ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൦. Psalms, LXXX. 177

<lg n="6"> നിന്നെ അറിയാത്ത ജാതികളിലും
തിരുനാമത്തെ വിളിക്കാത്ത രാജ്യങ്ങളുടേ മേലും നിന്റേ ഊഷ്മാവിനെ</lg>

<lg n="7"> യാക്കോബിനെ തിന്നു [പകരുക!
അവന്റേ വാസം അവർ പാഴാക്കിക്കളഞ്ഞുവല്ലോ (യിറ. ൧൦, ൨൫).</lg>

<lg n="8"> പൂൎവ്വന്മാരുടേ അകൃത്യങ്ങളെ ഞങ്ങൾ്ക്കു നേരേ ഓൎക്കൊല്ല!
നിന്റേ കരളലിവുകളാൽ ഞങ്ങളെ മുമ്പിടുവാൻ ബദ്ധപ്പെടേണമേ;
ഞങ്ങൾ ഏറ്റം മെലിഞ്ഞുവല്ലോ.</lg>

<lg n="9"> ഞങ്ങളുടേ രക്ഷാദൈവമേ, തിരുനാമത്തിൻ തേജസ്സ് നിമിത്തം
ഞങ്ങളെ തുണെക്കയും ഉദ്ധരിക്കയും
തിരുനാമം ഹേതുവായി ഞങ്ങളുടേ പാപങ്ങളെ മൂടിക്കളയേണമേ!</lg>

<lg n="10"> ഇവരുടേ ദൈവം എവിടേ എന്നു ജാതികൾ എന്തിനു പറവൂ? (യോവേൽ
നിന്റേ ദാസന്മാരുടേ രക്തം ചിന്നിയതിന്റേ പ്രതിക്രിയ [൨, ൧൭).
ജാതികളിൽ ഞങ്ങളുടേ കണ്ണുകൾ കാണ്കേ അറിയായ്വരേണമേ (൫ മോ.</lg>

<lg n="11"> ബദ്ധന്റേ ഞരക്കം തിരുമുമ്പിൽ വരികയാവു; [൩൨, ൪൩)!
നിന്റേ ഭുജത്തിൻ മഹിമെക്കു തക്കവണ്ണം മൃത്യുപുത്രരെ ശേഷിപ്പിച്ചാലും! </lg>

<lg n="12"> ഞങ്ങളുടേ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദയെ
കൎത്താവേ, ഏഴു മടങ്ങായി അവരുടേ മടിയിലേക്കു മടക്കുക!</lg>

<lg n="13"> നിന്റേ ജനവും നിൻ മേച്ചലിലേ ആടുകളുമായുള്ള ഞങ്ങളോ (൭൧, ൧)
എന്നും നിന്നെ വാഴ്ത്തുകയും
തലമുറതലമുറയോളം നിന്റേ സ്തുതിയെ വൎണ്ണിക്കയും ചെയ്യും.</lg>

൮൦. സങ്കീൎത്തനം.

ഞെരുങ്ങുന്ന (വടക്കേ) രാജ്യത്തിന്നു വേണ്ടി സഹായം അപേക്ഷിച്ചു (൫)
സങ്കടത്തെ വൎണ്ണിച്ചു (൯) ദൈവം നട്ട വള്ളിയുടേ അവസ്ഥയെ ഓൎപ്പിച്ചു (൧൫).
യഥാസ്ഥാനത്തിലാക്കുവാൻ യാചിച്ചതു.

സംഗീതപ്രമാണിക്കു; സാക്ഷ്യത്തിൻ താമരകളെ രാഗത്തിൽ;
ആസാഫിന്റേ കീൎത്തന.

<lg n="2"> ഇസ്രയേലിൻ ഇടയനേ, ചെവിക്കൊള്ളേണമേ!
യോസേഫിനെ ആടുകളെ പോലേ തെളിക്കുന്നവനേ,
കറൂബുകളിൽ വസിക്കുന്നവനേ, വിളങ്ങി വന്നാലും!</lg>


12

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/187&oldid=189741" എന്ന താളിൽനിന്ന് ശേഖരിച്ചത്