ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩)

ക്കുന്ന വൃക്ഷങ്ങളെയും മുളപ്പിച്ചു നാലാം ദിവസത്തിൽ
ദൈവം കാലഭെദങ്ങളെ അറിയിപ്പാൻ ആദിത്യചന്ദ്രന്മാ
രെയും നക്ഷത്രങ്ങളെയും തൊന്നിച്ചു. അഞ്ചാം ദിവസ
ത്തിൽ ദൈവം വെള്ളങ്ങളിൽ നീന്തുന്ന സകല വിധ പുഴു
മീൻ ജന്തുക്കളെയും ആകാശത്തിൽ പറക്കുന്ന സകല വിധ
പക്ഷികളെയും ഉണ്ടാക്കി നിങ്ങൾ വൎദ്ധിച്ച സമുദ്രത്തെ
യും ഭൂമിയെയും നിറവിൻ എന്ന അനുഗ്രഹിക്കയും ചെയ്തു.

ആറാം ദിവസത്തിൽ ദൈവം പലജാതിയായ കാട്ടുമൃഗ
ങ്ങളെയും മറ്റും നാല്ക്കാലിമൃഗങ്ങളെയും ഭൂമിയിൽനിന്ന ഉ
ണ്ടാക്കുവാൻ കല്പിച്ചതിന്റെ ശെഷംസമുദ്രത്തിൽ മത്സ്യങ്ങ
ളെയും ആകാശത്തിൽ പക്ഷികളെയും മൃഗജാതികളെയും നി
ലത്തിലിഴയുന്ന ജന്തുക്കളെ ഒക്കെയും വാണു കൊള്ളുന്ന
തിന്ന നമ്മുടെ രൂപത്തിൻ പ്രകാരം മനുഷ്യനെ നാമുണ്ടാ
ക്കെണം എന്നവെച്ച മനുഷ്യ ദെഹത്തെ മണ്ണകൊണ്ട മ
നഞ്ഞു ജീവാംശങ്ങളുള്ള തന്റെ ശ്വാസത്തെ മൂക്കിൽ
ഊതി അവനെ ജീവാത്മാവാക്കുകയും ചെയ്തു. അനന്ത
രം എദൻ എന്നും മുഖ്യമായ ഒരു തൊട്ടമുണ്ടാക്കി മനുഷ്യ
നെ അതിൽ വെച്ചു പലവൃക്ഷഫല സസ്യങ്ങളെ മനുഷ്യ
ന്റെ ഭൊജനത്തിനായികൊണ്ട കൊടുത്തു. പിന്നെ
ദൈവം താൻ സൃഷ്ടിച്ചതൊക്കെയും ആദാമെന്നിട്ടുള്ള
ആ മനുഷ്യന്ന കാണിച്ചു അവൻ തന്നെ മൃഗജാതികൾ
ക്ക പെർ വിളിക്കെണം എന്ന കല്പിച്ചാറെ മറ്റ ജീവി
കളൊക്കെയും ആണും പെണ്ണുമായി കണ്ടിട്ടും തനിക്ക ത
ക്ക ഒരിണ കിട്ടിയില്ല എന്നതകൊണ്ട ദൈവം മനുഷ്യന്ന
ഉറക്കം വരുത്തി അവന്റെ വാരിയെല്ലുകളിൽ ഒന്ന എടുത്ത
പുരുഷന്റെ എല്ലും മാംസവുമായിട്ട ഒരു സ്ത്രീയെയുണ്ടാ
ക്കി ഇരിവരൊടും നിങ്ങൾ വൎദ്ധിച്ച ഭൂമിയെ നിറഞ്ഞ അ
ടക്കികൊൾവിൻ എന്നു പറഞ്ഞ അനുഗ്രഹിച്ചതിന്റെ
ശെഷം താൻ സൃഷ്ടിച്ചിട്ടുള്ളതൊക്കെയും ദൈവം നൊക്കീ
ട്ട അവ എറ്റവും നല്ലവ എന്ന കണ്ടു ആറാം ദിവസത്തെ
കൎമ്മത്തെ തീൎത്തു എഴാം ദിവസത്തിൽ നിവൃത്തനായിരുന്നു
ആ ദിവസത്തെ അനുഗ്രഹിച്ച ആഴ്ചയിൽ വിശിഷ്ടമെ
ന്ന കല്പിക്കയും ചെയ്തു. ശനിയാഴ്ചയായിരിക്കുന്ന ൟ ദി
വസത്തിന്ന വെദഭാഷകളിൽ വിശ്രാമദിവസം നിവൃ
ത്തിനാൾ എന്ന അൎത്ഥമുള്ള ശാബതെന്ന പെരുണ്ട. ഭൂ
ലൊകായുസ്സ ഒരു ആഴ്ചവട്ടത്തൊട തുല്യമാകുന്നെന്നും ഇ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/5&oldid=177562" എന്ന താളിൽനിന്ന് ശേഖരിച്ചത്