ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

234 Psalms, CXIX. സങ്കീൎത്തനങ്ങൾ ൧൧൯.

<lg n="58"> സൎവ്വഹൃദയത്താലും ഞാൻ നിൻ മുഖപ്രസാദം തേടി
തിരുമൊഴി പ്രകാരം എന്നെ കനിഞ്ഞു കൊണ്ടാലും.</lg>

<lg n="59"> എന്റേ വഴികളെ ഞാൻ ഉന്നി പാൎത്തു
എൻ കാലുകളെ നിന്റേ സാക്ഷ്യങ്ങളിലേക്കു തിരിച്ചു.</lg>

<lg n="60"> നിന്റേ കല്പനകളെ കാപ്പാൻ
ഞാൻ താമസിയാതേ ബദ്ധപ്പെടുന്നു.</lg>

<lg n="61"> ദുഷ്ടന്മാരുടേ കയറുകൾ എന്നെ ചുഴന്നു
നിന്റേ ധൎമ്മത്തെ ഞാൻ മറക്കുന്നില്ല.</lg>

<lg n="62"> നിന്റേ നീതിന്യായങ്ങൾ നിമിത്തം
നിന്നെ വാഴ്ത്തുവാൻ ഞാൻ പാതിരാക്ക് എഴുനീല്ക്കും.</lg>

<lg n="63"> നിന്നെ ഭയപ്പെട്ടു നിൻ നിയോഗങ്ങളെ
കാക്കുന്നവൎക്ക് എല്ലാം ഞാൻ കൂട്ടാളി.</lg>

<lg n="64"> യഹോവേ, നിന്റേ ദയയാൽ ഭൂമി സമ്പൂൎണ്ണം,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും!</lg>

ടേഥ്.

<lg n="65"> യഹോവേ, നിന്റേ വചനപ്രകാരം
നീ അടിയനോടു നന്മ ചെയ്തു.</lg>

<lg n="66"> നിന്റേ കല്പനകളിൽ ഞാൻ വിശ്വസിക്കയാൽ
നല്ല തൂചിയും അറിവും എന്നെ പഠിപ്പിക്കുക!</lg>

<lg n="67"> ഞാൻ താണുപോകും മുന്നേ തെറ്റിപ്പോകുന്നവനത്രേ,
ഇപ്പോഴോ തിരുമൊഴിയെ കാക്കുന്നു.</lg>

<lg n="68"> നീ നല്ലവനും നന്മ ചെയ്യുന്നവനും തന്നേ,
തിരുവെപ്പുകളെ എന്നെ പഠിപ്പിച്ചാലും.</lg>

<lg n="69"> അഹങ്കാരികൾ എന്റേ നേരേ ഭോഷ്കുകളെ സങ്കല്പിച്ചു
ഞാനോ സൎവ്വഹൃദയത്താലും നിൻ നിയോഗങ്ങളെ സൂക്ഷിക്കും.</lg>

<lg n="70"> നെയി പോലേ അവരുടേ ഹൃദയം തടിച്ചുപോയി
നിന്റേ ധൎമ്മത്തിൽ ഞാൻ പുളെക്കുന്നു.</lg>

<lg n="71"> തിരുവെപ്പുകളെ പഠിപ്പാനായി
എനിക്കു താഴ്ച വന്നതിനാൽ നന്നായിതു.</lg>

<lg n="72"> പൊൻ വെള്ളി ആയിരങ്ങളെക്കാളും
നിന്റേ വായിലേ ധൎമ്മം എനിക്കു നന്നു.</lg>

യോദ്.

<lg n="73"> തൃക്കൈകൾ എന്നെ ഉണ്ടാക്കി തീൎത്തു
നിന്റേ കല്പനകളെ പഠിപ്പാൻ എന്നെ ഗ്രഹിപ്പിച്ചാലും!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/244&oldid=189853" എന്ന താളിൽനിന്ന് ശേഖരിച്ചത്