ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൫)

റപ്പെട്ട പൊയി പറഞ്ഞ പ്രകാരം യഹൊവക്ക ബലി
കഴിപ്പിൻ ആടുകളെയും കന്നുകാലികളെയും കൊണ്ടു
പൊയി എന്നെയും അനുഗ്രഹിപ്പിൻ എന്ന കൽപിച്ചു.
മിസ്രക്കാരും ഞങ്ങൾ എല്ലാവരും മരിക്കുന്നു വെഗം പൊ
വിൻ എന്ന അവരെ വളരെ നിർബന്ധിച്ചയക്കയും
ചെയ്തു. അതുകൊണ്ട ജനങ്ങൾ പുളിക്കാത്ത കുഴച്ച മാ
വിനെ ശീലകളിൽ കെട്ടി കൊണ്ടുപൊയി യഹൊവ ക
ല്പിച്ചപ്രകാരം മിസ്രക്കാരൊടു പൊൻ വെള്ളി ആഭരണ
ങ്ങളെയും വസ്ത്രങ്ങളെയും ചൊദിച്ചു വാങ്ങി, സത്യപ്ര
കാരം യൊസെഫിന്റെ അസ്ഥികളെയും എടുത്തു മൃഗ
കൂട്ടങ്ങളെയും ചെൎത്തു കൊണ്ടു കുട്ടികൾ ഒഴികെ ആറു ല
ക്ഷം പുരുഷന്മാർ കാൽനടയായി പുറപ്പെട്ടു. ഇപ്രകാ
രം എബ്രയർ മിസ്രയിൽ വന്നു പാൎത്ത നാന്നൂറ്റു മുപ്പ
ത വൎഷത്തിന്റെ അവസാനത്തിങ്കൽ യഹൊവയുടെ
സൈന്യങ്ങൾ പെസഹരാത്രിയിൽ തന്നെ മിസ്രയിൽ
നിന്ന പുറപ്പെട്ടു പൊയി. അടിമ ഭവനത്തിൽനിന്ന ര
ക്ഷിച്ചതിന്റെ ഒൎമ്മെക്കായിട്ട വർഷം തൊറും പെസഹ
എന്ന ൭ ദിവസങ്ങളിലുള്ള ഉത്സവം ആചരിക്കുന്നതും
അല്ലാതെ മനുഷ്യരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂൽ ഒക്ക
യും തനിക്ക വെൎത്തിരിച്ച സമർപ്പിക്കെണം എന്ന ഇസ്ര
യെൽക്ക ദെവകല്പന ഉണ്ടാകയും ചെയ്തു.

ഇസ്രയെൽ പ്രയാണത്തിങ്കൽ അടുത്ത വഴിയായി
വടക്കിഴക്കൊട്ട പൊയാൽ ഫലിഷ്ടരൊട യുദ്ധം ഉണ്ടാ
കും അതിനാൽ ഭയപ്പെട്ടു മിസ്രയിലെക്ക മടങ്ങി പൊ
കും എന്നു വെച്ചു യഹൊവ അവരെ കിഴക്കൊട്ട ചെങ്ക
ടലിന്റെ നെരെ നടത്തി രാപ്പകൽ അവർ സഞ്ചരിക്കെ
ണ്ടതിന്ന പകൽ മെഘത്തൂണിലും രാത്രിയിൽ അഗ്നിത്തൂ
ണിലും വിളങ്ങി അവർക്ക മുമ്പായിട്ട നടന്നു. വളഞ്ഞ
വഴിക്കലെ പൊയി എന്ന രാജാവ കെട്ട മനസ്സ ഭെദി
ച്ചു അവർ കവലപ്പെട്ടു തെറ്റി പൊയി നിശ്ചയം എ
ന്നും അടിമകളെ വിട്ടയച്ചത എന്തു എന്നും ചൊല്ലി അ
വരുടെ വഴിയെ ചെല്ലേണ്ടതിന്നു സൈന്യത്തൊടു കല്പി
ച്ചു. ആ സൈന്യം അറുനൂറു രഥങ്ങളൊടും കുതിരകളൊ
ടും മറ്റും പിന്തുടർന്നു ചെങ്കടൽ പുറത്തുള്ള ഇസ്രയെലരു
ടെ പാളയത്തിൽ എത്തുകയും ചെയ്തു. ശത്രു അടുത്തു വ
രുന്നതു കണ്ടാറെ ഇസ്രയെലർ വളരെ ഭയപ്പെട്ടു നില

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/79&oldid=177636" എന്ന താളിൽനിന്ന് ശേഖരിച്ചത്