ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൩)

൧൦. നിന്റെ കൂട്ടുകാരനുള്ളത യാതൊന്നിനെയും മൊ
ഹിക്കരുത.

ഇങ്ങിനെ ഒക്കെയും ജനം കാഹള മുഴക്കത്തൊടു കൂട കെ
ട്ടു മിന്നലും പുകയും കണ്ടപ്പൊൾ ഞെട്ടി മാറി മൊശെ
യൊട നീ ഞങ്ങളെ കെൾപ്പിക്ക ഞങ്ങൾ മരിക്കാതെ ഇ
രിപ്പാൻ ദെവഭാഷണം അരുത എന്ന പറഞ്ഞാറെ; ഭ
യപ്പടെണ്ട നിങ്ങളെ പരീക്ഷിപ്പാനും പാപത്തെ വി
രൊധിക്കുന്ന ദെവഭയം നിങ്ങളിൽ ഉണ്ടാവാനും ദൈ
വം വന്നിരിക്കുന്നതു എന്ന മൊശെ പറഞ്ഞു. ജനം ദൂ
രെ തെറ്റീട്ട മൊശെ ദൈവം ഇരിക്കുന്ന അന്ധകാര
ത്തെ അടുത്തു ഇസ്രയെലരൊട കല്പിക്കെണ്ടുന്ന ന്യായ
ങ്ങളെ കെട്ടത എന്തെന്നാൽ.

൧. മനുഷ്യനെ മുറി ഏല്പിച്ചു മരിപ്പിക്കുന്നവനെ കൊ
ല്ലുക വെണ്ടു. ൨. മാതാപിതാക്കന്മാരെ അടിക്കയൊ ശ
പിക്കയൊ ചെയ്യുന്നവനെ കൊല്ലുക വെണ്ടു. ൩. മനു
ഷ്യനെ മൊഷ്ടിക്കുന്നവനെ കൊല്ലുക വെണ്ടു. ൪. യ
ഹൊവക്കല്ലാതെ വല്ല ദെവന്നു ബലി കഴിക്കുന്നവ
നെ സംഹരിക്ക വെണ്ടു. ൫. ക്ഷുദ്രക്കാരിയെ ജീവ
നൊടെ വെക്കരുത. ൬. കലഹിച്ചു മുറി ഉണ്ടായാൽ പ്രാ
ണന്നു പകരം പ്രാണനും കണ്ണിനു പകരം കണ്ണും പ
ല്ലിന്നു പകരം പല്ലും കൈക്കു പകരം കൈയ്യും മറ്റും വെ
ക്കെണ്ടു. ൭. കന്യകയെ വശീകരിക്കുന്നവൻ അവളെ
ഭാൎയ്യയായി മെടിക്കെണം. ൮. എബ്രയ ദാസനെ മെ
ടിച്ചിട്ടു ൬ വൎഷം ശുശ്രൂഷിച്ചാൽ ഏഴാമതിൽ തന്റെട
ക്കാരനായി പുറപ്പടട്ടെ. ൯. ആറു വൎഷം കൃഷി ചെ
യ്ക എഴാമതിൽ നിലം പറമ്പുകളെ വെറുതെ ഇട്ടു വിള
ച്ചലിനെ ദരിദ്രന്മാൎക്കായി വിടുക. ൧൦. സംവത്സര
ത്തിൽ ൩ വട്ടം നിന്റെ പുരുഷന്മാർ എല്ലാം യഹൊവാ
സന്നിധിയിൽ വന്നു കാണെണ്ടു അക്കാലം ആരും നി
ന്റെ അതിരിനെ ആക്രമിപ്പാൻ മൊഹിക്കയും ഇല്ല.
൧൧. ഒരു കാളയെ മൊഷ്ടിച്ചാൽ ൫ കാള വീണ്ടു കൊടു
ക്കെണ്ടു. ൧൨. ദരിദ്രനായ ഇസ്രായെല്യനൊട പലിശ
യും പൊലുവും ചൊദിക്കാതെ വായിപ്പ കൊടുക്കെ വെ
ണ്ടു. ൧൩. പണയമായി വാങ്ങിയ വസ്ത്രം അസ്തമി
ക്കുമ്പൊൾ മടക്കി കൊടുക്കണം ഞാൻ കരുണാവാൻ
ആകുന്നു. ൧൪. ശത്രുവിന്റെ കാള തെറ്റി പൊയതൊ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/87&oldid=177644" എന്ന താളിൽനിന്ന് ശേഖരിച്ചത്