ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

104 Isaiah, LXV. യശയ്യാ ൬൫. അ.

<lg n="൧"> (എന്നോട്) അപേക്ഷിക്കാത്തവരാലും ഞാൻ തിരയപ്പെടുമാറായി, എ
ന്നെ അന്വേഷിക്കാത്തവരാലും ഞാൻ കണ്ടെത്തപ്പെടുമാറായി, എൻ നാ
മത്താൽ പേർ വിളിക്കപ്പെടാത്ത ജാതിയോടു ഞാൻ ഇതാ ഇതാ എന്നു പ
</lg><lg n="൨"> റഞ്ഞുപോന്നു. സ്വന്തവിചാരങ്ങളെ മുന്നിട്ടു നന്നല്ലാത്ത വഴിയിൽ നട
ക്കുന്നൊരു മത്സരജനത്തിന്നു നേരേ ഞാൻ പകൽ മുഴുവനും കൈകളെ
</lg><lg n="൩"> പരത്തിവന്നു. എൻ മുഖത്തിന്നു നേരേ നിച്ചലും എന്നെ മുഷിപ്പിക്കു
ന്നൊരു ജനം തോട്ടങ്ങളിൽ ബലി കഴിച്ചും, ഇട്ടികക്കെട്ടുകളിന്മേൽ ധൂ
</lg><lg n="൪"> പം കാട്ടിയും, ശവക്കുഴികളിൽ കുത്തിയിരുന്നു ഒളിയിടങ്ങളിൽ രാപാ
</lg><lg n="൫"> ർത്തു പന്നിയിറച്ചി തിന്നു കലങ്ങളിൽ തീട്ടച്ചാറു വെച്ചും, "എനിക്കു
വിശുദ്ധി ഏറുകയാൽ നീ വേറേ നിന്നുകൊൾ! എന്നെ തൊടല്ലേ!" എ
ന്നിങ്ങനേ പറഞ്ഞു പോകുന്നവർ എൻ മൂക്കിൽ പുകയും പകൽ മുഴുവൻ
</lg><lg n="൬"> കത്തുന്ന തീയും അത്രേ. എൻ മുമ്പിൽ ഇതാ എഴുതിക്കിടക്കുന്നിതു:
ഞാൻ പകരം ചെയ്തെന്നിയേ മിണ്ടാതേ ഇരിക്ക ഇല്ല, അവരുടേ മടി
</lg><lg n="൭"> യിൽ പകരം ഒപ്പിക്കേ ഉള്ളു, എന്നത്രേ: നിങ്ങടേ അകൃത്യങ്ങളും മല
കളിന്മേൽ ധൂപം കാട്ടി കുന്നുകളിൽ എന്നെ നിന്ദിച്ച പിതാക്കന്മാരുടേ
അകൃത്യങ്ങളും ഒക്കത്തക്ക (ഒപ്പിക്കും) എന്നു യഹോവ പറയുന്നു; അവർ
പ്രവൃത്തിച്ചതിനേ ഞാൻ മുമ്പേ തന്നേ അവരുടേ മടിയിലേക്ക് അളക്കും.

</lg>

<lg n="൮"> യഹോവ പറയുന്നിതു: മുന്തിരിങ്ങാക്കുലയിൽ (അല്പം) രസം കണ്ടാൽ
"അതു നശിപ്പിക്കോല, അതിൽ അനുഗ്രഹം ഉണ്ടല്ലോ" എന്നു ചൊല്ലും
പ്രകാരം തന്നേ ഞാനും എന്റേ ദാസന്മാർ നിമിത്തം ചെയ്തു സകലവും
</lg><lg n="൯"> നശിപ്പിക്കാതേ ഇരിക്കും. യാക്കോബിൽനിന്നു സന്തതിയെയും യഹൂദ
യിൽനിന്നു എൻ മലകളെ അടക്കുന്നവനെയും പുറപ്പെടുവിക്കും; ഞാൻ
തെരിഞ്ഞെടുത്തവർ അതിനെ അടക്കയും എൻ ദാസന്മാർ അവിടേ വസി
</lg><lg n="൧൦"> ക്കയും ചെയ്യും. ശാരോൻ ആടുകൾക്കു പാർപ്പും ആകോർത്താഴ്വര കന്നുകാ
ലിക്കു ഇരിപ്പുമായി എന്നെ തിരയുന്ന എൻ ജനത്തിന്നു അടഞ്ഞുവരും.-
</lg><lg n="൧൧"> യഹോവയെ വിട്ട നിങ്ങളോ (കേൾപ്പിൻ) എൻ വിശുദ്ധമലയെ മറന്നു
ഗദ് (എന്ന വ്യാഴത്തിന്നു) പലകയെ ഒരുക്കി മെനി (എന്ന ലക്ഷ്മിക്കു)
</lg><lg n="൧൨"> വിരകിയ മദ്യം നിറെച്ചു കൊടുക്കുന്ന നിങ്ങളെ: ഞാൻ വാളിന്നു വി
ധിക്കും; നിങ്ങൾ ഒക്കയും കുലെക്കു കുനിയും. ഞാൻ വിളിച്ചപ്പോൾ നി
ങ്ങൾ മിണ്ടുവാനും ചൊല്ലിയപ്പോൾ കേൾപ്പാനും തോന്നാതേ എൻ കണ്ണു
കളിൽ വല്ലാത്തതു ചെയ്തു എനിക്കു ഇഷ്ടമില്ലാത്തതു തെരിഞ്ഞുകൊണ്ട
ഹേതുവാൽ തന്നേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/110&oldid=191841" എന്ന താളിൽനിന്ന് ശേഖരിച്ചത്