ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 Isaiah, LX. യശയ്യാ ൬൦. അ.

<lg n="">ക്രോധത്തിൽ നിന്നെ അടിച്ചിട്ടും പ്രസാദത്തിൽ നിന്നെ കനിഞ്ഞുകൊ
</lg><lg n="൧൧"> ണ്ടതു.— രാവും പകലും അടെക്കാതേ നിന്റേ വാതിലുകൾ എന്നും
തുറന്നിരിക്കും, ജാതികളുടേ മുതലും അവരുടേ അരചരെയും നടനട
</lg><lg n="൧൨"> യായി പൂകിപ്പാൻ തന്നേ. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും
</lg><lg n="൧൩"> കെടും, ആ ജാതികൾ മുറ്റും ശുഷ്കിച്ചുപോകും. എൻ വിശുദ്ധസ്ഥല
ത്തെ ശോഭിപ്പിപ്പാൻ കീൽമരം പിലാവ് നെല്ലി തുടങ്ങിയുള്ള ലിബനോ
നിലേ തേജസ്സു ഒക്കത്തക്ക നിങ്കലേക്കു വരും, എൻ പാദങ്ങളുടേ സ്ഥാന
ത്തെ ഞാൻ തേജസ്ക്കരിക്കയും ചെയ്യും.

</lg>

<lg n="൧൪"> നിന്നെ താഴ്ത്തിയവരുടേ മക്കൾ കുനിഞ്ഞിട്ടു നിങ്കലേക്കു ചെല്ലും, നി
ന്നെ നിരസിച്ചവർ നിൻ കാലടികളെ നമസ്കരിച്ചു "ഹേ യഹോവ്വാനഗ
രം ഇസ്രയേലിലേ വിശുദ്ധന്റേ ചിയ്യോൻ" എന്നു നിണക്കു വിളിക്ക
</lg><lg n="൧൫"> യും ചെയ്യും. ആരും (നിന്നിൽ) കടക്കാതോളം നീ കൈ വിടപ്പെട്ടും
പകെക്കപ്പെട്ടും ഇരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യഡംഭും തലമുറ
</lg><lg n="൧൬"> തലമുറെക്കു ആനന്ദവും ആക്കിത്തീർക്കും. നീ ജാതികളുടേ പാൽ ചപ്പും
അരചരുടേ മുല കുടിക്കും, യഹോവയായ ഞാൻ നിന്റേ രക്ഷിതാവു എന്നും
നിന്നെ വീണ്ടുകൊണ്ടതു ഇസ്രയേലിലേ ശൂരൻ എന്നും നീ അറികയും ചെ
</lg><lg n="൧൭"> യ്യും.- ചെമ്പിന്നു പകരം ഞാൻ പൊന്നു വരുത്തും, ഇരിമ്പിന്നു പകരം വെ
ള്ളിയും, മരത്തിന്നു പകരം ചെമ്പും, കല്ലുകൾക്കു പകരം ഇരിമ്പും വരുത്തും;
സമാധാനം എന്നതു നിണക്കു കോയ്മയും നീതി എന്നതു അധികാരികളും
</lg><lg n="൧൮"> ആക്കിവെക്കും. നിന്റേ ദേശത്തിൽ സാഹസവും നിൻ അതിരകത്തു
ഇടിവും പൊടിവും ഇനി കേൾപ്പാനും ഇല്ല; രക്ഷ എന്നതു നിൻ മതി
</lg><lg n="൧൯"> ലുകൾ, സ്തുതി എന്നതു നിൻ വാതിലുകൾ എന്നു നീ വിളിക്കും. പകൽ
വെളിച്ചത്തിന്നു ഇനി സൂര്യൻ ആകാ വെട്ടത്തിന്നു നിനക്കു നിലാവു കാ
യുകയും ഇല്ല, യഹോവ തന്നേ നിണക്കു നിത്യവെളിച്ചവും നിൻ ദൈവം
</lg><lg n="൨൦"> അഴകും ആയിരിക്കും, നിന്റേ സൂര്യൻ ഇനി അസ്തമിക്ക ഇല്ല ചന്ദ്രിക
കുറകയും ഇല്ല, യഹോവ ആകട്ടേ നിണക്കു നിത്യവെളിച്ചമാകും നി
</lg><lg n="൨൧"> ന്റേ ഖേദദിവസങ്ങൾ ഒത്തു വന്നുപോയി. നിൻ ജനമോ എല്ലാവരും
നീതിമാന്മാർ, എന്നേക്കും ഭൂമിയെ അടക്കും, എൻ നടലിന്റേ തൈയും
എനിക്കു ഘനം വരുത്തുവാൻ (തീർത്ത) എൻ കൈപ്പണിയും ആയിട്ടത്രേ.
</lg><lg n="൨൨"> (അതിൽ) ചെറിയവൻ ആയിരവും അസാരൻ ബലത്ത ജാതിയും ആകും.
യഹോവയായ ഞാൻ തൽക്കാലത്ത് അതിനെ വിരിയിക്കും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/104&oldid=191829" എന്ന താളിൽനിന്ന് ശേഖരിച്ചത്