ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬)

അതിന്റെ ശെഷവും കൈ മാറിലിടുക എന്ന കല്പന കെ
ട്ടാറെ അപ്രകാരം ചെയ്തു എടുത്തു നൊക്കുമ്പൊൾ വെ
ളുപ്പു രൊഗമായി കണ്ടു. പിന്നെയും അപ്രകാരം ചെ
യ്യെണം എന്ന കെട്ട അനുസരിച്ചാറെ സ്വസ്ഥമായ്തീ
ൎന്നു. ഒരടയാളം വിശ്വസിക്കാഞ്ഞാൽ രണ്ടാമതെ വിശ്വ
സിപ്പിക്കും. രണ്ടും വിശ്വസിക്കാതെ ഇരുന്നാൽ നീല
നദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെണം എ
ന്നാൽ രക്തമായ്ചമയും എന്ന യഹൊവ അരുളിചെയ്തു.

പിന്നെയും മൊശെ എന്റെ കൎത്താവെ ഞാൻ പ
ണ്ടും വാചാലൻ അല്ല ഇപ്പൊഴും അടിയനൊട സംസാ
രിച്ചതിന്റെ ശെഷവും ആയില്ല തടിച്ചവായും നാവുമു
ള്ളവൻ ആകുന്നു. എന്ന പറഞ്ഞപ്പൊൾ മനുഷ്യന്നു
വായി വെച്ചത ആർ ഊമനെയും ചെവിടനെയും കുരു
ടനെയും ആർ വെക്കുന്നു ഞാൻ അല്ലയൊ, നീ പൊ
ക പറയെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും വായ്തുണ
യായും ഇരിക്കും എന്നുള്ള കല്പന കെട്ട ശെഷവും എ
ന്റെ കൎത്താവെ അയപ്പാന്തക്കവനെ അയപ്പാൻ അ
പെക്ഷിക്കുന്നു എന്നു പറഞ്ഞപ്പൊൾ യഹൊവ കൊ
പിച്ചു ഖണ്ഡിതമായി കല്പിച്ചു. നിന്റെ ജ്യെഷ്ഠനായ
അഹരൊൻ വാഗ്മി ആകുന്നു. അതാ നിന്നെ എതി
രെല്പാൻ പുറപ്പെട്ടു വരുന്നു നിന്നെ കണ്ടാൽ അവൻ
സന്തൊഷിക്കും അവനൊട നീ സംസാരിച്ചിട്ട ചെയ്യെ
ണ്ടുന്നതിനെ ഞാൻ നിങ്ങൾക്ക കാണിക്കും കാലം അ
വൻ നിണക്ക പ്രവാചകനായും നീ അവന്നു ദൈവ
മായും ഇരിക്കൂം. കല്പിച്ച അടയാളങ്ങളെ ചെയ്‌വാൻ ൟ
ദണ്ഡിനെ കൈയിൽ പിടിച്ചുകൊൾക.

എന്നതിന്റെ ശെഷം മൊശെ മടങ്ങി യിത്രൊവിനെ
ചെന്നു കണ്ടു മിസ്രയിലെ സഹൊദരന്മാരെ കാണ്മാൻ
സമ്മതം വാങ്ങിയാറെ, നിന്നെ കൊല്ലുവാൻ അന്വെ
ഷിച്ചവർ എല്ലാവരും മരിച്ചു അതുകൊണ്ട മിസ്രയിലെ
ക്ക മടങ്ങി പൊക എന്നു ദൈവനിയൊഗം ഉണ്ടായ
പ്പൊൾ, രണ്ടാമതും ഒരു പുത്രൻ ജനിച്ചതിനാൽ സ
ന്തൊഷിച്ചു (രാജാവിൻ വാളിൽനിന്നുദ്ധരിച്ച) ദൈവം
എനിക്ക സഹായം എന്നൎത്ഥമുള്ള എലിയെജർ എന്നു പെ
രിട്ടു ഭാൎയ്യാ പുത്രന്മാരെ കഴുത പുറത്ത കരെറ്റി ദൈവം
കല്പിച്ച ദണ്ഡിനെയും ധരിച്ചു മിസ്രയിലെക്ക പുറപ്പെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/70&oldid=177627" എന്ന താളിൽനിന്ന് ശേഖരിച്ചത്