ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൪)

൬ പെസഹ രാത്രിയിലെ പുറപ്പാട.

തദൎത്ഥംവിവിധാപത്ഭിർഐഗുപ്തസമഭിപ്ലുതെ।
ചരമെനിഖിലാസ്തസ്മാദൈസ്രയെലാവിനിൎഗ്ഗതാഃ॥

അനന്തരം യഹൊവ മൊശ അഹറൊന്മാരൊട കല്പി
ച്ചു (മീനമെടങ്ങളുടെ മദ്ധ്യേ ഉള്ള) ൟ ആബിബ എ
ന്ന (ചന്ദ്ര) മാസം നിങ്ങൾക്ക ആദ്യ മാസമായിരിക്കെ
ണം അതിൽ പത്താം തിയ്യതി അച്ചനുള്ള വീടുതൊറും കു
റ്റം ഇല്ലാത്തതും ഒരു വയസ്സുള്ളതുമായ ആണാട്ടിങ്കുട്ടി
യെ എടുത്ത വെളുത്ത വാവാകുന്ന ൧൪ ആം തിയ്യതി വ
രെയും സൂക്ഷിച്ചിരിക്കെണം അന്നു സന്ധ്യാസമയത്ത
അതിനെ കൊന്ന രക്തം എടുത്ത അതിനെ ഭക്ഷിക്കുന്ന
ഒരൊ വീട്ടിലെ കട്ടിളക്കാൽ രണ്ടിലും മെലെ കുറുമ്പടിയി
ലും തെക്കെണം. ആ രാത്രിയിൽ മാംസം വറുത്ത ഒര
സ്ഥിയും ഉടെക്കാതെ പുളിപ്പില്ലാത്ത അപ്പങ്ങളൊടും
കൈപ്പചീരകളൊടും കൂട ഭക്ഷിക്കെണം അതിൽ അല്പ
വും ശെഷിപ്പാക്കി വെക്കരുത ഉണ്ടെങ്കിൽ ചുട്ടുകളകെ
ആവു. ഭക്ഷിക്കുമ്പൊൾ പ്രയാണത്തിന്നായി ബദ്ധ
പ്പാടൊടും കൂട നടുക്കെട്ടും ചെരിപ്പുകളും വടികളും ധരിച്ചി
രിക്കെണം. വാതിൽക പുറത്ത ഇറങ്ങുകയും അരുത. അ
ത യഹൊവ കടക്കുന്നു എന്നൎത്ഥമുള്ള പെസഹ നാൾ
ആകുന്നു. ആ രാത്രിയിൽ ഞാൻ മിസ്രയിൽ കടന്ന മ
നുഷ്യരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെ ഒക്കെയും
കൊല്ലും. അപ്പൊൾ നിങ്ങൾ ഇരിക്കുന്ന വീടുകളിൽ ര
ക്തം കണ്ടാൽ ഒഴിഞ്ഞു കടന്നു പൊകും ആ ബാധ നി
ങ്ങളിൽ വരികയും ഇല്ല. ആകയാൽ ആ ദിവസം നി
ങ്ങൾ ഒൎത്ത നിത്യ കല്പനയായി ആചരിക്കയും വെണം.
എന്നിങ്ങിനെ ഇസ്രയെലർ കെട്ടു കുമ്പിട്ട കല്പിച്ച പ്ര
കാരം തന്നെ അനുഷ്ഠിച്ചു.

അന്ന അൎദ്ധരാത്രിയിൽ യഹൊവ രാജാവിന്റെ പ്ര
ഥമപുത്രന്മുതൽ ദാസപുത്രൻ വരെയും ഉള്ള കടിഞ്ഞൂൽ
സന്തതികളെ ഒക്കയും കൊന്നു. ഒരാൾ മരിക്കാതെ ഒരു
വീടും ഉണ്ടായിരുന്നില്ല മിസ്രയിൽ എല്ലാടവും മഹാ നി
ലവിളി ഉണ്ടാകയും ചെയ്തു. അപ്പൊൾ രാജാവ മൊശ
അഹറൊന്മാരെ വരുത്തി നിങ്ങൾ ജനങ്ങളൊടും കൂട പു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/78&oldid=177635" എന്ന താളിൽനിന്ന് ശേഖരിച്ചത്