ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൧)

ഴിക്കും എന്ന മൊശെ പറഞ്ഞു. രാജാവ അപ്രകാരം സ
മ്മതിച്ചു അധികം ദൂരത്ത പൊകരുത എനിക്കായ്ക്കൊണ്ടും
പ്രാൎത്ഥിപ്പിൻ എന്ന കല്പിച്ചാറെ മൊശെ ഇനി വഞ്ചി
ക്കരുതെ എന്ന പറഞ്ഞു യഹൊവയൊട അപെക്ഷിച്ച
പ്പൊൾ പൊന്തകൾ എല്ലാം നീങ്ങിപ്പൊകയും ചെയ്തു.
പിനെയും രാജാവിന്റെ ഹൃദയം കഠിനം ആകയാൽ
ജനത്തെ വിട്ടയച്ചതും ഇല്ല.

൫. അനന്തരം യഹൊവ മിസ്രക്കാരുടെ എല്ലാ മൃഗ
സംഘങ്ങളിൽ മഹാ വ്യാധി പിടിക്കെണ്ടതിന്ന ഒരു ദി
വസം നിശ്ചയിച്ച കുതിര കഴുത ഒട്ടകങ്ങളും ആടുകന്നു
കാലികളും വളരെ മരിക്കയും ചെയ്തു. ഗൊശനിലെ അ
വസ്ഥ രാജാവ അന്വെഷിച്ചപ്പൊൾ ഇസ്രയെലരുടെ
മൃഗകൂട്ടങ്ങളിൽ ഒന്നും മരിച്ചില്ല എന്നറിഞ്ഞാറെയും മന
സ്സിന്ന ഇളക്കം വന്നില്ല

൬. പിന്നെയും ദെവവല്പന ഉണ്ടായിട്ട മൊശെ കൈ
നിറയ അടുപ്പിലെ ചാരം വാരി രാജാവിൻ മുമ്പാകെ
മെല്പട്ട ചാടിയപ്പൊൾ മനുഷ്യരിലും മൃഗങ്ങളിലും വ്രണ
ത്തെ ഉണ്ടാക്കുന്ന പരുക്കൾ ജനിച്ചു. മന്ത്രവാദികൾ
ക്കും പരുക്കൾ ഉണ്ടാകയാൽ മൊശയുടെ മുമ്പിൽ നില്പാൻ
വഹിയാതെ ആയി. അതുവും നിഷ്ഫലം ആകയാൽ
യഹൊവ രാജാവൊട ഞാൻ കൈ നീട്ടി നിന്നെയും പ്ര
ജകളെയും ശിക്ഷിപ്പാൻ വിചാരിച്ചാൻ നിങ്ങൾ ഭൂമി
യിൽ ഇല്ലാതെ പൊകും എങ്കിലും എന്റെ ശക്തി കാ
ണിപ്പാനും എന്റെ നാമം എല്ലാടവും അറിയിപ്പാനും
ഞാൻ നിന്നെ നില്പിച്ചിരിക്കുന്നത എന്ന പറയിച്ചു.

൭. മുമ്പിൽ ഉണ്ടാകാത്ത മന്മഴ ഞാൻ നാളെ ൟ സ
മയം വൎഷിപ്പിക്കും അതികൊണ്ട വെളിയിൽ ഇരിക്കുന്ന
നിന്റെ മൃഗങ്ങളെയും മറ്റും വീട്ടിൽ ആക്കികൊൾക അ
ല്ലാഞ്ഞാൽ ചെത്തുപൊകും എന്നറിയിച്ചപ്പൊൾ, രാജാ
വിന്റെ ആളുകളിൽ യഹൊവാവാക്യത്തെ ബഹുമാനി
ച്ചവർ തങ്ങൾക്കുള്ള ജന്തുക്കളെ വീട്ടിലെക്ക ഒടുമാറാക്കി
. കല്പിച്ച സമയത്തിങ്കൽ മൊശെ ദണ്ഡിനെ നീട്ടിയ ഉ
ടനെ ഇടിമുഴക്കവും മിന്നൽ പിണരും കന്മഴയും ഉണ്ടാ
യി ഗൊശൻ ദെശത്ത ഒഴികെ എല്ലാടവും നാശം വരു
ത്തിവയലിലുള്ള സസ്യങ്ങളെയും മരങ്ങളെയും തകൎത്തു ക
ളഞ്ഞു മൃഗങ്ങളെയും മനുഷ്യരെയും കൊന്നു. അപ്പൊൾ
B 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/75&oldid=177632" എന്ന താളിൽനിന്ന് ശേഖരിച്ചത്