ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൧)

ന്മാരിലും യഹൊവ വലിയവൻ എന്നു ഞാൻ ഇപ്പൊൾ
അറിയുന്നു എന്നു സ്തുതിച്ചു ബലികഴിച്ചു മൊശെ മുത
ലായ മൂപ്പന്മാരൊട കൂട യഹൊവാ മുഖെന ഭക്ഷിക്ക
യും ചെയ്തു. പിറ്റെനാൾ മൊശെ രാവിലെ തുടങ്ങി സ
ന്ധ്യയൊളം ന്യായവിസ്താരത്തിന്നായിരിക്കുന്നതു യി
ത്രൊ കണ്ടാറെ പറഞ്ഞതു, നീ ൟ ചെയ്യുന്നതു നന്നല്ല
ൟ പ്രവൃത്തിക്ക നീ ഏകനായിട്ട പൊരാ നിണക്കും ജ
നങ്ങൾക്കും ക്ഷീണത വളരും. എന്റെ നിയോഗം
കെൾക്ക നീ ജനത്തിനുവെണ്ടി ദൈവത്തിന്മുമ്പാകെ
നിന്നു കാൎയ്യങ്ങളെ അവനെ ഉണൎത്തിക്ക അവർ ചെ
യ്തു നടക്കെണ്ടുന്ന വഴിയെ കല്പനപ്രകാരം അവരെ അ
റിയിക്കയും ചെയ്ക. നിത്യകാൎയ്യങ്ങളെ നടത്തെണ്ടതിന്നു
അൎത്ഥാഗ്രഹം ഇല്ലാതെ ദൈവഭയവും സത്യവും ഉള്ള മെ
ധാവികളെ അവരൊധിച്ചു ആയിരം പെൎക്കും നൂറു പെ
ൎക്കും ൫0 പെൎക്കും ൧0 പെൎക്കും അധിപന്മാരാക്കി വെക്ക
വലിയ കാൎയ്യങ്ങളെ നിന്റെ അടുക്കൽ അയക്കട്ടെ, ഇപ്ര
കാരം ആയാൽ നിണക്ക ഭാരം ചുരുങ്ങും ദൈവം കല്പി
ച്ച വെലെക്ക കുറവു വരികയും ഇല്ല. ഇപ്രകാരം കെട്ട
തു മൊശെ അനുസരിച്ചു നടത്തിയതിന്റെ ശെഷം യി
ത്രൊ സ്വദെശത്തെക്ക മടങ്ങി പൊയി.

൮ സീനായ്മലയിലെ ന്യായപ്രമാണം

മൂന്നാം മാസത്തിൽ സീനായി ദെശത്തു വന്നപ്പൊൾ
പൎവ്വതത്തിന്റെ നെരെ പാളയം ഇറങ്ങി മൊശെ ദെവ
സന്നിധിയിലെക്ക കരെറി യഹൊവ അവനൊട വി
ളിച്ചു പറകയും ചെയ്തു. യാക്കൊബ കുഡുംബത്തൊടു
നീ ചൊല്ലെണ്ടുന്നത എന്തെന്നാൽ, ഞാൻ മിസ്രക്കാ
രൊട ചെയ്തതും നിങ്ങളെ കഴുകുചിറകിന്മെൽ താങ്ങി എ
ങ്കലെക്ക വരുത്തിയ പ്രകാരവും നിങ്ങൾ കണ്ടുവല്ലൊ
ഇപ്പൊൾ എൻ ശബ്ദത്തെ കെട്ടു എൻ കാറാരിനെ കൈ
കൊണ്ടാൽ നിങ്ങൾ എല്ലാ ജാതികളെക്കാളും എനിക്ക വി
ശിഷ്ട സമ്പത്തായിരിക്കും ഭൂമി എല്ലാം എനിക്കുള്ള നി
ങ്ങളൊ എനിക്ക ആചാൎയ്യ രാജത്വവും പരിശുദ്ധ ജാതി
യും ആക്കും എന്നിസ്രയെലരൊട പറയെണ്ടു. അപ്പൊൾ
മൊശെ വന്നു മൂപ്പന്മാരെ വിളിച്ചു കല്പനപ്രകാരം അ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/85&oldid=177642" എന്ന താളിൽനിന്ന് ശേഖരിച്ചത്