ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൦. Psalms, XL. 125

<lg n="7"> ബലിയും കാഴ്ചയും നീ ആഗ്രഹിച്ചില്ല,
ചെവികളെ എനിക്കു തുളച്ചതേ ഉള്ളു (൧. ശമു. ൧൫, ൨൨);
ഹോമവും പാപബലിയും നീ ചോദിച്ചിട്ടില്ല.</lg>

<lg n="8"> അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എനിക്കു (ചട്ടം) എഴുതി വെച്ചിട്ടുണ്ടു;</lg>

<lg n="9"> എൻ ദൈവമേ, നിന്റേ ഇഷ്ടം ചെയ്വാൻ ഞാൻ ഇഛ്ശിക്കുന്നു,
നിന്റേ ധൎമ്മം എന്റേറ കുടൽ നടുവിലും ഉണ്ടു.</lg>

<lg n="10"> ഞാൻ മഹാസഭയിൽ നീതിയെ സുവിശേഷിച്ചു,
ഇതാ എന്റേ അധരങ്ങളെ ഞാൻ അടെച്ചിട്ടില്ല;
യഹോവേ, നീ അറിയുന്നു.</lg>

<lg n="11"> നിൻ നീതിയെ ഞാൻ ഹൃദയനടുവിൽ മൂടാതേ
നിന്റേ വിശ്വാസ്യതയും രക്ഷയും പറഞ്ഞു,
മഹാസഭയിൽ നിന്റേ ദയയും സത്യവും മറെച്ചതും ഇല്ല.</lg>

<lg n="12"> യഹോവേ, നിന്റേ കനിവ് എങ്കൽനിന്ന് അടെക്കൊല്ല്ലാ,
നിന്റേ ദയയും സത്യവും നിത്യം എന്നെ പാലിക്കാക!</lg>

<lg n="13"> കാരണം എണ്ണമില്ലാതോളം തിന്മകൾ എന്നെ ചുറ്റി,
എന്റേ അകൃത്യങ്ങൾ എന്നെ പിടിപ്പെട്ടു എനിക്കു കാണാൻ കഴികയും
എന്തലയിലേ രോമങ്ങളിലും അവ ഏറിയിരിക്കുന്നു, [ഇല്ല,
എന്റേ കരുത്തും എന്നെ വിട്ടു പോയി.</lg>

<lg n="14"> യഹോവേ, എന്നെ ഉദ്ധരിപ്പാൻ പ്രസാദിക്ക!
യഹോവേ, എന്റേ തുണെക്കായി ഉഴറേണമേ!</lg>

<lg n="15"> എന്റേ പ്രാണനെ കവരുവാൻ അന്വേഷിക്കുന്നവർ
ഒക്കത്തക്ക നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക</lg>

<lg n="16"> എന്നോട്ടു ഹാ ഹാ എന്നു പറയുന്നവർ [(൩൫, ൨൬)!
തങ്ങളുടേ നാണത്തിന്റേ അനുഭവമായി സ്തംഭിച്ചു പോക!</lg>

<lg n="17"> നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
യഹോവ വലിയവൻ എന്നു നിത്യം പറവൂതാക (൩൫, ൨൭)!</lg>

<lg n="18"> ഞാനോ ദീനനും ദരിദ്രനും ആകുന്നു,
കൎത്താവ് എനിക്കായി കരുതും.
എന്റേ രക്ഷയും എന്നെ വിടുവിക്കുന്നവനും നീയത്രേ,
എൻ ദൈവമേ, താമസിക്കരുതേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/135&oldid=189640" എന്ന താളിൽനിന്ന് ശേഖരിച്ചത്