THE
BOOK OF PSALMS.
സങ്കീൎത്തനങ്ങൾ.
ഒന്നാം കാണ്ഡം, ൧- ൪൧:
ദാവിദിന്റേ യഹോവാകീൎത്തനങ്ങൾ.
൧. സങ്കീൎത്തനം.
ദേവഭക്തരേ അനുഗ്രഹവും (൪) ദുഷ്ടരേ നിഗ്രഹവും.
<lg n="1"> ദുഷ്ടരുടേ അഭിപ്രായത്തിൽ നടക്കാതേയും
പാപികളുടേ വഴിയിൽ നില്ക്കാതേയും
പരിഹാസക്കാരുടെ ഇരിപ്പിൽ ഇരിക്കാതേയും,</lg>
<lg n="2"> യഹോവയുടേ ധൎമ്മോപദേശത്തിൽ അത്രേ ഇഷ്ടം ഉണ്ടായി
അവന്റേ വേദത്തിൽ രാപ്പകൽ ധ്യാനിച്ചും കൊള്ളുന്ന പുരുഷൻ ധന്യൻ.</lg>
<lg n="3"> ആയവൻ നീൎത്തോടുകൾ്ക്കരികിൽ നട്ടതായി
തല്ക്കാലത്തു ഫലം കാച്ചും
ഇല വാടാതേയും ഉള്ള മരത്തോട് ഒക്കും.
അവൻ ചെയ്യുന്നത് ഒക്കയും സാധിക്കും.</lg>
<lg n="4"> ദുഷ്ടന്മാർ അങ്ങനെ അല്ല,
കാറ്റു പാറ്റുന്ന പതിർ പോലേ അത്രേ.</lg>
<lg n="5"> ആകയാൽ ദുഷ്ടർ ന്യായവിസ്താരത്തിലും
പാപികൾ നീതിമാന്മാരുടേ സഭയിലും നിവിരുകയില്ല.</lg>
<lg n="6"> കാരണം യഹോവ നീതിമാന്മാരുടേ വഴിയെ അറിയുന്നു,
ദുഷ്ടരുടേ വഴി കെടുകേ ഉള്ളു.</lg>