ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൭)

ടുകയും ചെയ്തു. മിസ്രയിൽ എത്തുമ്പൊൾ നീ രാജാ
വൊട പറയെണ്ടത ഇപ്രകാരമാകുന്നു ഇസ്രയെൽ
എൻ മകൻ എന്റെ മുൻ കുട്ടി എന്നെ സെവിപ്പാനാ
യി അവനെ വിട്ടയക്ക നീ വിരൊദിക്കുന്നു എങ്കിൽ
നിന്റെ മുൻ കുട്ടിയെ തന്നെ ഞാൻ കൊല്ലും എന്ന യ
ഹൊവയുടെ കല്പന കെട്ടതിന്റെ ശെഷം, വഴിയിൽ
വെച്ചു യഹൊവ മൊശയെ കൊല്ലുവാൻ ഭാവിച്ചു. ഭാ
ൎയ്യ കാരണം അറിഞ്ഞു മകന്റെ അഗ്രചൎമ്മത്തെ ഛെദി
ച്ചു അവന്റെ കാലുകളിൽ തൊടുവിച്ചു നീ എനിക്ക രക്ത
മണവാളൻ സത്യം അന്നു പറഞ്ഞു ദൈവവും അവനെ
വിട്ടൊഴികയും ചെയ്തു. (അന്നു തുടങ്ങി മുറികല്യാണ
ത്തിൽ രക്ത മണവാളൻ എന്ന പെർ നടപ്പായി വ
ന്നു). അനന്തരം അഹറൊൻ യഹൊവയുടെ കല്പന
യാൽ ദെവ പൎവതത്തൊളം ചെന്നു അനുജനെ എതിരെ
റ്റു ചുംബിച്ചപ്പൊൾ മൊശെ യഹൊവയുടെ അരുള
പ്പാട ഒക്കയും അഹറൊനെ അറിയിച്ചു ഇരുവരും മിസ്ര
യിൽ എത്തി. ഇസ്രയെലരുടെ മൂപ്പന്മാരെ ഒക്കയും വ
രുത്തി ദെവ വചനങ്ങളെ എല്ലാം പറഞ്ഞു അടയാളങ്ങ
ളെയും കാണിച്ചാറെ, ജനങ്ങൾ യഹൊവ ഞങ്ങളെ ക
ടാക്ഷിച്ചു എന്നു വിശ്വസിച്ചു വണങ്ങുകയും ചെയ്തു.

൪. മൊശെ രാജാവെ ചെന്നു കണ്ടത.

പിന്നെ എണ്പതും എണ്പത്തുമൂന്നും വയസ്സുള്ള സ
ഹൊദരന്മാർ ഇരുവരും രാജാവെ കണ്ടു വനത്തിൽ വെ
ച്ചു ഒരു ഉത്സവത്തിന്നു എൻ ജനത്തെ വിട്ടയക്കെണം
എന്നു ഇസ്രയെൽ ദൈവമായ യഹൊവയുടെ കല്പന
എന്നുണൎത്തിച്ചു. ഞാൻ അനുസരിക്കെണ്ടുന്ന യഹൊ
വ ആർ ഞാൻ യഹൊവയെ അറിയുന്നില്ല ഇസ്രയെ
ലരെ വിടുകയുമില്ല എന്നും എന്തിന്നു നിങ്ങൾ ജനങ്ങ
ളെ മിനക്കെടീക്കുന്നു നിങ്ങളുടെ വെലെക്ക പൊവിൻ എ
ന്നും പറഞ്ഞയക്കുന്നതും അല്ലാതെ, അന്നുതന്നെ വി
ചാരിപ്പുകാരൊട ജനങ്ങൾ. മടിയുള്ളവരാകകൊണ്ടു ഞ
ങ്ങൾ പൊയി ദൈവത്തിന്നു ബലി കഴിക്കട്ടെ എന്നു
നിലവിളിച്ചു പറയുന്നു കള്ളവാക്കുകളെ പ്രമാണിക്കാതെ
ഇരിപ്പാൻ വെല അധികമാക്കെണം മുമ്പിലത്തകണക്ക

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/71&oldid=177628" എന്ന താളിൽനിന്ന് ശേഖരിച്ചത്