ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൬)

ഹമൊരെന്ന പ്രഭുവിന്റെ പുത്രൻ ലെയയുടെ മകളാ
യ ദീനയെ കണ്ടു ബലാൽകാരെണ എടുത്തു കൊണ്ടുപൊ
യി സമ്മതം വരുത്തി പാൎപ്പിച്ചതിനാൽ അവളുടെ സ
ഹൊദരന്മാർ വളരെ കൊപിച്ചു ആ പ്രഭുവും പുത്രന്റെ
അത്യാഗ്രഹം കണ്ടു ഇസ്രയെൽ പാളയത്തിൽ ചെന്ന
ദീനയെ തരെണം എന്നും അന്ന്യൊന്യം കൊള്ളകൊടുക്ക
ചെയ്തു കൊള്ളാം എന്നും രണ്ടു വകക്കാരും ഒരു ജാതിയാ
യി ചമഞ്ഞ സുഖെന പാൎക്കാം എന്നും താല്പൎയ്യമായി
ചൊദിച്ചപ്പൊൾ ചെലാകൎമ്മം ചെയ്യാത്തവൎക്ക സ്ത്രീകളെ
കൊടുക്കുന്നത ഞങ്ങൾക്ക കുറവാകുന്നു ആയതു കഴിച്ചാ
ൽ വിചാരിക്കാം എന്ന വ്യാപ്തിയായി പറഞ്ഞാറെ ഹ
മൊർ സ്വദെശക്കാരെല്ലാവരെയും സമ്മതിപ്പിച്ചു ചെലാ
മൎമ്മം സടത്തിയ മൂന്നാം ദിവസം ദീനയുടെ സഹൊദര
ന്മാരായ ശിമ്യൊനും ലെവിയും പട്ടണത്തിൽ ചെന്ന പ
ട്ടണക്കാരെയും ആ പ്രഭുവിനെയും വെട്ടികൊന്നു സഹൊ
ദരിയ അവന്റെ ഭവനത്തിൽനിന്ന കൂട്ടി കൊണ്ടുപൊ
രുകയും ശെഷം യാക്കൊബിന്റെ പുത്രന്മാരും പട്ടണ
ത്തിൽ കടന്നു അവരുടെ സകല സമ്പത്തുകളും കൈ
ക്കലാക്കി സ്ത്രീകളെയും അടിമപ്പെടുത്തുകയും ചെയ്തു അ
പ്പൊൾ യാക്കൊബ നിങ്ങൾ എന്നെ നാറ്റിച്ചുകളഞ്ഞു
കനാന്യർ വന്ന എന്നെയും വംശത്തെയും നശിപ്പിക്കു
മല്ലൊ എന്ന പറഞ്ഞ ദുഃഖിച്ചാറെ ഞങ്ങളുടെ പെങ്ങളെ
പരസ്ത്രീയെ പൊലെ ചെയ്യാമൊ എന്നവർ പറഞ്ഞു.
ഇങ്ങിനെ ചഞ്ചലപ്പെട്ടിരിക്കുമ്പൊൾ നീ ബെത്തെ
ലിന്നു പൊയി അവിടെ ബലിപീഠമുണ്ടാക്കിയിരിക്ക എ
ന്ന ദെവകല്പന അനുസരിച്ചു തന്റെ കുഡുംബക്കാരൊട
എന്തെ ആദ്യ സങ്കടങ്ങളെ നീക്കി പ്രയാണത്തിൽ എന്നെ
രക്ഷിച്ച ദൈവത്തിന്നു ഞാൻ ഒരു ബലിപീഠം ഉണ്ടാക്കും
അതുകൊണ്ടു അന്യ ദൈവങ്ങളെ നീക്കിക്കളഞ്ഞ
ശുദ്ധിവരുത്തുവിൻ എന്ന കല്പിച്ചപ്പൊൾ അവർ കൊ
ടുത്ത ബിംബങ്ങളെയും കുണുക്കുകളെയും യാക്കൊബെ
ടുത്തു ഒരു മരത്തിൻ കീഴിൽ കുഴിച്ചു വെച്ചു പൊകുമ്പൊൾ
ദെവമുഖെന മഹാ ഭയം ഉണ്ടായതിനാൽ നാട്ടുകാർ അ
വരുടെ പിന്നാലെ ചെന്നു ഒരു വിരൊധം ചെയ്‌വാൻ
സംഗതി വരാതെ ബെത്തെലിൽ എത്തി അന്നന്നുണ്ടാ
കുന്ന സകല സങ്കടങ്ങളും തീൎത്തു രക്ഷിച്ചുവരുന്ന ദൈ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/46&oldid=177603" എന്ന താളിൽനിന്ന് ശേഖരിച്ചത്