ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൦)

തെന്തിന്നു എന്നു പറഞ്ഞതിൽ പിന്നെ ഭൎത്താവിനെ
ചെന്നു ൟ ദെശകാരത്തികളെ യാക്കൊബും വിവാഹം
കഴിക്കുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തസാ
രം എന്നിങ്ങിനെ സംസാരിച്ചപ്പൊൾ ഇസ്‌ഹാക്ക യാക്കൊ
ബിനെ വിളിച്ചനുഗ്രഹിച്ചു ൟ കനാന്യരിൽ നീ സ്ത്രീ
യെ കെട്ടാതെ അമ്മ ജനിച്ച ദെശത്തെക്ക ചെന്നു ലാ
ബാന്തെ പുത്രിമാരിൽ ഒരുത്തിയെ കൈക്കൊള്ളെണം എ
ന്നാൽ സൎവശക്തനായ ദൈവം നിണക്കും നിന്റെ സ
ന്തതിക്കും അബ്രഹാമുടെ അനുഗ്രഹത്തെ നൽകി നീ സ
ഞ്ചരിക്കുന്ന ഭൂമിയെ അവകാശമാക്കി കൊടുത്തു നിന്നെ
ഏറ്റവും വൎദ്ധിപ്പിക്കയും ചെയ്യും എന്നു കല്പിച്ചയക്കയും
ചെയ്തു.

൯. യാക്കൊബുടെ പ്രയാണ വിവരം

യാക്കൊബ പുറപ്പെട്ട ഹരാന്നു നെരെ പൊയി ആദി
ത്യനസ്തമിച്ചപ്പൊൾ ഒരു സ്ഥലത്തു രാത്രി പാൎത്തു കല്ല
തലയണയാക്കിവെച്ച കിടന്നുറങ്ങുമ്പൊൾ ഒരു കനാവു
കണ്ടതെന്തെന്നാൽ ദെവദൂതന്മാർ കരെറിയും ഇറങ്ങിയും
കൊണ്ടിരിക്കുന്ന ഒരു കൊവണി ഭൂമിയിൽനിന്നു ആകാ
ശത്തൊളം ഉയൎത്തി വെച്ചിട്ടുണ്ടായിരുന്നു അതിന്മീതെ
യഹൊവ നിന്നു പറഞ്ഞ വചനം അബ്രഹാം ഇസ്‌ഹാ
ക്ക എന്ന നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹൊ
വ നാനാകുന്നു നിണക്കും നിന്റെ സന്തതിക്കും നീ കി
ടക്കുന്ന ഭൂമിയെ ഞാൻ തരും നിന്റെ സന്തതി ഭൂമണ്ഡ
ലത്തിൽ എല്ലാടവും വൎദ്ധിച്ചു സകല വംശങ്ങൾക്കും അ
നുഗ്രഹമായിതീരും ഇപ്പൊൾ നീ പൊകുന്ന എല്ലാദിക്കി
ലും ഞാൻ നിന്റെ കൂടെ ഉണ്ടായി നിന്നെ കാത്തു ൟ
രാജ്യത്തെക്ക പിന്നെയും വരുത്തി കല്പിച്ചപ്രകാരം ഒക്കെ
യും നിണക്കു വരുവൊളത്തിന്നു നിന്നെ കൈവിടാതെ
രക്ഷിക്കും എന്ന കെട്ടപ്പൊൾ യാക്കൊബുണൎന്നു ഭയ
പ്പെട്ടു ഇത ദെവസ്ഥലം എന്നും എത്ര ഭയങ്കരം എന്നും
സ്വർഗ്ഗത്തിന്റെ വാതിലെന്നും പറഞ്ഞ നന്ന രാവിലെ
എഴുന്നീറ്റു തെന്റെ അണകല്ലിനെ തൂണാക്കി നിറുത്തി
എണ്ണ ഒഴിച്ചു ദെവാലയം എന്നൎത്ഥമുള്ള ബെത്തെൽ എ
ന്നു പെർ വിളിക്കയും ചെയ്തു. പിന്നെയും പ്രയാണം
ചെയ്തു കാടുകളെയും വലിയ പുഴകളെയും കടന്നുപൊയി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/40&oldid=177597" എന്ന താളിൽനിന്ന് ശേഖരിച്ചത്