ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൨)

ലെവി യഹൂദാ ഇസഖാർ സബുലൂൻ എന്നാറു പുത്ര
ന്മാരെയും ദീനാ എന്ന പുത്രിയെയും പ്രസവിച്ചു അതു
കൂടാതെ ദാസി പുത്രന്മാരായിട്ടു ദാൻ നഫ്താലി ഗാൎദ അ
ശെർ എന്നു നാല്‌വരും ജനിച്ചതിന്റെ ശെഷം രാഹലു
ടെ വലിപ്പം താണുപൊയി എന്നു ദൈവമറിഞ്ഞ അവ
ളിൽ എത്രയും മാഹാത്മ്യമുള്ള യൊസെഫെന്ന പുത്രനെ
ജനിപ്പിക്കയും ചെയ്തു. ഇങ്ങിനെ യൊസെഫിന്റെ ജ
നനത്തൊളം ൰൪ വൎഷം പാൎത്തതിന്റെ ശെഷം എ
ന്റെ ഭാൎയ്യാപുത്രന്മാരൊട കൂട എന്നെ എന്റെ ദെശത്തെ
ക്കയക്കെണം എന്നപെക്ഷിച്ചപ്പൊൾ ലാബാൻ നി
ന്റെ സംസൎഗ്ഗ നിമിത്തം ദൈവം എന്നെ അനുഗ്രഹി
ച്ചു നിശ്ചയം എന്നും ഇനിയും കുറെ കാലം പാൎക്കെണ്ട
തിന്ന ദയ ഉണ്ടായിരിക്കണം എന്നും നിണക്കാവശ്യമു
ള്ള ശമ്പളം നിശ്ചയിച്ചാൽ ഞാൻ തരാം എന്നും പറ
ഞ്ഞാറെ ഒരു നിറമുള്ള ആടുകളിൽ വളവുരെഖയും മറുവു
മുള്ളത ജനിച്ചാൽ അതൊക്കയും എന്റെ ശമ്പളമാകട്ടെ
എന്നു യാക്കൊബിന്റെ വാക്ക ലാബാൻ സമ്മതിക്കയും
ചെയ്തു. അപ്രകാരം പാൎക്കും കാലത്തിങ്കൽ ദൈവാനുഗ്ര
ഹം കൊണ്ടു അവന്നു ആടുകളും ഒട്ടകങ്ങളും കഴുതകളും
ദാസിദാസന്മാരും വളരെ വൎദ്ധിച്ചുവന്നു.

അച്ചന്നുള്ളതൊക്കയും യാക്കൊബ എടുത്തുകളഞ്ഞു എ
ന്ന ലാബാന്റെ പുത്രർ പറഞ്ഞ വാക്കുകൾ കെൾക്ക
കൊണ്ടും ലാബാന്റെ മുഖപ്രസാദം മുമ്പെത്തപൊലെ
അല്ലാതെ കാണ്കകൊണ്ടും സ്വദെശത്തെക്ക പൊകെ
ണം ഞാൻ നിണക്ക സഹായം എന്ന ദെവനിയൊഗം
ഉണ്ടാകകൊണ്ടും ആയവർ ഭാൎയ്യമാരെ ആട്ടിൻകൂട്ടത്തി
ന്റെ അടുക്കൽ വരുത്തി എന്നാൽ ആവൊളം അദ്ധ്വാ
നം ചെയ്തു സെവിച്ചിട്ടും നിങ്ങളുടെ അച്ചന്റെ ഭാവം
എന്റെ നെരെ മുമ്പെ പൊലെ അല്ല കാണുന്നു എന്നും
അവൻ പത്ത വട്ടം വഞ്ചിച്ചു എന്റെ ശമ്പളം മാറ്റീട്ടും
എനിക്ക ദൊഷം വരുവാൻ ദൈവം അനുസരിച്ചിട്ടില്ല
എന്നും ദെവ നിയൊഗവും പറഞ്ഞപ്പൊൾ അച്ചൻ ന
മ്മെ വിറ്റുകളകകൊണ്ടു അവന്റെ വീട്ടിൽ ഞങ്ങൾക്ക
ഒഹരിയും അവകാശവും ഇനിയില്ല ദെവകല്പനപ്രകാ
രം ഒക്കെയും ചെയ്തു എന്നവർ പറകയും ചെയ്തു. അന
ന്തരം യാകൊബ ഭാൎയ്യാപുത്രന്മാരെ ഒട്ടകപുറത്തു കരെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/42&oldid=177599" എന്ന താളിൽനിന്ന് ശേഖരിച്ചത്