക്കുമ്പൊൾ ഞാൻ
ചതിയൻ എന്നറിഞ്ഞ അനുഗ്രഹത്തെയല്ല ശാപത്തെ
തരും എന്നു പറഞ്ഞതു കെട്ടു ഭയപ്പെടെണ്ട ശാപം ഒ
ക്ക എന്റെ മെൽ വരട്ടെ ഞാൻ പറഞ്ഞപ്രകാരം നീ ചെ
യ്ക എന്നു അമ്മ പറഞ്ഞ വെള്ളാട്ടിങ്കുട്ടിയെ കൊല്ലി
ച്ചെടുത്ത തൊൽ അവന്റെ കൈക്കഴുത്തുകളിന്മെൽ ഇ
ട്ടു ജ്യെഷ്ഠന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ചു താനുണ്ടാക്കിയ രു
ചിയുള്ള പദാൎത്ഥങ്ങളെയും എടുപ്പിക്കയും ചെയ്തു. പിന്നെ
അവൻ വീട്ടിൽ പ്രവെശിച്ചു എന്റെ അച്ച എന്ന പറ
ഞ്ഞാറെ അവൻ പുത്ര നീ ആർ എന്നു ചൊദിച്ചപ്പൊൾ
ഞാൻ നിൻറാദ്യജാതനായ എസാവ എന്നൊടു കല്പിച്ച
പ്രകാരം ചെയ്തുകൊണ്ടു എഴുനീറ്റിരുന്നു ൟ കൊണ്ടുവ
ന്നതു ഭക്ഷിച്ചിട്ടു എന്നെ അരുഗ്രഹിക്കെണമെ എന്ന
പെക്ഷിച്ചപ്പൊൾ ഇസ്‌ഹാക്കവനെ തൊട്ടുനൊക്കി ശബ്ദം
യാകൊബിന്റെ ശബ്ദം കൈകൾ എസാവിന്റെ കൈ
കൾ എന്നും നീ എസാവുതന്നെയൊ എന്നും ചൊദിച്ച
തിന്നു ഞാന്തന്നെ എന്നു പറഞ്ഞ ഉടനെ അവൻ ഭക്ഷി
ച്ചു കുടിച്ചതിന്റെ ശെഷം പുത്ര നീ അടുത്തുവന്നു എ
ന്നെ ചുംബിക്ക എന്ന കല്പിച്ചപ്രകാരം ചുംബിച്ചപ്പൊൾ
അല്ലെയൊ പുത്ര ദൈവം ആകാശത്തെ മഞ്ഞിൽനിന്നും
ഭൂമിയുടെ പുഷ്ടിയിൽനിന്നും വളരെ ധാന്യവും രസവും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/38&oldid=177595" എന്ന താളിൽനിന്ന് ശേഖരിച്ചത്