ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 Psalms, LXIX. സങ്കീൎത്തനങ്ങൾ ൬൯.

സംഗീതപ്രമാണിക്കു; താമരകളെ ചൊല്ലി. ദാവിദിന്റേതു.

<lg n="2"> ദൈവമേ, വെള്ളങ്ങൾ പ്രാണനോളം വന്നതിനാൽ
എന്നെ രക്ഷിക്കേണമേ!</lg>

<lg n="3"> ആഴമുള്ള ചളിയിൽ നിലയില്ലാതേ ഞാൻ താണു,
നീർകയങ്ങളിൽ പുക്കു, പ്രവാഹം എന്നെ മുക്കി.</lg>

<lg n="4"> ഞാൻ കൂക്കി തളൎന്നു;
എൻ ദൈവത്തെ ആശിച്ചിരിക്കേ
തൊണ്ട ജ്വലിച്ചു കണ്ണുകൾ മങ്ങി.</lg>

<lg n="5"> എൻ തലയിലേ രോമങ്ങളിലും (൪൦, ൧൩)
എന്നെ വെറുതേ പകെക്കുന്നവർ (൩൫, ൧൯) പെരുകി,
എന്നെ ഒടുക്കുന്ന കള്ളവൈരികൾ ഉരത്തു;
ഞാൻ കവരാത്തതിനെ ഇപ്പോൾ തിരികേ കൊടുക്കേണം എന്നത്രേ. </lg>

<lg n="6">ദൈവമേ, എൻ മൌഢ്യം നീ അറിഞ്ഞു,
എൻ കുറ്റങ്ങൾ നിണക്കു മറഞ്ഞിട്ടില്ല.</lg>

<lg n="7"> സൈന്യങ്ങളുടയ യഹോവ എന്ന കൎത്താവേ,
നിന്നെ കാത്തിരിക്കുന്നവർ എങ്കൽ നാണിച്ചു പോകൊല്ല,
ഇസ്രയേലിൻ ദൈവമേ, നിന്നെ തിരയുന്നവർ എങ്കൽ ലജ്ജിക്കായ്ക്ക!</lg>

<lg n="8"> നിൻ നിമിത്തമല്ലോ ഞാൻ നിന്ദ ചുമന്നു,
ലജ്ജ എൻ മുഖത്തെ മൂടി.</lg>

<lg n="9"> എൻ സഹോദരന്മാൎക്കു ഞാൻ അന്യനും
അമ്മയുടേ മക്കൾ്ക്കു പരനും ആയ്തീൎന്നു.</lg>

<lg n="10"> നിന്റേ ഭവനത്തിനായുള്ള എരിവ് എന്നെ തിന്നുകളഞ്ഞു,
നിന്നെ നിന്ദിക്കുന്നവരുടേ നിന്ദകൾ എന്റേ മേൽ വീണു.</lg>

<lg n="11"> ഞാൻ കരകയും എൻ ദേഹി നോയ്ക്കയും ചെയ്തു,
അതും കൂടേ എനിക്കു നിന്ദനമായി.</lg>

<lg n="12"> ഞാൻ ചാക്ക് ഉടുപ്പാക്കി,
അവൎക്കു പഴഞ്ചൊല്ലായി വന്നു.</lg>

<lg n="13"> നഗരവാതില്ക്കൽ, ഇരിക്കുന്നവർ എന്നെ ചൊല്ലി കാവ്യം ബന്ധിച്ചും
മദ്യം കുടിക്കുന്നാർ രാഗങ്ങളെ രചിച്ചും പോരും.</lg>

<lg n="14">ഞാനോ, യഹോവേ, നിന്നോടു പ്രാൎത്ഥന (ചെയ്യുന്നതു) പ്രസാദസമയത്തു,
ദൈവമേ, നിൻ ദയയുടേ പെരുമയാൽ തന്നേ;
നിന്റേ രക്ഷാകര സത്യത്താൽ ഉത്തരം തരിക!</lg>

<lg n="15"> ചേറ്റിൽനിന്ന് എന്നെ ഉദ്ധരിക്ക,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/168&oldid=189705" എന്ന താളിൽനിന്ന് ശേഖരിച്ചത്