ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൬൬. Psalms, LXVI. 153

<lg n="13"> മരുവിലേ പുലങ്ങൾ തൂകുന്നു,
കുന്നുകൾ ആനന്ദം കൊണ്ട് അണിയുന്നു.</lg>

<lg n="14"> പരപ്പുകൾ ആട്ടിങ്കൂട്ടം ധരിച്ചും
താഴ്വരകൾ നെല്ലു പുതെച്ചും കാണുന്നു,
അവ ഘോഷിച്ചു കൊണ്ടാടി പാടുകയും ചെയ്യുന്നു.</lg>

൬൬. സങ്കീൎത്തനം.

സകല ജാതികളും (൫) ഇസ്രയേലിൽ പണ്ടും (൮) ഇപ്പോഴും ചെയ്ത മഹാര
ക്ഷ നിമിത്തം സ്തുതിക്കേണം; (൧൩) സഭ അതിന്നായി നേൎച്ചകളെ ഒപ്പിക്കുന്നു.
(കാലം: സൻഹരീബിൻ തോല്വി, സ. ൪൬)

സംഗീതപ്രമാണിക്കു; കീൎത്തനയാകുന്ന പാട്ടു.

<lg n="2"> സൎവ്വഭൂമിയായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ,
അവന്റേ നാമതേജസ്സിനെ കീൎത്തിപ്പിൻ,
അവനു സ്തുതിയായി തേജസ്സു വെപ്പിൻ!</lg>

<lg n="3"> ദൈവത്തോടു പറവിൻ: നിൻ ക്രിയകൾ എത്ര ഭയങ്കരം,
നിന്റേ ഊക്കിൻ പെരുമയാൽ നിൻ ശത്രുക്കൾ നിണക്കു പൊളിസ്തുതി</lg>

<lg n="4"> സൎവ്വഭൂമിയും നിണക്കു കുമ്പിട്ടു കീൎത്തിക്കും, [ചെയ്യും.
തിരുനാമത്തെ അവർ കീൎത്തിക്കും എന്നു തന്നേ! (സേല)</lg>

<lg n="5"> അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന
ദൈവത്തിൻ അത്ഭുതങ്ങളെ കാണ്മിൻ! (൪൬, ൯)</lg>

<lg n="6"> അവൻ സമുദ്രത്തെ കരയാക്കി,
കാല്നടയായി പുഴയെ കടക്കായി,
അവിടേ നാം അവങ്കൽ സന്തോഷിച്ചു!</lg>

<lg n="7"> സ്വവീൎയ്യത്താൽ അവൻ എന്നും വാഴുന്നു,
അവന്റേ കണ്ണുകൾ ജാതികളിൽ ഒറ്റു നോക്കുന്നു;
മത്സരക്കാർ തിമിൎത്തു പോകൊല്ല! (സേല)</lg>

<lg n="8"> വംശങ്ങളേ, ഞങ്ങളുടേ ദൈവത്തെ അനുഗ്രഹിപ്പിൻ,
അവന്റേ സ്തുതിനാദത്തെ കേൾ്പിപ്പിൻ,</lg>

<lg n="9"> ഞങ്ങളുടേ കാലെ ആടുവാൻ ഏല്പിക്കാതേ
ദേഹിയെ ജീവനിൽ ആക്കിയവനെ! </lg>

<lg n="10"> ദൈവമേ, നീ ഞങ്ങളെ പരീക്ഷിച്ചുവല്ലോ,
വെള്ളി ശോധിക്കുമ്പോലേ ഞങ്ങളെ ശോധന ചെയ്തു;</lg>

<lg n="11"> നീ ഞങ്ങളെ വലയിൽ കുടുക്കി,
ഇടുപ്പുകളിന്മേൽ പീഡ ഇട്ടു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/163&oldid=189695" എന്ന താളിൽനിന്ന് ശേഖരിച്ചത്