ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൬൭. അ. Isaiah, LXV. 105

<lg n="൧൩"> അതുകൊണ്ടു കർത്താവായ യഹോവ പറയുന്നിതു: കണ്ടാലും എൻ ദാ
സന്മാർ തിന്നും നിങ്ങൾക്കോ വിശക്കും, ഇതാ എൻ ദാസന്മാർ കുടിക്കും
നിങ്ങളോ ദാഹിക്കും, ഇതാ എൻ ദാസന്മാർ സന്തോഷിക്കും നിങ്ങളോ
</lg><lg n="൧൪"> ലജ്ജിക്കും. ഇതാ എൻ ദാസന്മാർ മനസ്സൗഖ്യംകൊണ്ട് ആർക്കും നിങ്ങ
ളോ മനോദുഃഖത്താൽ നിലവിളിച്ചും ആത്മമുറിവിനാൽ മുറയിട്ടും;
</lg><lg n="൧൫"> നിങ്ങളുടേ നാമത്തെയോ ഓർ ആണയായി ഞാൻ തെരിഞ്ഞെടുത്തവർക്കു
നിങ്ങൾ വിട്ടേക്കയും ചെയ്യും. കർത്താവായ യഹോവ നിന്നെ കൊല്ലും;
</lg><lg n="൧൬"> സ്വദാസന്മാർക്കോ അവൻ വേറൊരു പേർ വിളിക്കും: ദേശത്തിൽ
ആർ എല്ലാം തന്നെത്താൻ അനുഗ്രഹിച്ചാൽ സത്യദൈവത്തിൽ തന്നെ
അനുഗ്രഹിക്കും, ദേശത്തിൽ ആർ ആണയിട്ടാൽ സത്യദൈവത്തെ ആ
ണയിടും; മുമ്പിലേ സങ്കടങ്ങൾ മറന്നു എൻ കണ്ണുകൾക്കും മറഞ്ഞുപോക
</lg><lg n="൧൭"> യാൽ തന്നേ.— കാരണം: ഇതാ ഞാൻ പുതിയ വാനങ്ങളും പുതിയ
ഭൂമിയെയും സൃഷ്ടിക്കുന്നു, മുമ്പിലേവ ഇനി ഓർപ്പാറും ഇല്ല മനസ്സിൽ തോ
</lg><lg n="൧൮"> ന്നുകയും ഇല്ല, ഞാൻ സൃഷ്ടിക്കുന്നതിൽ എന്നെന്നേക്കും ആനന്ദിച്ചു
മകിഴുവിൻ, യരുശലേമിനെ ഞാൻ ഇതാ ഉല്ലാസവും അതിൻ ജനത്തെ
</lg><lg n="൧൯"> ആനന്ദവും ആക്കി സൃഷ്ടിച്ചിട്ടു, യരുശലേമിൽ ഉല്ലസിക്കയും എൻ ജ
നത്തിൽ ആനന്ദിക്കയും ചെയ്യും; അവളിൽ കരച്ചലിന്റേ ഒച്ചയും മുറ
വിളിയും ഇനി കേൾപ്പാറും ഇല്ല.

</lg>

<lg n="൨൦"> അവിടുന്നു ഇനി (ചില) നാളേക്കുള്ള കുട്ടിയും വാഴുനാൾ തികയാത്ത
കിഴവനും ഉണ്ടാക ഇല്ല, പൈതൽ ആകട്ടേ നൂറു വയസ്സായി മരിക്കും, പാ
</lg><lg n="൨൧"> പി നൂറു വയസ്സ് എത്തീട്ടേ ശപിക്കപ്പെടൂ. അവർ വീടുകളെ പണിതു
</lg><lg n="൨൨"> കുടിയിരിക്കും, പറമ്പുകളെ നട്ടു നിരത്തി ചരക്കിനെ ഭക്ഷിക്കും. അ
വർ പണിതു മറ്റേവൻ കുടിയിരിപ്പാറില്ല, അവർ നട്ടതു മറ്റേവൻ ഭ
ക്ഷിപ്പാറും ഇല്ല. കാരണം എൻ ജനത്തിന്റേ ആയുസ്സു മരത്തിൻ ആ
യുസ്സിന്ന് ഒക്കും, ഞാൻ തെരിഞ്ഞെടുത്തവർ താന്താന്റേ കൈകളുടേ പ
</lg><lg n="൨൩">ണിയെ വിഴുങ്ങും. അവർ വൃഥാ ദണ്ഡിക്ക ഇല്ല അപമൃത്യുവിന്നായി
പെറുകയും ഇല്ല, അവർ യഹോവ അനുഗ്രഹിച്ച സന്തതിയല്ലോ, അവ
</lg><lg n="൨൪"> രുടേ പ്രജകളും ഒരുമിച്ചു നിൽക്കും. അവർ വിളിക്കുമ്മുമ്പേ ഞാൻ ഉത്ത
രം ചൊൽകയും അവർ ഉരിയാടി തീരാഞ്ഞാൽ ഞാൻ കേൾക്കയും ആം.
</lg><lg n="൨൫"> ചെന്നായും കുഞ്ഞാടും ഒന്നു പോലേ മേയും, സിംഹം മൂരി പോലേ വൈ
ക്കോലും തിന്നും, പാമ്പിന്നോ മണ്ണു തന്നേ ആഹാരം. എന്റേ വിശുദ്ധ
മലയിൽ എങ്ങും അവ ദോഷം ചെയ്കയും നശിപ്പിക്കയും ഇല്ല (൧൧,൬—൯) എന്നു യഹോവ പറയുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/111&oldid=191842" എന്ന താളിൽനിന്ന് ശേഖരിച്ചത്