ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 Psalms, LXXXVI, സങ്കീൎത്തനങ്ങൾ ൮൬.

<lg n="10"> അവന്റേ രക്ഷ അവനെ ഭയപ്പെടുന്നവൎക്ക് സമീപം തന്നേ
നമ്മുടേ ദേശത്തിൽ തേജസ്സു വസിക്കത്തക്കവണ്ണമേ.</lg>

<lg n="11"> ദയയും സത്യവും എതിരേല്ക്കുന്നു
നീതിയും സമാധാനവും ചുംബിക്കുന്നു,</lg>

<lg n="12"> സത്യം ഭൂമിയിൽനിന്നു മുളെക്കും
സ്വൎഗ്ഗത്തിൽനിന്നു നീതി എത്തി നോക്കും.</lg>

<lg n="13">യഹോവ കൂട നന്മ നല്കും
നമ്മുടേ ദേശം തന്റേ വിളവെ തരും.</lg>

<lg n="14"> നീതി അവന്റേ മുമ്പേ നടക്കും
അവന്റേ നടകളെ വഴിയാക്കി വെക്കയും ചെയ്യും.</lg>

൮൬. സങ്കീൎത്തനം.

സങ്കടത്തിൽ നിസ്സംശയമായ ദേവകൃപയെ അപേക്ഷിച്ചു (൬) വിശ്വാസ
ത്താൽ ശങ്കയെ പോക്കി (൧൧) മുമ്പേത്ത രക്ഷകൾ ഓൎത്തു തേറി (൧൪) യാചന
യെ ആവൎത്തിച്ചതു.

ദാവിദിന്റേ പ്രാൎത്ഥന.

<lg n="1"> യഹോവേ, നിന്റേ ചെവി ചാച്ച് എനിക്കു ഉത്തരം തരേണമേ
ഞാൻ എളിയവനും ദരിദ്രനും ആകുന്നുവല്ലോ.</lg>

<lg n="2"> ഞാൻ ഭക്തനാകയാൽ എൻ ദേഹിയെ കാത്തുകൊൾ്ക
എൻ ദൈവമേ, നിന്നിൽ തേറുന്ന നിൻ ദാസനെ രക്ഷിക്കേ വേണ്ടു!</lg>

<lg n="3"> നാൾ എല്ലാം നിന്നെ നോക്കി വിളിക്കുകയാൽ
കൎത്താവേ, എന്നെ കനിഞ്ഞു കൊണ്ടാലും!</lg>

<lg n="4">അടിയന്റേ ദേഹിയെ സന്തോഷിപ്പിക്ക
കൎത്താവേ, നിങ്കലേക്കു ഞാൻ ദേഹിയേ ഉയൎത്തുന്നുവല്ലോ (൨൫, ൧ ).</lg>

<lg n="5"> കാരണം കൎത്താവേ, നീ നല്ലവനും ക്ഷമാശീലനും
നിന്നെ വിളിക്കുന്ന എല്ലാവരോടും ദയ പെരുകിയവനും തന്നേ.</lg>

<lg n="6"> യഹോവേ, എൻ പ്രാൎത്ഥന ചെവിക്കൊണ്ടു
ഞാൻ കെഞ്ചി യാചിക്കുന്ന ശബ്ദം കുറിക്കൊള്ളേണമേ.</lg>

<lg n="7"> എൻ ഞെരുക്കുനാളിൽ നിന്നോടു വിളിക്കും
നീ ഉത്തരം കല്പിക്കുമല്ലോ.</lg>

<lg n="8"> ദേവകളിൽ ആകട്ടേ കൎത്താവേ, നിണക്കു തുല്യൻ ഇല്ല.(൨ മോ. ൧൫, ൧൧)
നിന്റേ ക്രിയകൾ്ക്കു തുല്യമായവയും ഇല്ല.</lg>

<lg n="9"> നീ ഉണ്ടാക്കിയ സകല ജാതികളും വന്നു തിരുമുമ്പിൽ കുമ്പിട്ടു
കൎത്താവേ, തിരുനാമത്തെ തേജസ്കരിക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/194&oldid=189754" എന്ന താളിൽനിന്ന് ശേഖരിച്ചത്