ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 Psalms, VIII. സങ്കീൎത്തനങ്ങൾ ൭.

<lg n="4"> എന്റേ ദേഹിയും ഏറ്റം മെരിണ്ടിരിക്കുന്നു;
നീയോ യഹോവേ, എത്രത്തോളം!</lg>

<lg n="5"> യഹോവേ, തിരിച്ചു എൻ ദേഹിയെ വിടുവിക്ക!
നിൻ ദയ നിമിത്തം എന്നെ രക്ഷിക്ക!</lg>

<lg n="6"> നിന്റേ സ്മരണം മരണത്തിൽ ഇല്ലല്ലോ,
പാതാളത്തിൽ ആർ നിന്നെ വാഴ്ത്തും?</lg>

<lg n="7"> ഞാൻ ഞരങ്ങുകയാൽ തളൎന്നു പോയി;
രാത്രി മുഴുവൻ എൻ കിടക്കയെ ഒഴുക്കുന്നു,
എൻ കണ്ണുനീർകൊണ്ടൂ കട്ടിലിനെ ഉരുക്കുന്നു.</lg>

<lg n="8">വ്യസനം ഹേതുവായി എൻ കണ്ണു കുഴിഞ്ഞും
എന്റേ സകല മാറ്റാന്മാർ നിമിത്തം മൂത്തും പോയി.</lg>

<lg n="9"> അകൃത്യത്തെ പ്രവൃത്തിക്കുന്നവരേ ഒക്കയും, എന്നോട് അകലുവിൻ!
യഹോവയല്ലോ ഞാൻ കരയുന്ന ഒച്ചയെ കേട്ടു.</lg>

<lg n="10"> എന്റേ യാചനയെ യഹോവ കേട്ടു,
യഹോവ എൻ പ്രാൎത്ഥനയെ കൈക്കൊള്ളും.</lg>

<lg n="11"> എന്റേ ശത്രുക്കൾ എല്ലാം നാണിച്ചു ഏറ്റം മെരിണ്ടുപോകും,
അവർ പിന്തിരിഞ്ഞു പെട്ടന്നു നാണിച്ചു പോകും.</lg>


൭. സങ്കീൎത്തനം.

യഹോവ തന്നെ കൊണ്ടുള്ള ഏഷണിയെ കേട്ടു (൭) ന്യായം വിധിക്കേണം
എന്നപേക്ഷയും (൧൦) ആശാനിശ്ചയവും (൧൫) സ്തോത്രവും (കാലം ൧ ശമു.
൨൪ ശേഷം).

ബിന്യമീന്യനായ ക്രശിന്റേ വാക്കുകൾ നിമിത്തം ദാവിദ്
യഹോവെക്കു പാടിയ ഭ്രമം.

<lg n="2"> എൻ ദൈവമായ യഹോവേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു,
എന്നെ വേട്ടയാടുന്നവരിൽനിന്ന് ഒക്കയും എന്നെ രക്ഷിച്ചുദ്ധരിക്കേണമേ!</lg>

<lg n="3"> അവൻ സിംഹം പോലേ എൻ ആത്മാവെ കീറി
ഉദ്ധരിപ്പവൻ ആരും ഇല്ലാതേ ശകലിച്ചു കളയായ്വാൻ തന്നേ.</lg>

<lg n="4"> എൻ ദൈവമായ യഹോവേ, ഞാൻ ഇതിനെ ചെയ്തു എങ്കിൽ,
അക്രമം എന്റേ കൈകളിൽ ഉണ്ടെങ്കിൽ,</lg>

<lg n="5"> എൻ ബന്ധുവിന്നു ഞാൻ തിന്മയെ പിണെച്ചു എങ്കിൽ,
എനിക്കു വെറുതേ മാറ്റാനായവനോടു കവൎന്നു എങ്കിൽ,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/92&oldid=189555" എന്ന താളിൽനിന്ന് ശേഖരിച്ചത്