ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬)

യും പറക്കാരകളെയും മുളപ്പിക്കും നിലത്തുള്ള സസ്യത്തെ
നീ ഭക്ഷിക്കും നീ നിലത്തനിന്ന എടുത്തിട്ട പൊടി ആകു
ന്നു പൊടിയിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ
മുഖത്തെ വിയൎപ്പൊട കൂടെ നീ അപ്പം ഭക്ഷിക്കും എന്ന
കല്പിച്ചത തീൎത്തു ആദാമിനും അവന്റെ ഭാൎയ്യെക്കും പാപ
ശാന്തിയുടെ വഴിയെ കാണിച്ചു ആട്ടിന്ന മരണം വരുത്തി
തൊൽകൊണ്ടുള്ള കുപ്പായങ്ങളെ ഉണ്ടാക്കി അവരെ ഉടുപ്പി
ക്കയും ചെയ്തു. മനുഷ്യരെ ക്ഷണത്തിൽ കൊല്ലാതെ പാ
മ്പിനെ ജയിപ്പാനുള്ള ഒരു സന്തതിയെ അവൎക്കു പറഞ്ഞ
കൊടുത്തതകൊണ്ട ആദാം ഭാൎയ്യക്ക ഹവ്വ എന്ന പെർ
വിളിച്ചു അതിന്ന ജീവനുള്ളവൎക്ക മാതാവ എന്നൎത്ഥമുണ്ട.

അനന്തരം യഹൊവാ മനുഷ്യൻ നമ്മെ പൊലെ ഗുണ
ദൊഷങ്ങളെ തിരിച്ചറിയുവനല്ലൊ എന്ന ചൊല്ലി ആയ
വൻ തന്റെ കൈ നീട്ടാതെയും ജീവവൃക്ഷത്തിൽനിന്ന
പറിച്ച ഭക്ഷിക്കാതെയും ദിവ്യ ജീവഹതന്നെങ്കിലും എന്നെ
ക്കും ദെഹജീവനെ രക്ഷിക്കാതെയും ഇരിപ്പാനായിട്ട യ
ഹൊവാ അവനെ പുറത്താക്കി ജീവ വൃക്ഷത്തിന്ന വഴി
യെ കാക്കെണം എന്ന ഖരുബിമാരൊട കല്പിച്ച അവ
രെ എദൻ തൊട്ടത്തിന കിഴക്കാക്കി വെച്ചു എല്ലാടവും തിരി
ഞ്ഞ മുന്നുന്ന അഗ്നിവാളിനെയും സ്ഥാപിക്കയും ചെയ്തു.


൩ ഭ്രാതൃഹത്യാ (൧ മൊ. ൪.)
ആദാമിന്റെ ഭാൎയ്യയായ ഹവ്വാ പ്രസവിച്ചവരും പി
ന്നെയും ജനിച്ച മനുഷ്യരെല്ലാവരും പാപിയായ ആദാമി
ന്റെ സാദൃശ്യത്തൊടെഉണ്ടായി ആദ്യ മക്കളിൽ ജ്യെഷ്ഠനാ
യ കയിൻ നിലത്തെ കൃഷി ചെയ്യുന്നവനും അവന്റെ
അനുജനായ ഹബൽ ആടുകളെ മെയ്ക്കുന്നവനുമായി തീ
ൎന്നു ഒരു ദിവസം ഇരിവരും ബലിയിടെണം എന്ന വെ
ച്ച വന്നപ്പൊൾ അയിൻ തന്റെ ഇഷ്ടം കൊണ്ട ദൈവം
കല്പിക്കാത്ത ഫലങ്ങളെയും പുഷ്പങ്ങളെയും യഹൊവായി
ക്കു കാഴ്ചയായി കൊണ്ടുവന്നിട്ട ഹബൽആട്ടിൻ കൂട്ടത്തിലു
ള്ള കടിഞ്ഞൂൽ കുട്ടികളും അതിന്റെ മെദസ്സും ബലിയിട്ട
പ്പൊൾ യഹൊവാ കയിന്റെത പരിഗ്രഹിക്കാതെ ഹബ
ലിലും അവന്റെ കാഴ്ചയിലും ആദരിച്ചത കയിൻ കണ്ടാ
റെ ഏറ്റവും കൊപ്പിച്ച മുഖപ്രസാദം കൂടാതെ നിൽകയും
ചെയ്തു. എന്തിന്ന നിനക്ക കൊപമുണ്ടാകുന്നു എന്തിന
നിന്റെ മുഖം ക്ഷീണിക്കുന്നു നീ നന്മ ചെയ്യുന്നെങ്കിൽ ഗു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/8&oldid=177565" എന്ന താളിൽനിന്ന് ശേഖരിച്ചത്