ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

96 Psalms, XIX. സങ്കീൎത്തനങ്ങൾ ൧൯.

<lg n="45"> ചെവിയുടേ ശ്രുതിയാലേ എനിക്കു കേളായ്വന്ന
പരദേശമക്കളും എനിക്കു (രഞ്ജന) നടിക്കുന്നു.</lg>

<lg n="46"> പരദേശമക്കൾ മാഴ്കി
തങ്ങളുടേ മാടങ്ങളെ വിട്ടു നടുങ്ങി വരുന്നു.</lg>

<lg n="47"> യഹോവ ജീവനുള്ളവനും
എൻ പാറ അനുഗ്രഹിക്കപ്പെട്ടവനും
എൻ രക്ഷയുടേ ദൈവം ഉയൎന്നവനും തന്നേ;</lg>

<lg n="48"> എനിക്കു പ്രതിക്രിയകളെ നല്കി
ജനക്കൂട്ടങ്ങളെ എന്റേ കീഴാക്കി തെളിക്കുന്ന ദേവൻ തന്നേ;</lg>

<lg n="49"> എന്നെ ശത്രുക്കളിൽനിന്നു വിടുവിച്ചു
വൈരികളോട് അകലേ ഉയൎത്തി
സാഹസപുരുഷനിൽനിന്ന് ഉദ്ധരിക്കുന്നവനേ!</lg>

<lg n="50"> ആകയാൽ യഹോവേ, ഞാൻ ജാതികളിൽ നിന്നെ വാഴ്ത്തി
നിന്റേ നാമത്തെ കീൎത്തിക്കും.</lg>

<lg n="51"> തന്റേ രാജാവിനു രക്ഷകളെ വലുതാക്കി
തന്റേ അഭിഷിക്തനായ ദാവിദിനോടും
അവന്റേ സന്തതിയോടും എന്നേക്കും ദയ ചെയ്തു കൊള്ളുന്നവനേ!</lg>

൧൯ . സങ്കീൎത്തനം.

സൂൎയ്യാദി വാനങ്ങൾ ഭൂമിയെ ചുറ്റി യഹോവാസ്തുതിയെ പരത്തുമ്പോലേ
(൮), വേദധൎമ്മം ഇസ്രയേലെ ചുററിക്കൊള്ളുന്നതിനാൽ (൧൨) സ്തോത്രവും പാപ
ത്തിൽനിന്നു രക്ഷിപ്പാൻ അപേക്ഷയും.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

<lg n="2"> വാനങ്ങൾ ദേവതേജസ്സെ വൎണ്ണിക്കുന്നു,
ആകാശത്തട്ട് അവന്റേ കൈക്രിയയെ കഥിക്കുന്നു.</lg>

<lg n="3"> പകൽ പകലിന്നു ചൊല്ലിനെ പൊഴിയുന്നു,
രാത്രി രാത്രിക്ക് അറിവിനെ ഗ്രഹിപ്പിക്കുന്നു,</lg>

<lg n="4"> ചൊല്ലും വാക്കുകളും ഇല്ലാതേയും
അവറ്റിൻ ശബ്ദം കേൾ്ക്കാതേയും തന്നേ.</lg>

<lg n="5"> അവറ്റിൻ ചരടു സൎവ്വഭൂമിയിലും
മൊഴികൾ ഊഴിയുടേ അറുതിയോളവും പുറപ്പെടുന്നു;
അവറ്റിൽ തന്നേ സൂൎയ്യനു കൂടാരം വെച്ചിരിക്കുന്നു.</lg>

<lg n="6"> അവനും തൻ അറയിൽനിന്നു പുറപ്പെടുന്ന കാന്തനോടു സമനായി
വീരനെ പോലേ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/106&oldid=189582" എന്ന താളിൽനിന്ന് ശേഖരിച്ചത്