ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൮)

തികളിലെ വിശിഷ്ടതയും നീ കൂട പൊരുന്നതിൽ അല്ലാ
തെ എന്തൊന്നു കൊണ്ടു സ്പഷ്ടം ആകും. അതിന്നു യ
ഹൊവ ഞാൻ നിന്നെ പെർകൊണ്ടറിഞ്ഞ കൃപ നിണ
ക്ക ലഭിച്ചതുകൊണ്ട ൟ പറഞ്ഞപ്രകാരം ചെയ്യാം, എ
ന്നു കെട്ടാറെ നിന്റെ തെജസ്സിനെ എനിക്ക കാണിച്ചാ
ലും എന്നപെക്ഷിച്ചതിന്നു യഹൊവ അരുളി ചെയ്തു,
എന്റെ മുഖം കണ്ടാൽ ജീവിപ്പാൻ കഴിക ഇല്ല ഇവി
ടെ പാറയിൽ ഒരു പിളൎപ്പുണ്ടു നീ അവിടെ നിന്നാൽ
ഞാൻ എന്റെ വിഭൂതി എല്ലാം നിന്റെ മുമ്പിൽ കടക്കു
മാറാക്കി കൈകൊണ്ടു നിന്നെ മൂടും കൈ എടുത്താൽ നീ
എന്റെ മുഖത്തെ അല്ല അവസാന ഭാഗത്തെ കാണും
യഹൊവാ നാമത്തെ ഘൊഷിച്ചറിയിക്കുന്നതിനെയും
കെൾക്കും എനിക്ക തൊന്നുന്നവനിൽ ഞാൻ കനിയും
ബൊധിച്ചവന്നു കരുണ ചെയ്യും.

ൟ കല്പനപ്രകാരം മൊശെ മുമ്പെ പൊലെ ൨ കല്പല
കകളെ ചെത്തി എടുത്തു ഉഷസ്സിങ്കൽ മലമെൽ കരെറി
യപ്പൊൾ യഹൊവ ഒരു മെഘത്തിൽ ഇറങ്ങി അവ
നൊട കൂട നിന്നു കടക്കുകയും യഹൊവാ നാമത്തെ
ഘൊഷിക്കയും ചെയ്തത എന്തെന്നാൽ, യഹൊവാ യ
ഹൊവ കനിഞ്ഞും മനസ്സലിഞ്ഞും ഉള്ള ദൈവം ദീൎഘ
ക്ഷമാവാൻ കരുണാ സത്യ സമ്പന്നൻ ഭക്തന്മാരിൽ
ആയിരത്തൊളം കരുണ സൂക്ഷിച്ചും അകൃത്യ ദ്രൊഹപാ
പങ്ങളെ പൊറുത്തും കൊള്ളുന്നവൻ ആരെയും കുറ്റമി
ല്ലാതെ ആക്കി വെക്കാതെ പിതൃദൊഷത്തെ പുത്ര പെഊ
ത്രന്മാരിൽ നാലാമത്തൊളം വിചാരിക്കുന്നവൻ അന്യ ഭ
ക്തിയെ സഹിക്കാത്ത ഉഗ്ര ദൈവമായ യഹൊവ, എ
ന്നും മറ്റും കെട്ടു നമസ്കരിച്ചു യഹൊവ കൂട പൊരെണം
എന്നപെക്ഷിച്ചു അനുഗ്രഹ കറാരിനെ പുതുതാക്കി ൪൦
രാപ്പകൽ ഉപവാസമായി ദൈവ സന്നിധിയിൽ പാ
ൎത്തു. യഹൊവ കല്പിച്ചു തീൎത്ത ൧൦ വാക്യങ്ങളെ പലകക
ളിൽ എഴുതിയാറെ മൊശെ അവറ്റെ വാങ്ങി ഇറങ്ങി വ
ന്നപ്പൊൾ, അഹറൊൻ മുതലായവർ അവന്റെ മുഖം
ദെവ സംസൎഗ്ഗം കൊണ്ടു രശ്മിമയമായി കണ്ടു ഭയപ്പെ
ട്ടു മാറി. അനന്തരം മൊശെ അവരെ വിളിച്ചു കാരണം
അറിഞ്ഞു മുഖം മൂടി ജനത്തൊടു കൽപനപ്രകാരം സംസാ
രിക്കയും ചെയ്തു. ഇങ്ങിനെ യഹൊവാസന്നിധിയിൽ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/92&oldid=177649" എന്ന താളിൽനിന്ന് ശേഖരിച്ചത്