ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൪)

൨. എഫൊദ എന്ന സ്കന്ധവസ്ത്രം രാജചിഹ്നം. ൪ ശു
ഭനിറമുള്ള നൂലുകളും പൊന്നൂലുകളും ചെൎത്തു നെയ്തു
ണ്ടാക്കിയ ൨ ചെലകൾ മാറത്തും പുറത്തും കെട്ടി ചുമ
ലിൽ ൨ ഗൊമെധക കല്ലുകൾ കൊണ്ടുറപ്പിച്ചു. അതിൽ
ഗൊത്രങ്ങൾ ആറീത പെരുകൾ കൊത്തി എഴുതി ഇരിക്ക
കൊണ്ടു ൟ ൨ ചുമലിലും സ്വജനത്തെ ഭരിക്കുന്നു എ
ന്ന ഭാവം ജനിച്ചു. ൩. ന്യായകൎത്താവിന്നുള്ള ചിത്ര സ
ഞ്ചി. മുമ്പെത്തപ്രകാരം നെയ്തുണ്ടാക്കി ചതുരശ്രമായി
മടക്കി നെഞ്ഞത്തു കെട്ടി പൊൻ കുടുക്കുകളെ കൊണ്ടുറ
പ്പിച്ചു. അതിൻ പുറത്തു പൊന്തകിട്ടിൽ പതിച്ച ൧൨ ര
ത്നങ്ങൾ ഹൃദയത്തിൽ കരുതെണ്ടുന്ന ൧൨ ഗൊത്രങ്ങളു
ടെ മുദ്രയായി വെച്ചു. സഞ്ചിയുടെ ഉള്ളിൽ ഉരിം തുമ്മിം
എന്ന ൨ സാധനങ്ങളെ ഇട്ടതു ജനത്തിനു വെണ്ടി ദൈ
വത്തൊട ചൊദിക്കുമ്പൊൾ ദെവ പ്രകാശനവും പൂൎണ്ണ
മായ തീൎപ്പും വരും എന്നുള്ളതിന്ന അച്ചാരം. ൪. തല പാ
വിന്മെൽ നെറ്റിത്തടത്തിൽ കെട്ടിയ പൊൻ പട്ടം അതി
ന്മെലെഴുത്തു യഹൊവക്ക പരിശുദ്ധം എന്നൎത്ഥമുള്ള
കൊദശലയഹൊവ. ഇതത്രെ ഇസ്രയെലരുടെ നാ
മക്കുറി.

അവരുടെ സംസ്ക്കാരം പറയുന്നു. ലെവ്യർ തലയല്ലാ
തെ സൎവ്വാംഗ ക്ഷൗരം ചെയ്യിച്ചു കുളിച്ചു ശുദ്ധ വസ്ത്രം
ഉടുക്കെ ആവു. ആചാൎയ്യർ സ്നാനം ചെയ്തു ൪ വസ്ത്രം ഉ
ടുത്തിട്ട കണ്ടിവെണ്ണ കറുപ്പ വയമ്പു കാട്ടുലവ‌‌മ്ഗം ഇ
വ നാലും ചെൎത്തു കാച്ചി ഉണ്ടാക്കിയ ഒലിവെണ്ണ നെ
റ്റിമെൽ പൂശുക. മഹാചാൎയ്യന്റെ ശിരസ്സിൽ മെല്‌പടി
തൈലം കൊണ്ട അഭിഷെകം. ഇങ്ങിനെ ൩ വിധം. അ
ഭിഷെകം ദൈവത്തിന്റെ ശുദ്ധാത്മാവു പകരുന്നതി
ന്നു ദൃഷ്ടാന്തം. ആചാൎയ്യർ സ്വകുഡുംബക്കാരെ അല്ലാ
തെ മരിച്ചവരെ തൊടരുത മഹാചാൎയ്യൻ ദെവാഭിഷിക്ത
നാകകൊണ്ടു ശുദ്ധസ്ഥലത്തിൽ വിടാതെ പാൎക്ക മാതാ
പിതാക്കന്മാർ മരിച്ചാലും അവന്നു പുല ഇല്ല.

ഇവർ നടത്തുന്ന കൎമ്മം ബലി പുണ്യാഹങ്ങളും അ
നുഗ്രഹങ്ങളും. ബലി എന്നതിന്ന അടുത്തവർ അടുപ്പി
ക്കുന്നത എന്നൎത്ഥമുള്ള കൊൎബാൻ എന്ന പെർ. അതി
ന്നു കല്പിച്ച പദാൎത്ഥങ്ങൾ ആടുമാടുകളും, പ്രാവുകളും, ക
തിർമാവ അപ്പങ്ങളും, എണ്ണയും വീഞ്ഞും, എന്നിങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/98&oldid=177655" എന്ന താളിൽനിന്ന് ശേഖരിച്ചത്