ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 Isaiah, LVIII. യശയ്യാ ൫൮. അ.

<lg n="൧"> കുരലാൽ ആമ്മട്ടും ഇളയാതേ വിളിക്ക, കാഹളം പോലേ ശബ്ദം ഉയ
ർത്തി എൻ ജനത്തിന്റേ ദ്രോഹവും ഇസ്രയേൽഗൃഹത്തിൻ പാപങ്ങളെ
</lg><lg n="൨"> യും അവർക്ക് അറിയിക്ക! എന്നെയോ അവർ നാൾക്കുനാൾ തിരഞ്ഞു
എൻ വഴികളുടേ അറിവിനെ കാംക്ഷിച്ചുപോരുന്നു, സ്വദേവന്റേ ന്യാ
യത്തെ വിടാതേ നീതിയെ ചെയ്തൊരു ജാതി എന്ന പോലേ, നീതിയു
ള്ള വിധികളെ എന്നോടു ചോദിച്ചു ദൈവം അടുക്കേണം എന്നു വാഞ്ച്ഛി
</lg><lg n="൩"> ക്കുന്നു. "ഞങ്ങൾ നോൽക്കുന്നതു നീ എന്തു കാണാതു? ആത്മതപസ്സു ചെ
യ്യുന്നത് എന്ത് അറിയാതു?" (എന്നു ചൊല്ലി തന്നേ). കണ്ടോ നിങ്ങൾ
നോൽക്കുന്ന നാളിൽ കാര്യങ്ങൾ നടന്നു നിങ്ങടേ എല്ലാ കൂലിക്കാരെയും
</lg><lg n="൪"> തെളിക്കുന്നു. കണ്ടോ വിവാദത്തിന്നും വഴക്കിന്നും ദുഷ്ടമുഷ്ടി ചുരുട്ടി
അടിപ്പാനും നിങ്ങൾ നോൽക്കുന്നതു; ഉന്നത(സ്ഥാന)ത്തിൽ നിങ്ങളുടേ ശ
</lg><lg n="൫"> ബ്ദം കേൾപ്പിപ്പാനല്ല ഇന്നു നോൽക്കുന്നതു. എനിക്കു തെളിയുന്ന നോ
മ്പ് ഇതിന്ന് ഒക്കുമോ? മനുഷ്യൻ ദേഹിയെ തപിപ്പിക്കുന്ന നാൾ ഇതോ?
തലയെ വേഴം പോലേ കുനിയിച്ചു ചാക്കുശീലയും വെണ്ണീരും വിരിച്ചു
കിടന്നാൽ, ഉപവാസം എന്നും യഹോവെക്കു പ്രസാദദിവസം എന്നും വ
</lg><lg n="൬"> രുമോ? ദുഷ്ടതയാൽ വരിഞ്ഞുകെട്ടിയത് അഴിക്ക, നുകത്തിൻ കെട്ടുക
ളെ വേർവ്വിടുക്ക, ഒടിഞ്ഞവരെ സ്വതന്ത്രരാക്കി വിടുക, പിണെച്ചു പൂട്ടി
യത് ഒക്ക അറുക്ക! എന്നുള്ളതത്രേ എനിക്കു തെളിയുന്ന നോമ്പല്ലയോ?
</lg><lg n="൭"> വിശക്കുന്നവന്നു നിന്റേ അപ്പം നുറുക്കി കൊടുക്ക, മണ്ടിച്ച് ആട്ടിയ
സാധുക്കളെ പുരയിൽ കൊണ്ടുവരിക, നഗ്നനെ കണ്ടാൽ പുതപ്പിക്ക, നി
</lg><lg n="൮"> ന്റേ ഉടപ്പിറപ്പിൽനിന്ന് ഒളിച്ചുകൊള്ളായ്ക ഇത്യാദി അല്ലയോ? അ
പ്പോഴേ നിന്റേ വെളിച്ചം അരുണോദയം പോലേ ഉഷെക്കും, നിന്റേ
രോഗശമനം വേഗം വളരും, നിന്റേ നീതി നിണക്കു മുന്നിൽ ചെല്ലും
</lg><lg n="൯"> യഹോവാതേജസ്സു നിണക്കു പിന്തുണയും ആകും. അന്നു നീ വിളിക്കും
യഹോവ ഉത്തരം അരുളുകയും ചെയ്യും, നീ കൂക്കും "ഞാൻ ഇതാ" എന്ന്
അവനും പറയും. നുകം പൂട്ടുക, വിരൽ ചൂണ്ടുക, വികൃതി പറക ഈ
</lg><lg n="൧൦"> വക നിന്നടുവിൽനിന്ന് അകറ്റി എങ്കിൽ, വിശക്കുന്നവന്നു നിന്റേ
ഉള്ളത്തെ പൊഴിച്ചുകൊടുത്തു വലഞ്ഞവന്റേ കൊതിക്കു തൃപ്തിവരുത്തി
എങ്കിൽ, ഇരിട്ടിലും നിൻ വെളിച്ചം ഉദിക്കും നിന്റേ തമസ്സു ഉച്ചെക്കും
</lg><lg n="൧൧"> ഒക്കും. യഹോവ നിന്നെ എന്നും നടത്തി വറൾച്ചകളിലും ദേഹിക്കു തൃ
പ്തിവരുത്തി എല്ലുകളെ പുഷ്ടിപ്പികയാൽ, നീ നനയേറും തോട്ടത്തിന്നും
</lg><lg n="൧൨"> ജലം എന്നും ചതിക്കാത്ത നീരുറവിന്നും സമനാകും. നിന്നിൽ ഉത്ഭവി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/100&oldid=191821" എന്ന താളിൽനിന്ന് ശേഖരിച്ചത്